Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നീലേശ്വരം കോവിലകം ഏറ്റെടുക്കല്‍ തീരുമാനം കടലാസിലൊതുങ്ങി; പുരാരേഖ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തില്‍

2016 ല്‍ കടന്നപ്പള്ളി പുരാവസ്തുവകുപ്പ് മന്ത്രിയായിരിക്കയാണ് മ്യൂസിയമുണ്ടാക്കണമെന്ന ആശയം കൊണ്ടുവന്നത്. അന്നത്തെ ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് നീലേശ്വരം കൊട്ടാരം പൈത്യക മ്യൂസിയമാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് വേഗതയേറിയത്.

Janmabhumi Online by Janmabhumi Online
Jun 9, 2022, 12:09 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

നീലേശ്വരം: രാജസ്മരണകളും നാടുവാഴിത്വത്തിനെതിരെയുള്ള പോരാട്ട ചരിത്രവും ഉറങ്ങുന്ന നീലേശ്വരം രാജകൊട്ടാരത്തെ ചരിത്ര പൈതൃക മ്യൂസിയമാക്കാനുള്ള തീരുമാനം കടലാസിലൊതുങ്ങി. പുരാരേഖ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തില്‍. പുരാരേഖ മ്യൂസിയം സ്ഥാപിക്കാന്‍ കണ്ടെത്തിയ നീലേശ്വരം വലിയമഠം കൊട്ടാരത്തിന് 100 വര്‍ഷങ്ങളോളം പഴക്കമുണ്ട്. നീലേശ്വരം ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് ആയി പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം 1920 ല്‍ ആണ് നിര്‍മിച്ചത്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് നീലേശ്വരത്ത് ഉചിതമായ സ്മാരകം പണിയാന്‍ തീരുമാനിച്ചത്.  

2016 ല്‍ കടന്നപ്പള്ളി പുരാവസ്തുവകുപ്പ് മന്ത്രിയായിരിക്കയാണ് മ്യൂസിയമുണ്ടാക്കണമെന്ന ആശയം കൊണ്ടുവന്നത്. അന്നത്തെ ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് നീലേശ്വരം കൊട്ടാരം പൈത്യക മ്യൂസിയമാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് വേഗതയേറിയത്. കൊട്ടാരവും സ്ഥലവും വിട്ടുനല്‍കാന്‍ രാജവംശത്തിലെ പിന്‍ മുറക്കാര്‍ ഒരുക്കമായിരുന്നു. എന്നാല്‍ തുക സംബന്ധിച്ച തീരുമാനമാണ് അനിശ്ചിതത്വത്തിലായത്. എന്നാല്‍ 2019 ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇവിടെയുള്ള അറ്റകുറ്റപ്പണികള്‍ പോലും നടത്താനാകുന്നില്ല.  

ചരിത്ര സ്മാരകമാകുമ്പോള്‍ നീലേശ്വരം തമ്പുരാന്റെ പൂര്‍ണ്ണകായ പ്രതിമയും ചരിത്ര മ്യൂസിയവും റഫറന്‍സ് ലൈബ്രറിയും ഉള്‍പ്പെടെ സ്ഥാപിക്കാനാണ് നീക്കം നടത്തിയിരുന്നത്. ഇതോടൊപ്പം വടക്കേ മലബാറിലെ കര്‍ഷക സമരചരിത്രങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും നീലേശ്വരം രാജവംശത്തിന്റെയും ചരിത്രം പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും പൈതൃക മ്യൂസിയത്തില്‍ ലക്ഷ്യമിട്ടിരുന്നു. നാല് താവഴികളാണ് നീലേശ്വരം രാജവംശത്തിനുള്ളത്.  

തെക്കേകോവിലകം, വടക്കേ കോവിലകം, കിണാവൂര്‍ കോവിലകം, കക്കാട്ട് കോവിലകം എന്നിവയാണിവ. ഇതില്‍ വലിയമഠമെന്ന തെക്കെ കോവിലകത്തിനായിരുന്നു അധികാരം. തെക്കെ കോവിലകത്തിലെ മൂത്തയാളാണ് നീലേശ്വരം രാജാവാകുന്നത്. ഇവരുടെ അധീനതയിലാണ് തളിയില്‍ ശിവക്ഷേത്രം, പടിഞ്ഞാറ്റംകൊഴുവല്‍ കോട്ടം ക്ഷേത്രം, പനത്തടി പെരുതടി ക്ഷേത്രം,രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ.  

തൃപ്പണിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ ഹെറിറ്റേജ് സെന്റര്‍ റീജിണല്‍ ഓഫീസര്‍ രജികുമാര്‍ നാലു തവണ ഈ കൊട്ടാരം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടയില്‍ മാര്‍ക്കറ്റ് വിലയുടെ 150 ശതമാനം നല്‍കാമെന്ന നിര്‍ദ്ദേശമാണ് രാജവംശത്തിന് നല്‍കിയത്.ഇതിന് പുറമെ കെട്ടിടത്തിന് വേറെ വില നല്‍കാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നു.എണ്‍പത് സെന്റോളം വിസ്തൃതിയാണ് കോവിലകത്തിനുള്ളത്.  

കൊവിഡും ലോക്ക് ഡൗണും വന്നതോടെയാണ് കോവിലകം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള നീക്കം അനിശ്ചിതത്വത്തിലായത്. നിലവില്‍ പ്രഖ്യാപിച്ച പുരാരേഖ മ്യൂസിയം നടപ്പായാല്‍ നാശോന്മുഖമായ ഈ ചരിത്രശേഷിപ്പ് അതിന്റെ പൂര്‍ണതയില്‍ സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നീലേശ്വരം നിവാസികള്‍.

Tags: NeeleswaramNeeleswaram Kovilakam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീലേശ്വരം വെടിക്കെട്ട് അപകടം ; മരണം അഞ്ചായി

Kerala

നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം

Kerala

നീലേശ്വരം വെടിക്കെട്ടപകടം: മരണം നാലായി, മരിച്ചവരിൽ ഉറ്റ സുഹൃത്തുക്കളും

Kerala

നീലേശ്വരത്ത് വെടിക്കെട്ട് അപകടത്തില്‍ മരണം നാലായി

Kerala

കാസര്‍ഗോഡ് വെടിക്കെട്ട് അപകടം; പൊളളലേറ്റ ഒരാള്‍ക്കൂടി മരിച്ചു

പുതിയ വാര്‍ത്തകള്‍

സൈന്യത്തിന് ആദരമായി വന്ദേമാതര നൃത്തം

ഇതുവരെ അടച്ചത് 24 വിമാനത്താവളങ്ങൾ; പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശക്തിപ്പെടുത്തണം: വി. സുനില്‍കുമാര്‍

കേരള ആന്‍ഡ് ഒളിമ്പിക് മിഷന്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ ഫോര്‍മര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്ലെയര്‍ ഐ.എം.വിജയന്‍ സംസാരിക്കുന്നു. എസ്. രാജീവ്, എസ്.ഗോപിനാഥ് ഐപിഎസ് സമീപം

ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ ചിറകേകി കായിക സെമിനാര്‍

ശ്രദ്ധേയമായി ബിജു കാരക്കോണത്തിന്റെ ചിത്രപ്രദര്‍ശനം; വരയില്‍ ലഹരിയായി പ്രകൃതി

അനന്തപുരിയെ ഇളക്കിമറിച്ച് ശ്രീനിവാസും മകള്‍ ശരണ്യയും

ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും അടക്കം ഇന്ത്യയുടെ കനത്ത ആക്രമണം: ക്വറ്റ പിടിച്ചെടുത്ത് ബലോച്ച് ലിബറേഷൻ ആർമിയും

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ വിട്ടോടി പ്രമുഖർ: ഇതുവരെ മൂന്ന് വിമാനങ്ങൾ പറന്നുയർന്നതായി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies