Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുപിയെ ആവേശം കൊള്ളിച്ച് സ്ത്രീസുരക്ഷാ മുദ്രാവാക്യവുമായി ബിജെപിയ്‌ക്കുവേണ്ടി അപര്‍ണ്ണ യാദവും പ്രിയങ്ക മൗര്യയും അദിതി സിങ്ങും

മുലായം സിങ്ങിനെ മരുമകള്‍ അപര്‍ണ യാദവ്, കോണ്‍ഗ്രസില്‍ നിന്നും പ്രിയങ്കാ ഗാന്ധിക്കെതിരെ യുദ്ധം ചെയ്ത് പടിയിറങ്ങി ബിജെപിയില്‍ എത്തിയ അദിതി സിങ്ങ്, പ്രിയങ്ക മൗര്യ എന്നിവരെ ഒന്നി്ച്ചണിനിരത്തിയുള്ള ബിജെപി ക്യാമ്പയിന്‍ വലിയ ചലനമാണ് സൃഷ്ടിക്കുന്നത്

Janmabhumi Online by Janmabhumi Online
Jan 26, 2022, 04:31 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ തരംഗം സൃഷ്ടിച്ച് ബിജെപിയിലേക്കെത്തിയ പുതിയ വനിതാ നേതാക്കള്‍ സ്ത്രീസുരക്ഷാ മുദ്രാവാക്യമുയര്‍ത്തി വോട്ടര്‍മാര്‍ക്കിടയില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. മുലായം സിങ്ങിനെ മരുമകള്‍ അപര്‍ണ യാദവ്, കോണ്‍ഗ്രസില്‍ നിന്നും പ്രിയങ്കാ ഗാന്ധിക്കെതിരെ യുദ്ധം ചെയ്ത് പടിയിറങ്ങി ബിജെപിയില്‍ എത്തിയ അദിതി സിങ്ങ്, പ്രിയങ്ക മൗര്യ എന്നിവരെ ഒന്നി്ച്ചണിനിരത്തിയുള്ള ക്യാമ്പയിന്‍ വലിയ ചലനമാണ് സൃഷ്ടിക്കുന്നത്. ബിജെപി ഇവരിലൂടെയും അല്ലാതെയും സ്ത്രീസുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നത്.  

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ഇവര്‍ക്കൊപ്പം പ്രചാരണത്തില്‍ പങ്കെടുത്തു. പ്രധാനപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയെ ലാക്കാക്കിയുള്ള കുറിക്കുകൊള്ളുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇവര്‍ മുഴക്കിയത്. സ്ത്രീസുരക്ഷ ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു ഇവരുടെ ക്യാമ്പയിന്‍. തിരക്കുള്ള ഹസ്‌റത്ഗഞ്ജ് ക്രോസിംഗില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ചു മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ത്രീകള്‍ നയിക്കുന്ന പ്രകടനം മാധ്യമങ്ങളിലും വലിയ വാര്‍ത്തയാണ്.

ഇതില്‍ അദിതി സിങ്ങ് കോണ്‍ഗ്രസ് കോട്ടയായ റായ് ബറേലിയില്‍ ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ഇവര്‍ പ്രിയങ്ക ഗാന്ധിയെ ധൈര്യമുണ്ടെങ്കില്‍ റായ് ബറേലിയില്‍ മത്സരിക്കൂ എന്ന്  വെല്ലുവിളിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ലഡ്കി ഹൂം ലഡ് ശക്തി ഹൂം (ഞാന്‍ സ്ത്രീയാണ്, എനിക്ക് വെല്ലുവിളികള്‍ നേരിടാന്‍ കഴിയും) എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രചാരണത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു പ്രിയങ്ക മൗര്യ. എന്നാല്‍ പ്രിയങ്കാഗാന്ധിയുടെ സ്ത്രീ ശാക്തീകരണ മുദ്രാവാക്യങ്ങള്‍ വെറും അധരവ്യായാമമാണെന്ന് തുറന്നടിച്ചാണ്  പ്രിയങ്ക മൗര്യ  ബിജെപിയില്‍ എത്തിയത്.

സ്ത്രീസുരക്ഷയുടെ പ്ലക്കാര്‍ഡുകള്‍ പിടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനൊപ്പം ബിജെപിയുടെ ഈ പുതിയ വനിതാ നേതാക്കള്‍ ഹസ്‌റത്ത്ഗഞ്ജിലും ലാല്‍ബാഗിലും വീടുവീടാന്തരം നടന്ന് കഴിഞ്ഞ ദിവസം പ്രചാരണം നടത്തി. ഒടുവില്‍ ബിജെപി ഓഫീസില്‍ പ്രചാരണം അവസാനിച്ചു. സ്ത്രീസുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി കോണ്‍ഗ്രസിനെയും സമാജ് വാദി പാര്‍ട്ടിയേയും കടന്നാക്രമിക്കുകയാണ്. ഇക്കുറി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വനിതാവോട്ടര്‍മാരുടെ എണ്ണം കൂടുതലാണ്. 1960കളില്‍ സ്ത്രീ വോട്ടര്‍മാര്‍ 40 ശതമാനം ആയിരുന്നെങ്കില്‍ 2019 എത്തുമ്പോള്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 60 ശതമാനമായി.

സ്ത്രീ ശാക്തീകരണത്തിന്റെ മുഖമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച പ്രിയങ്ക മൗര്യ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയാണ്. സ്ത്രീ ശാക്തീകരണം എന്ന പ്രിയങ്കയുടെ മുദ്രാവാക്യം പൊള്ളയാണെന്നും പ്രിയങ്ക മൗര്യ പറയുന്നു. അപര്‍ണ്ണായാദവിന്റെ സാന്നിധ്യത്തില്‍, അനുരാഗ് താക്കൂര്‍ സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്തെ സ്ത്രീ അരക്ഷിതാവസ്ഥയെക്കുറിച്ച് ആഞ്ഞടിച്ചു. അപര്‍ണ്ണ യാദവ് താന്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡ് കാട്ടിയാണ് പ്രസംഗിച്ചത്. അതില്‍ ‘സുരക്ഷയും പങ്കാളിത്തവും മകള്‍ക്ക് മാത്രമല്ല, മരുമകള്‍ക്കും’- എന്നാണ് എഴുതിയിരുന്നത്.

‘ബിജെപിയില്‍ മാത്രമാണ് മുലായം സിങ്ങ് യാദവിന്റെ മരുമകള്‍ അപര്‍ണ്ണ യാദവിനും സ്വാമിപ്രസാദ് മൗര്യയുടെ മകള്‍ സംഘമിത്ര മൗര്യയ്‌ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നത്,’- അനുരാഗ് താക്കൂര്‍ പറഞ്ഞു. സ്വാമി പ്രസാദ് മൗര്യ ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ മകള്‍ സംഘമിത്ര മൗര്യ ഇപ്പോഴും ബിജെപിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇവര്‍ ബദോല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ്.

‘സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ പ്രതിഞ്ജബദ്ധം, ഇതാണ് സ്ത്രീകളുടെ ശോഭനമായ ഭാവിക്കുള്ള പോംവഴി’- എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ബിജെപി നേതാക്കളായ അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവും സ്ത്രീകളുടെ സുരക്ഷയെപ്പറ്റി പ്രത്യേകം പ്രസംഗിക്കുന്നു.

Tags: അതിഥി സിങ്റായിബറേലിയുപി നിയമസഭാ തെരഞ്ഞെടുപ്പ്womenയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022യോഗി ആദിത്യനാഥ്അപര്‍ണ്ണ യാദവ്bjpപ്രിയങ്ക മൗര്യഉത്തര്‍പ്രദേശ്അനുരാഗ് താക്കൂര്‍പ്രചാരണംപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്ര
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി മീന ബിജെപിയിലേക്കെന്ന് അഭ്യൂഹം; സുപ്രധാന ചുമതല വഹിക്കുമെന്നും സൂചന.

Kerala

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

Kerala

പാലക്കാട് – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ഭാരതാംബ ചിത്രം വച്ച് സ്വീകരണം

Kerala

നിലമ്പൂരിലെ വിജയം യുഡിഎഫിന്റേതല്ല ജമാത്തെ ഇസ്ലാമിയുടേത്; വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച് എൻഡിഎ: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies