മുംബൈ: വിവാദങ്ങള്‍ക്കിടയിലും പ്രതീക്ഷിച്ചതിലും വലിയ വിജയത്തോടെ പൂര്‍ത്തിയാക്കിയ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ.) നാടകീയമായി പിന്‍വലിച്ച് അദാനി എന്റര്‍െ്രെപസസ്. എഫ്.പി.ഒ.യ്ക്ക് 112 ശതമാനം അപേക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ നേരിടുന്ന ചാഞ്ചാട്ടത്തെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.എഫ്.പി.ഒ.യുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു.
വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ്പിഒ പിന്‍വലിക്കുന്നതെന്നും നിക്ഷേപകര്‍ക്ക് എഫ്പിഒ പണം തിരികെ നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അസാധാരണ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാര്‍മികമായി ശരിയല്ലെന്ന് കമ്പനിയുടെ ബോര്‍ഡ് കരുതുന്നു. നിക്ഷേപകരുടെ താല്പര്യം പരമപ്രധാനമാണ്. അതിനാല്‍ സാധ്യമായ സാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ എഫ്പിഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചതായി അദാനി എന്റര്‍പ്രൈസ് ചെയര്മാന് ഗൗതം അദാനി പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച അവസാനിച്ച എഫ്പിഒയില് പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും അദാനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: