കോട്ടയം:ഉടമ ജോബി ജോര്‍ജിന്റെ ഡ്രൈവര്‍മാര്‍ ഗ്രാഫിക്സ് ഡിസൈനറെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഡിജിറ്റല്‍ ന്യൂസ് ചാനല്‍ യൂടോക്കില്‍ നിന്ന് 15 പേര് രാജി വച്ചിറങ്ങി. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉണ്ണി ബാലകൃഷ്ണനും വേണു ബാലകൃഷ്ണനും സ്ഥാപനം വിട്ടു.
ഇക്കഴിഞ്ഞ 3 നാണ് കൂട്ടരാജിയിലേക്ക് വഴിവച്ച സംഭവം. രാത്രി 11 മണിക്ക് ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ വനിതാ സബ് എഡിറ്റര്‍ ട്രെയിനി മദ്യപിച്ച കമ്പനി ഡ്രൈവറുടെയൊപ്പം കാറില്‍ കയറാന്‍ വിസമ്മതിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. മദ്യപനായ െ്രെഡവര്‍ക്കൊപ്പം കാറില്‍ കയറാതെ നിന്ന പെണ്‍കുട്ടി ആ സമയം ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ സഹപ്രവര്‍ത്തകനോട് തന്നെ താമസ സ്ഥലത്ത് കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവിടെയുണ്ടായിരുന്ന എക്സിക്യൂട്ടീവ് എഡിറ്റര്‍ പി കെ പ്രകാശ് ഈ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ മദ്യപനായ ഡ്രൈവര്‍ക്കൊപ്പം കാറില്‍ കയറ്റിവിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടഞ്ഞ പിറവം സ്വദേശിയായ ഗ്രാഫിക്സ് ഡിസൈനറെ ഡ്രൈവര്‍മാര്‍ അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികള്‍ അടക്കമുള്ള 15 പേര് പിറ്റേന്ന് കൂട്ടരാജി നല്‍കിയത്.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ യുവാവിനെ പിറ്റേന്ന്, കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും യൂ ടോക്ക് ഉടമ ജോബി ജോര്‍ജിന്റെ ഭീഷണിയെ തുടര്‍ന്ന് അയാള്‍ ഭയന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയി. സിനിമാ നിര്‍മ്മാതായ ജോബി ജോര്‍ജ് ഉപദ്രവിക്കും എന്ന് ഭയന്നതിനാല്‍ പെണ്‍കുട്ടിയും യുവാവും പോലീസില്‍ പരാതി നല്‍കിയില്ല. എങ്കിലും ശക്തമായ പ്രതിഷേധം കൂട്ടരാജിയിലൂടെ അറിയിക്കുകയായിരുന്നു.
കോട്ടയത്തിനടുന്ന് കല്ലറയിലുള്ള യൂ ടോക്കിന്റെ ഓഫീസ് ഒരു അധോലോക സംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഗുഡ് വില്‍ സിനിമാ കമ്പനി ഓഫീസിനോട് ചേര്‍ന്നാണ് യൂ ടോക്ക് സ്റ്റുഡിയോ.
യൂ ടോക്ക് തുടങ്ങിയ കാലം മുതല്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് ഉടമ സ്വീകരിക്കുന്നത്. വീക്കിലി ഓഫ് ആര്‍ക്കും അനുവദിച്ചിരുന്നില്ല. 15 മണിക്കൂര്‍ വരെ ദിവസവും ജോലി ചെയ്യേണ്ട അവസ്ഥയിലായിരുന്നു ജീവനക്കാര്‍. അതൃപ്തി തോന്നുന്ന ജീവനക്കാരെ ഓഫീസിലേക്ക് വിളിച്ചു വരുത്തി നിര്‍ബന്ധപൂര്‍വ്വം രാജി എഴുതി വാങ്ങുന്ന പതിവ് യൂടോക്ക് തുടക്കം മുതലേ അനുവര്‍ത്തിച്ചിരുന്നു. റിപ്പോര്‍ട്ടര്‍മാരും കാമറാമാനും അടക്കം പത്തോളം പേരെയാണ്രണ്ടു മാസത്തിനിടെ ഇവിടെ നിന്ന് കാരണം ബോധിപ്പിക്കാതെ പറഞ്ഞു വിട്ടത്. ജോബി ജോര്‍ജിനും പി കെ പ്രകാശിനുമെതിരെ തൊഴിലാളികള്‍ക്കിടയില്‍ നിലനിന്നിരുന്ന അസ്വസ്ഥതയാണ് ഇപ്പോള്‍ കൂട്ടരാജിയിലൂടെ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.
കെ പി യോഹന്നാന്റെ ബിനാമി എന്ന ആക്ഷേപം പേറുന്ന ആളാണ് ജോബി ജോര്‍ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: