ന്യൂദല്‍ഹി: മുംബൈയില്‍ 161 പേരുടെ മരണത്തിനിടയാക്കിയ 2008ല്‍ നടന്ന 26-11 തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സാജിദ് മിറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയും യുഎസും കൊണ്ടുവന്ന പ്രമേയത്തെ തടഞ്ഞ് ചൈന. ഇക്കാര്യത്തില്‍ പാകിസ്ഥാന് പിന്തുണ നല്‍കുകയായിരുന്നു ചൈന.
പാകിസ്ഥാനിലെ മുറീഡ്കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയിബ തീവ്രവാദിയാണ് സാജിദ് മിര്‍. പാകിസ്ഥാനിലെ ഭീകരന്മാരെ ആഗോള തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന യുഎസിന്റെയും ഇന്ത്യയുടെയും സംയുക്ത ആവശ്യത്തെ ഇത് മൂന്നാം തവണയാണ് ചൈന ഐക്യരാഷ്ട്രസഭയില്‍ തടയുന്നത്. നേരത്തെ ഹാഫീസ് സയ്യിദിന്റെ അളിയന് അബ്ദുള്‍ റഹ്മാന് മാക്കിയെയും ജെയ്ഷ് ഇ മുഹമ്മദ് കമാന്റര്‍ മുഫ്തി റൗഫ് അസ്ഹറെയും ആഗോളഭീകരരാക്കാനുള്ള ശ്രമവും ചൈന തടഞ്ഞിരുന്നു.
ഇത് വഴി പാകിസ്ഥാന് കേന്ദ്രമായുള്ള തീവ്രവാദ സംഘങ്ങളുടെ വക്താവായി മാറുകയാണ് കമ്മ്യൂണിസ്റ്റ് ചൈന. ചൈനയില്‍ സുന്നി മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശലംഘനത്തിനെതിരെ പാകിസ്ഥാനില്‍ നിന്നും വിമര്‍ശനം ഉയരാതിരിക്കാനാണ് ചൈന പാകിസ്ഥാനിലെ തീവ്രവാദികളെയും തീവ്രവാദഗ്രൂപ്പുകളെയും അന്ധമായി പിന്തുണയ്ക്കുന്നത്.
2008 നവമ്പര്‍ 26ന് മുംബൈയില്‍ 166 പേരുടെ കൊലയ്ക്ക് വഴിവെച്ച തീവ്രവാദി ആക്രമണത്തിലെ മുഖ്യ ആസൂത്രകരായ പത്ത് പേരില്‍ പ്രമുഖനാണ് സാജിദ് മിര്‍. പാകിസ്ഥാന് രഹസ്യ ഏജന്‍സിയായ ഐഎസ്ഐയും ലഷ്കര്‍ ഇ ത്വയിബയും സംയുക്തമായാണ് അന്ന് മുംബൈയില്‍ ഈ ആക്രമണം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: