തിരുവനന്തപുരം: എട്ട് വര്‍ഷം മുന്‍പ് പവര്‍ലിഫ്റ്റ് മത്സരത്തിനായി പരിശീലനം നടത്തുന്നതിനിടെയിലാണ് വേണു മാധവന് ചെറിയൊരു പരിക്കേല്‍ക്കുന്നത്. ആശുപത്രിയിലെത്തി ചികിത്സതേടി. പരിശോധനയ്ക്കിടയില്‍ രക്താര്‍ബുദം ബാധിച്ചതായി മനസ്സിലായി. അതും മൂന്നാംഘട്ടത്തിലെത്തി. ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലന്നു പറഞ്ഞവരാണ് ഏറെയും. ചികിത്സയുടെ നാളുകളായിരുന്നു പിന്നീട്. ചെന്നെയിലും തിരുവനന്തപരം റീജനല്‍ കാന്‍സര്‍ സെന്ററിലുമായി ചികിത്സയുടെ നാളുകള്‍. രോഗത്തെ മനക്കരുത്തുകൊണ്ടും ആത്മവിശ്വാസംകൊണ്ടും വേണു നേരിടുന്നതാണ് പിന്നീട് കണ്ടത്. ജീവിതത്തിലേക്ക് മാത്രമല്ല പവര്‍ലിഫ്റ്റിലേക്കും വേണു തിരിച്ചെത്തി. നേട്ടങ്ങള്‍ കൊയ്ത്. തിരുവനന്തപുരത്ത് നടന്ന പവര്‍ലിഫ്റ്റ് മാസ്റ്റേഴ്സ് മത്സരത്തില്‍ 83 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടി 53 കാരനായ അര്ബുധരോഗി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. 200 ല്‍ അധികം പേര് പങ്കെടുത്ത മത്സരത്തില്‍ മൂന്ന് ഇനങ്ങളില്‍ ഒന്നാമനായാണ് വേണുവിന്റെ സ്വര്‍ണ്ണനേട്ടം.
രോഗബാധിതനായി 8 വര്‍ഷത്തോളം മത്സരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുകയും ശരിയായ പരിശീലനം നടത്താന്‍ കഴിയാതിരുന്നിട്ടും വേണു നേടിയ ഒന്നാം സ്ഥാനം കായികതാരങ്ങള്‍ക്ക് കാന്‍സര്‍ രോഗികള്‍ക്കും അഭിമാനം നല്‍കുന്നതാണ്.
കൊല്ലം മരുത്തടി സ്വദേശിയായ വേണുമാധവന് ചെറുപ്പത്തില്‍ ശാരീരിക ക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് പവര്‍ലിഫ്റ്റിംഗ് പരീശീലനം തുടങ്ങിയത്. മത്സരവേദിയിലേക്ക് എത്തുന്നത് വൈകിയാണ്്. 1989 ല്‍ കൊല്ലം ജില്ലാ സബ് ജൂനിയര്‍ മത്സരത്ില് രണ്ടാം സ്ഥാനത്തെത്തി. 2013ല്‍ കൊല്ലം ജില്ലാതല മത്സരത്തില്‍ സ്ടോങ്ങ് മാനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചെന്നെയില്‍ സ്ഥിരമായി താമസിക്കിയ വേണുവിന് അവിടെ മത്സരങ്ങളില്‍ സമ്മാനം നേടിയതോടെ ആത്മവിശ്വാസം കൂടി. കൂടുതല്‍ തയ്യാറെടുപ്പും പരിശീലനവും തുടരുന്നതിനിടയിലായിരുന്നു പരുക്കും അര്‍ബുധ നിര്‍ണ്ണയവും.
കഴിഞ്ഞ ദിവസം നടന്ന ചെന്നൈ ജില്ലാ പവര്‍ലിഫ്റ്റിംഗ് 83 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് വേണു തിരിച്ചുവരവ് അടയാളപ്പെടുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ മത്സരത്തില്‍ ഒന്നാം സ്ഥാനവും.
2003 മുതല്‍ ചെന്നെയില്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് സജീവമായ വേണു വിശ്വഹിന്ദു പരിഷത്തിന്റെ കൊല്ലം ജില്ലാ സെക്രട്ടറി ബജറംഗദള്‍ സംസ്ഥാന പ്രമുഖ് തുടങ്ങിയ ചുമതല വഹിച്ചിരുന്നു. ഇപ്പോള്‍ ചെന്നെ തിരവാണ്‍മയൂരിലെ വേദിക് പഠനശാലയുടെ ചുമതല വഹിക്കുന്നു. ബിജെപി കൊല്ലം ജില്ലാ മുന്‍ പ്രസിഡന്റ് എം സുനില്‍ സഹോദരനാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: