Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശൂന്യത്തിലെ പ്രതീതിമാലകള്‍

കവിതയിലെ ഓരോ ഈരടിയും അവസാനിക്കുന്നത് 'പോലെ' എന്ന പദത്തിലാണ്. എല്ലാ അനുഭവങ്ങളും പ്രതീതികള്‍ മാത്രമാണ്. തെളിഞ്ഞതും ശമിച്ചതും തണുത്തതും തളിര്‍ത്തതും മാഞ്ഞില്ലാതായതുമെല്ലാം പ്രതീതി മാത്രമാണ്. വാസ്തവത്തില്‍ കവിതയെന്നത് ഒരു പ്രതീതിയല്ലാതെ മറ്റെന്താണ്. അന്തിവാനം കണ്ടു നില്‌ക്കെ മനസ്സില്‍ മിന്നിമായുന്ന തളിര്‍ക്കുന്ന എണ്ണമറ്റ പ്രതീതികള്‍. എല്ലാ പ്രതീതികളുമൊടുങ്ങുമ്പോള്‍ ആത്മം വിലയം കൊള്ളുന്ന അവസ്ഥ, ശൂന്യം.

Janmabhumi Online by Janmabhumi Online
Jan 30, 2022, 07:00 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനിവാസന്‍

ശ്രീ ബാലചന്ദ്രന്‍- ചുള്ളിക്കാടിന്റെ പന്തീരടിക്കവിതയാണ് ശൂന്യം.ഇംഗ്ലീഷ് സോണറ്റുകളും ഫ്രഞ്ച് റോവ്ണ്‍ഡോയും (ഞീിറലമൗ) പോലെ കുറഞ്ഞ വരികളില്‍ വലിയ കാവ്യാനുഭവം നല്കുന്ന കവിത. 

കവി ബുദ്ധമതവിശ്വാസിയാണ്. അതിനാല്‍ കവിതയുടെ പേര് ‘ശൂന്യം’ ബുദ്ധദാര്‍ശനികനായനാഗാര്‍ജ്ജുനന്റെ ശൂന്യവാദം ഓര്‍മ്മിപ്പിക്കും. രണ്ടു പേര്‍ സായാഹ്നത്തിലെ ആകാശം നോക്കി നില്ക്കുന്നു. അത് ഇരുവരുടെയും ജീവിതസായാഹ്നത്തിലെ ആകാശമാവാം അവര്‍ ദമ്പതികളോ സമാനമനസ്‌കരായ സ്‌നേഹിതരോ ആവാം. നോക്കിനില്ക്കുമ്പോള്‍ അന്തിവാനത്തില്‍ ഇന്ദ്രചാപം തെളിയുന്നതു പോലെ ഒരു ദൃശ്യാനുഭവം അവര്‍ക്കുണ്ടാവുന്നു. ഇന്ദ്രചാപം മഴവില്ലാണ്. അതിനാല്‍  സ്വര്‍ഗീയമായ ഒരു ദര്‍ശനമാണ് അവര്‍ക്കുണ്ടായതെന്ന് കവി സൂചിപ്പിക്കുന്നു.

മഴവില്ലില്‍ ഏഴു വര്‍ണ്ണങ്ങളുമടങ്ങിയിരിക്കുന്നു. വെണ്‍മയില്‍ നിന്നാണ് സപ്തവര്‍ണ്ണങ്ങളും പീലി വിടര്‍ത്തുന്നത്. ഏഴു നിറങ്ങളും ഒന്നിച്ചുചേര്‍ന്നാല്‍ വെളുപ്പു നിറമാവുമെന്ന് നമുക്കറിയാം, അങ്ങനെ വെണ്‍മ എന്നത് സപ്തവര്‍ണ്ണങ്ങളുടെ ശൂന്യതയാകുന്നു. സപ്തവര്‍ണ്ണങ്ങളാവട്ടെ വെണ്‍മയുടെ ശൂന്യതയും.

തൊട്ടുമുമ്പ് ഉള്‍മദത്തോടെ ചിന്നിപ്പടര്‍ന്ന മിന്നല്‍പ്പിണറുകള്‍, ഭ്രാന്തവൈദ്യുത വീചികള്‍, ഏതാണ്ട് ശമിച്ചിരിക്കുന്നു. ഒരു പക്ഷേ ആസക്തിയുടെ വിദ്യുത്കാന്തതരംഗവീചികളുമാവാം. മഴക്കാറൊഴിഞ്ഞ മാനത്ത് നിലാവ് വീണിരിക്കുന്നു. ഒരു പക്ഷേ നിലാവിന്റെ ശമനചുംബനമാവാം ആ കൊടിയ മിന്നല്‍ഭ്രാന്തിന് വിരാമമിട്ടത്.

ഇവിടെ സ്വാഭാവികമായും ഒരു സംശയം ഉണ്ടാവാം. മിന്നലും നിലാവും മഴവില്ലുമൊക്കെ ഇടകലര്‍ന്ന ഒരു സാന്ധ്യാകാശം സാദ്ധ്യമാണോ. കവിത തന്നെ ഉത്തരം തരുന്നു. പാതിഗാനത്തില്‍ ഹേമന്തരാവിന്‍ നാദതന്തു അടങ്ങിയ പോലെ. ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ ആണ് ഹേമന്തകാലമായി കണക്കാക്കുന്നത്. നമ്മുടെ തുലാവര്‍ഷ-വൃശ്ചികങ്ങളില്‍ ആകാശം അപൂര്‍വശോഭയാര്‍ന്ന മഴവില്‍ നിലാവുകള്‍ സമ്മാനിക്കാറുണ്ട്. ഏതോ കുയിലിന്റെ ഗാനം നാദതന്തുക്കള്‍ തണുത്തു മരവിച്ചിട്ടെന്നപോലെ പാതിയില്‍ നിലച്ചിരിക്കുന്നു. വൃശ്ചികത്തണുവിലേക്ക് കയ്യിലൊരിന്ദ്രധനുസ്സുമായ് കാറ്റത്ത് കാലം തെറ്റിപ്പെയ്യുവാനെത്തിയ തുലാവര്‍ഷമേഘം ഇവിടെ ഇരുണ്ടുതെളിയുന്നു.

പകല്‍ച്ചൂടില്‍ ചുട്ടുപൊള്ളി വേനല്‍ത്തീയില്‍ വാടിയ മരം പ്രണയത്തിന്റെ തണുവിരല്‍ സ്പര്‍ശത്താല്‍ വീണ്ടും തളിര്‍ക്കുന്നതുപോലെ. ഹേമന്തമഴ വൃക്ഷത്തിന്റെ ജഡവേരുകള്‍ ഉണര്‍ത്തുകയാണോ.എഷലോന്‍ (ഋരവലഹീി) വിന്യാസത്തിലൂടെ ചേക്കേറാന്‍ പറന്നു പൊയ്‌ക്കൊണ്ടിരുന്ന പക്ഷികള്‍ എവിടെയാണ് മറഞ്ഞുപോയത്.

ആകാശത്തിന്റെ നിത്യനീലിമയില്‍ ആ ചിറകുകള്‍ മാഞ്ഞു പോയതുപോലെ!

ഇരുള്‍വീണുകഴിഞ്ഞു.. അന്തിമമായ ഇരുട്ട്. ഈ അന്ധകാര കല്പത്തിന്റെ ഒടുവില്‍ ഇരുവരും ഇല്ലാതാവുന്നതുപോലെ.വാസ്തവത്തില്‍ ഇല്ലാതാവുന്നുണ്ടോ. ഇല്ല. ഇല്ലാതാവുന്നതുപോലെയൊരു തോന്നല്‍ മാത്രം. ഇനി കവിതയുടെ ആദ്യത്തെയും അവസാനത്തെയും വരികള്‍ വായിച്ചാലും. ‘കണ്ടുനില്‍ക്കുമ്പോഴന്തിവാനത്തില്‍രണ്ടുപേരുമില്ലാതായപോലെ’

കവിതയിലെ ഓരോ ഈരടിയും അവസാനിക്കുന്നത് ‘പോലെ’ എന്ന പദത്തിലാണ്. എല്ലാ അനുഭവങ്ങളും പ്രതീതികള്‍ മാത്രമാണ്. തെളിഞ്ഞതും ശമിച്ചതും തണുത്തതും തളിര്‍ത്തതും മാഞ്ഞില്ലാതായതുമെല്ലാം പ്രതീതി മാത്രമാണ്. വാസ്തവത്തില്‍ കവിതയെന്നത് ഒരു പ്രതീതിയല്ലാതെ മറ്റെന്താണ്. അന്തിവാനം കണ്ടു നില്‌ക്കെ മനസ്സില്‍ മിന്നിമായുന്ന തളിര്‍ക്കുന്ന എണ്ണമറ്റ പ്രതീതികള്‍. എല്ലാ പ്രതീതികളുമൊടുങ്ങുമ്പോള്‍ ആത്മം വിലയം കൊള്ളുന്ന അവസ്ഥ, ശൂന്യം.

എഴുത്തുകാരനും വായനക്കാരനും ഒരേ അന്തിവാനം കണ്ടുനില്ക്കുമ്പോഴാണ് സമാനപ്രതീതികളുടെ അന്ധകാരശേഷമുള്ള ആനന്ദാത്മകമായ ശൂന്യബോധം അനുഭവിക്കുന്നത്. ഒരു പക്ഷേ ഈ ശുഭ്രശൂന്യത്തില്‍ നിന്നാവാം ഇന്ദ്രചാപം തെളിയുന്നതു പോലെ നവനവോന്മേഷത്തോടെ സപ്തവര്‍ണ്ണപ്രതീതികള്‍ വീണ്ടും ഒളിചിന്നി വിരിയുന്നത്.

അതാവട്ടെ മറ്റൊരു ധ്യാനവിപസനയിലൂടെ ഇഴ വിടര്‍ത്തിയെടുക്കേണ്ട പ്രതീതിമാലകളും!

Tags: poetസാഹിത്യകാരന്‍ശ്രീനിവാസന്‍ബാലചന്ദ്രന്‍ ചുള്ളിക്കാട്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ജി ശങ്കരക്കുറുപ്പ്: ദാര്‍ശനികനായ മഹാകവി

Vicharam

കാവ്യജീവിതത്തിന്റെ അമൃതഘടിക; ഇന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നൂറാം ജന്മദിനം

Kerala

ശ്രീകുമാരന്‍ തമ്പിയെ ക്ലീഷേ എന്ന് വിമര്‍ശിച്ചത് മുതല്‍ കഷ്ടകാലം….ആശാ വര്‍ക്കര്‍മാരെ പിന്തുണച്ച കവി സച്ചിദാനന്ദന്റെ തല ഉരുളുമോ?

Kerala

സുഗതകുമാരി നാരീശക്തിയുടെ പ്രതീകം; വിദ്യാലയങ്ങളിൽ സുഗതനവതി ആഘോഷങ്ങൾ ഉ​ദ്ഘാടനം ചെയ്ത് കേന്ദ്രസഹമന്ത്രി ഡോ.എൽ.മുരുഗൻ

Varadyam

എം.പി. ഉണ്ണിത്താന്‍: ഭാരതീയ സംസ്‌കൃതിയുടെ ഉപാസകന്‍

പുതിയ വാര്‍ത്തകള്‍

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമോ ? ട്രംപിന്റെ പേര് നിർദ്ദേശിച്ച് പാകിസ്ഥാൻ പിന്തുണച്ചു

അന്താരാഷ്‌ട്ര യോഗ ദിനം: യോഗ എന്ന കലയും ശാസ്ത്രവും

യോഗദിനം: ആഗോള മാനവികതാ ദിനം

ജ്യേഷ്ഠനും ഭാര്യയും ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു; കലാനിധി മാരനെതിരേ നിയമനടപടിയുമായി ദയാനിധി മാരൻ

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം, പ്രധാനമന്ത്രി വിശാഖപട്ടണത്ത് യോഗ ദിനം ആചരിക്കും

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies