Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന

പഞ്ചാബില്‍ സംഗ്രൂര്‍ ലോക് സഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ വിജയിച്ച ശിരോമണി അകാലിദള്‍ (അമൃത് സര്‍) ഖലിസ്ഥാന്‍ വാദികളുടെ സംഘടനയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആം ആദ്മി ഭരണത്തില്‍ വന്നതിന് ശേഷം ഖലിസ്ഥാന്‍ വാദികള്‍ പഞ്ചാബില്‍ പിടിമുറുക്കുകയാണെന്ന ആശങ്ക വര്‍ധിച്ചു.

Janmabhumi Online by Janmabhumi Online
Jun 26, 2022, 06:28 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചണ്ഡീഗഢ്: പഞ്ചാബില്‍ സംഗ്രൂര്‍ ലോക് സഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ വിജയിച്ച ശിരോമണി അകാലിദള്‍ (അമൃത് സര്‍) ഖലിസ്ഥാന്‍ വാദികളുടെ സംഘടനയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആം ആദ്മി ഭരണത്തില്‍ വന്നതിന് ശേഷം ഖലിസ്ഥാന്‍ വാദികള്‍ പഞ്ചാബില്‍ പിടിമുറുക്കുകയാണെന്ന ആശങ്ക വര്‍ധിച്ചു.  പഞ്ചാബ് മുഖ്യമന്ത്രി ഭഗ് വന്ത് മാനിന്റെ ജന്മസ്ഥലം ഉള്‍പ്പെട്ടതാണ് ഈ ലോക് സഭാ മണ്ഡലം. 

ഭഗ് വന്ത് മാന്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടി ലോക് സഭാ സീറ്റ് ഉപേക്ഷിച്ചതോടെയാണ് സംഗ്രൂര്‍ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇവിടെ ശിരോമണി അകാലിദള്‍ (അമൃത്സര്‍) നേതാവ് സിമ്രന്‍ജിത് സിങ്ങ് മാന്‍ ആണ് വിജയിച്ചത്. സിമ്രന്‍ജിത് സിങ്ങ് മാന്‍ ദീര്‍ഘകാലമായി ഖലിസ്ഥാന്‍ പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര രാജ്യം സ്ഥാപിക്കുക എന്നതാണ് ഖലിസ്ഥാന്‍ വാദികളുടെ ലക്ഷ്യം.  

സിമ്രന്‍ജിത് സിങ്ങ് മാനിന്റെ വിജയത്തില്‍ അസ്വസ്ഥനായി മോദി അനുകൂലിയായ പുസ്തകരചയിതാവ് ആനന്ദ് രംഗനാഥന്‍ ട്വിറ്ററി്ല്‍ കുറിച്ചതിങ്ങിനെ:”ഇന്ത്യയെ മുറിച്ച് ഖലിസ്ഥാന്‍ സൃഷ്ടിക്കുമെന്ന് തുറന്ന് വാദിക്കുന്ന സിമ്രന്‍ജിത് സിംഗ് മാന്‍ പഞ്ചാബില്‍ സംഗ്രൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ചു. ഇനി അദ്ദേഹത്തിന് പാര്‍ലമെന്‍റില്‍ പ്രവേശിക്കാം. മതം നിരീശ്വരവാദത്തെ വരവേല്‍ക്കുന്നത് പോലെയാണ് ഇത്. “

ഇദ്ദേഹത്തിന് കര്‍ഷകസമരകാലത്ത് ഖലിസ്ഥാനികളുടെ പ്രതിനിധിയായി പങ്കെടുക്കുകയും ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തുകയും ചെയ്ത നടന്‍ ദീപ് സന്ധുവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സിമ്രന്‍ജിത് സിങ്ങ് മാന്‍. ഈയിടെ പഞ്ചാബി ഗായകന്‍ സിധു മൂസെവാലെയുടെ കൊലപാതകം ആം ആദ്മിയ്‌ക്കെതിരായ തരംഗം സൃഷ്ടിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ സിമ്രന്‍ജിത് സിങ്ങ് മാന്‍ ഉടനീളം ദീപ് സന്ധുവിന്റെയും സിദ്ദു മൂസെവാലയുടെയും പേരുകള്‍ ഹാഷ്ട് ടാഗുകളായി ഉപയോഗിച്ചിരുന്നു.  

ശിരോമണി അകാലി ദള്‍ (അമൃത് സര്‍) അധ്യക്ഷനായ സിമ്രന്‍ജിത് സിങ്ങ് മാന്‍ മുന്‍പ് രണ്ട് തവണയെങ്കിലും പഞ്ചാബില്‍ നിന്നും ലോക് സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഖലിസ്ഥാന്‍ പ്രക്ഷോഭത്തെ അനകൂലിക്കുന്ന നേതാവാണ്. ഖലിസ്ഥാന്‍ നേതാവ് ഭിന്ദ്രെന്‍ വാലെയെ വധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പൊലീസ് ജോലിയില്‍ നിന്നും രാജിവെച്ച നേതാവാണ് സിമ്രന്‍ജിത് സിങ്ങ് മാന്‍.  

ഇദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പ്പെട്ട അംഗങ്ങളാണ് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ വാര്‍ഷികത്തിന് സുവര്‍ണ്ണക്ഷേത്രത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രകോപനം സൃഷ്ടിച്ചത്. പഞ്ചാബിന്റെ പുതുവത്സരദിനത്തില്‍ അദ്ദേഹം നടത്തിയ ട്വീറ്റ് വിവാദമായിരുന്നു:”2021 മെയ് മാസം സിഖ് സമുദായത്തിന് ഖലിസ്ഥാന്‍ രൂപത്തില്‍ സ്വാതന്ത്ര്യം കൊണ്ടുവന്നിരിക്കുന്നു. ബലപ്രയോഗം, വിവേചനം, ആര്‍ത്തി, അഹങ്കാരം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ ഉപക്ഷേിച്ച് പരസ്പര സ്നേഹവും ബഹുമാനവും സഹകരണവും ഉറപ്പിക്കാം”- ഇതായിരുന്നു ട്വീറ്റ്.  

2019ല്‍ ഖലിസ്താന്‍ ഭീകരവാദിയായ ഭിന്ദ്രെന്‍വാലെയ്‌ക്ക് ഇദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. “വെടിവെപ്പില്‍ രക്തസാക്ഷികളായ ഭിന്ദ്രെന്‍ വാലെയ്‌ക്കും കൂട്ടര്ക്കും ആദരാഞ്ജലികള്‍. ഖലിസ്ഥാന്‍ സമരം നീണാള്‍ വാഴട്ടെ!- ഇതായിരുന്നു കുറിപ്പ്.  

2018ല്‍ ഇന്ദിരാഗാന്ധി ഭിന്ദ്രെ‍ന്‍വാലെയെ വധിക്കാന്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിന്യസിച്ച ഇന്ത്യന്‍ പട്ടാളത്തിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിച്ചു: “ഈ ഹിന്ദു രാഷ്‌ട്രം എങ്ങിനെയാണ് രാജ്യമില്ലാത്ത സിഖുകാരെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഈ പട്ടാളക്കാരുടെ ശക്തിപ്രകടനം ലോകത്തിന് കാണിച്ചുതരുന്നു. യന്ത്രത്തോക്കുകള്‍ സിഖുകാരെ ഭയപ്പെടുത്തുമെന്നും സിഖ് രാജ്യമായ ഖലിസ്ഥാന്‍ രൂപപ്പെടുത്തുന്നതില്‍ നിന്നും പിന്മാറ്റുമെന്നും ഈ  ഹിന്ദു രാജ്യം വിചാരിക്കുന്നു.” – ഇതായിരുന്നു ആ കുറിപ്പ്.  

ഇദ്ദേഹം സിഖുകാര്‍ക്ക് വേണ്ടി ഖലിസ്ഥാന്‍ എന്ന രാജ്യം വേണമെന്ന് പ്രസംഗിച്ചിട്ടുണ്ട്. 30 തവണ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ആം ആദ്മി അധികാരത്തില്‍ വന്നശേഷം പഞ്ചാബില്‍ ഹിന്ദുക്കളും സിഖുകാരും തമ്മില്‍ വരെ നിരവധി സംഘട്ടനങ്ങള്‍ നടന്നു. സിധു മൂസെവാലെ എന്ന ഗായകന്‍ ഉള്‍പ്പെടെ നിരവധി പേര്‍ വെടിയേറ്റ് മരിച്ചു. കലാപങ്ങളും വര്‍ധിക്കുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ ഫണ്ട് നല്‍കി ഇന്ത്യയ്‌ക്ക് പുറത്തുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ സഹായിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതുവഴി ഖലിസ്ഥാന്‍ പ്രവര്‍ത്തനം തടസ്സം കൂടാതെ നടത്തുകയാണ് ലക്ഷ്യമെന്നും കരുതുന്നു. 

Tags: പാര്‍ട്ടിഭിന്ദ്രന്‍വാലെദീപ് സിദ്ധുസുവര്‍ണ്ണക്ഷേത്രംഅമൃത്സര്‍ സുവര്‍ണ ക്ഷേത്രംശിരോമണി അകാലിദളിന് (അമൃത്സര്‍)ആം ആദ്മി പാര്‍ട്ടിaapസിദ്ദു മൂസേവാലഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കെജ്‌രിവാളിന്റെ ആപ്പിൽ വീണ്ടും കലാപം ; ദൽഹിയിലെ ഏക ട്രാൻസ്‌ജെൻഡർ കൗൺസിലർ രാജിവച്ച് പുതിയ പാർട്ടിയിൽ ചേർന്നു

India

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

India

പഞ്ചാബിൽ ഭീകരതയ്‌ക്ക് വളമിടുന്നത് എഎപി-കോൺഗ്രസ് കൂട്ടുകെട്ട് ; ദേശവിരുദ്ധ ശക്തികൾ ആപ്പ് സർക്കാരിന് പിന്തുണയേകുന്നു : തുറന്നടിച്ച് തരുൺ ചുഗ്

India

കോളനിവാസികളെ വോട്ട് ബാങ്കായി കാണുന്ന ആപ്പ് കാലഘട്ടം കഴിഞ്ഞു ; വർഷങ്ങൾക്ക് ശേഷം ദൽഹിയിലെ ചേരി നിവാസികൾക്ക് അച്ഛേ ദിൻ ആരംഭിക്കുന്നുവെന്നും രേഖ ഗുപ്ത

ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ വീടിന് പുറത്ത് നടന്ന സ്ഫോടനത്തിൽ തകർന്ന ജനൽ ചില്ലുകൾ, കുടുംബാംഗങ്ങളെ വീടിനുള്ളിലും കാണാം
India

പഞ്ചാബിൽ എഎപിയുടെ ആഭ്യന്തരം പരാജയം , ദേശവിരുദ്ധ ശക്തികൾ അഴിഞ്ഞാടുന്നു : മുതിർന്ന ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ വീടിന് നേർക്ക് ബോംബാക്രമണം

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies