Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്യക്തിപൂജ: പിണറായിക്കും പി. ജയരാജനും പാര്‍ട്ടിക്കകത്ത് രണ്ട് നീതി

പിജെ ആര്‍മിയെന്ന പോരില്‍ സമൂഹ മാധ്യമക്കൂട്ടായ്മ തുടങ്ങുകയും കണ്ണൂരിന്‍ ചെന്താരകമല്ലേയെന്ന വരികളില്‍ വീഡിയോ ആല്‍ബം നിര്‍മ്മിച്ചതുമാണ് പിണറായിയെ ചൊടിപ്പിച്ചത്. എന്നാല്‍ അതേ പിണറായി വിജയന്‍ തന്നെ ഇപ്പോള്‍ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജയെ പൂര്‍ണ്ണമനസ്സോടെ പിന്തുണയ്‌ക്കുകയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 14, 2022, 10:13 am IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: ക്യാപ്റ്റനെന്ന പേരിലും തിരുവാതിരക്കളിയുടെ രൂപത്തിലും പാര്‍ട്ടിയിലെ ഒരു വിഭാഗം തുടര്‍ച്ചയായി പിണറായി സ്തുതി നടത്തുമ്പോള്‍ പിണറായിക്കും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും രണ്ട് നീതിയെന്ന് അണികളില്‍ സംസാരം ശക്തമാകുന്നു. വ്യക്തിപൂജയുടെയും പാര്‍ട്ടിക്കകത്ത് സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെയും അടിസ്ഥാനത്തിലാണ് പി.ജയരാജനെ പാര്‍ട്ടി ഒതുക്കി നിര്‍ത്തിയത്. ഒരു കാലത്ത് കണ്ണൂരിലെ സിപിഎമ്മില്‍ എതിരാളികളില്ലാതെ മുന്നോട്ട് പോയ ജയരാജനെ ഒതുക്കി നിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് പിണറായി വിജയന്‍ തന്നെയായിരുന്നു. എന്നാല്‍ പിണറായിക്ക് വേണ്ടി നടത്തുന്ന വ്യക്തിപൂജ പാര്‍ട്ടി നേതൃത്വം പൂര്‍ണ്ണമായും കണ്ടില്ലെന്ന് നടിക്കുകയാണ.

പിണറായി വിജയന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ തക്കം പാര്‍ത്തിരുന്ന ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദന്‍ തുടങ്ങിയ നേതാക്കളെല്ലാം പാര്‍ട്ടിക്കകത്ത് പി. ജയരാജനെ വളഞ്ഞിട്ടാക്രമിച്ചു. സംസ്ഥാന കമ്മറ്റി യോഗത്തില്‍ എല്ലാരെയും അമ്പരപ്പിച്ച് കൊണ്ടാണ് എം.വി. ഗോവിന്ദന്‍  പി. ജയരാജനെതിരായ വ്യക്തിപൂജ വിഷയം ഉന്നയിച്ചത്. പി. ജയരാജന്‍ പാര്‍ട്ടിക്ക് അധീതനായി വളരാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. അന്ന് സംഘടനയ്‌ക്കകത്ത് വലിയൊരു വിഭാഗം അതിനെ പിന്തുണയ്‌ക്കുകയും ചെയ്തു. സംഘടനാ ചുമതലയില്‍ മാറ്റി നിര്‍ത്തപ്പെട്ട ജരാജന്‍ ഇപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലേക്ക് ഒതുക്കി നിര്‍ത്തപ്പെട്ടു. ശോഭനാ ജോര്‍ജ്ജും പിന്നീട് ചെറിയാന്‍ ഫിലിപ്പും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് ജയരാജനെ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനാക്കിയതെന്ന ആരോപണവുമുണ്ട്.

പിജെ ആര്‍മിയെന്ന പോരില്‍ സമൂഹ മാധ്യമക്കൂട്ടായ്മ തുടങ്ങുകയും കണ്ണൂരിന്‍ ചെന്താരകമല്ലേയെന്ന വരികളില്‍ വീഡിയോ ആല്‍ബം നിര്‍മ്മിച്ചതുമാണ് പിണറായിയെ ചൊടിപ്പിച്ചത്. എന്നാല്‍ അതേ പിണറായി വിജയന്‍ തന്നെ ഇപ്പോള്‍ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജയെ പൂര്‍ണ്ണമനസ്സോടെ പിന്തുണയ്‌ക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ക്യാപ്റ്റന്‍ എന്ന നിലയിലാണ് സംസ്ഥാനത്തുടനീളം പിണറായിയുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പിണറായി മത്സരിച്ച ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സ്തുതിപാഠകരായ സിനിമാ താരങ്ങളെയും ഗായകരെയുമുളപ്പെടുത്തി മെഗാ ഷോ സംഘടിപ്പിക്കുകയും ചെയ്തു.  

ഇപ്പോള്‍ കൊറോണക്കാലത്ത് കടുത്ത നിയന്ത്രണം നിലനില്‍ക്കെ പിണറായി സ്തുതിക്ക് വേണ്ടി മാത്രം മെഗാ തിരുവാതിര നടത്തിയതാണ് പാര്‍ട്ടിക്കകത്ത് ചര്‍ച്ചയാകുന്നത്. ഇടുക്കി  ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ധീരജ് രാജേന്ദ്രന്റെ സംസ്‌കാരത്തിനിടെ നടത്തിയ മെഗാതിരുവാതിര പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനവും തുടര്‍ന്ന് ഏപ്രില്‍ മാസം കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സും നടക്കാനിരിക്കെ പിണറായിയുടെ വ്യക്തിപൂജ വിവാദം ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.

Tags: P. Jayarajancpmpinarayi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ’;’അവരെ പുറത്തുകൊണ്ടിരുത്ത്,അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

വിമാനാപകടത്തിനു പിന്നാലെ തകർപ്പൻ ആഘോഷം; എയർ ഇന്ത്യയുടെ സ്ഥാപനത്തിലെ നാല് മുതിർന്ന ജീവനക്കാർ പുറത്ത്

പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനം സ്വാഗത സംഘം രൂപീകരണം ശിക്ഷാ സംസ്‌കൃതി ഉദ്ധ്യാന്‍ ന്യാസ് ദേശീയ ഖജാന്‍ജി സുരേഷ് ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. ഇന്ദുചൂഡന്‍, ദേശീയ സംയോജകന്‍ എ. വിനോദ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ സമീപം

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സിന്തറ്റിക്ക് ഹോക്കി ടര്‍ഫ് ഒരുങ്ങി; സ്പോര്‍ട്സ് ഹബ്ബ് ആകാന്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട്

സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍

പൗരാണിക ശാസ്ത്ര വിശകലനം ആധുനിക ശാസ്ത്ര ദൃഷ്ടിയില്‍

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം; കോളേജ് സെക്യൂരിറ്റി അറസ്റ്റിൽ

സൂംബാ പരിശീലനം സംസ്കാരത്തിന് നിരക്കുന്നല്ല, 19-ാം നൂറ്റാണ്ടല്ല, പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നു; മന്ത്രി ബിന്ദുവിനെ പരിഹസിച്ച് ഹുസൈൻ മടവൂർ

മസ്റ്ററിങ് നടത്തിയില്ല; ഒമ്പത് ലക്ഷം പേര്‍ക്ക് പ്രതിമാസ റേഷന്‍ നഷ്ടമാകും, സംസ്ഥാന വിഹിതം കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies