Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക ഗുരുവായ സത്യസ്വരൂപന്‍

ഭഗവാനില്‍ നിന്നാണ് ബ്രഹ്മാവിന് ജന്മം കിട്ടിയതെങ്കിലും സൃഷ്ടിയെക്കുറിച്ച് ഒരു രൂപവും കിട്ടിയിരുന്നില്ല. ഏകാഗ്രതയോടു കൂടി ചിന്തിച്ചപ്പോള്‍ തപഃ തപഃ എന്ന രണ്ട് പ്രാവശ്യം ആരോ പറയുന്നതായി കേട്ടു. ആരാണ് തന്നോടിത് പറഞ്ഞതെന്ന് അറിയുവാന്‍ നാലു ദിക്കിലും നോക്കി. ആരെയും കാണാന്‍ കഴിഞ്ഞില്ല. എങ്കിലും തപസ്സു ചെയ്തു. അനേകം വര്‍ഷം തപസ്സ് ചെയ്തപ്പോഴാണ് ഭഗവാന്‍ ബ്രഹ്മത്തെ കാണിച്ചുകൊടുത്തത്. സത്വ രജ തമോ ഗുണങ്ങളില്ലാത്ത മഞ്ഞപ്പട്ടുടുത്ത് ചതുര്‍ഭുജങ്ങളോടുകൂടി ലക്ഷ്മീ സമേതനായ പരമാത്മാവിനെ കണ്ടപ്പോള്‍ ബ്രഹ്മാവ് ജ്ഞാനത്തിനായ് അപേക്ഷിച്ചു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Dec 31, 2021, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഇറക്കത്ത്  രാധാകൃഷ്ണന്‍

ഗുരു, പ്രകാശം നല്കുന്നവനാണ്. അജ്ഞതയെ നശിപ്പിക്കലാണ് ഗുരുവിന്റെ ധര്‍മ്മം. വിദ്യ ഗുരുമുഖത്തുനിന്ന് ലഭിക്കുമ്പോള്‍ മാത്രമേ ശിഷ്യരുടെ അറിവിന് പൂര്‍ണ്ണത കൈവരൂ. ഉത്തമ ഗുരുനാഥരെ കണ്ടെത്തുമ്പോഴാണ് ശിഷ്യരുടെ ഹൃദയ കമലങ്ങള്‍ വികസിക്കുന്നത്. ജ്ഞാനസൂര്യനായ ഗുരുവിന്റെ കഴിവിലും കടാക്ഷത്തിലും അനുഗ്രഹത്തിലും ശിഷ്യന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. അന്ത്യകാലം വരെയും ഗുരു നല്‍കിയ ജ്ഞാനം നെയ്‌ത്തിരിനാളം പോലെ ജ്വലിച്ചു നില്‍ക്കും.  

ഭരണകര്‍ത്താക്കള്‍ക്കും രാജാക്കന്മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും ഉത്തമരായ ഗുരുനാഥര്‍ ഉണ്ടായിരുന്നു. പരിഹാരം കാണാന്‍ വിഷമിക്കുന്ന അവസരത്തില്‍ അവര്‍ ഗുരുവിന്റെ ഉപദേശം ആരാഞ്ഞിരുന്നു. വിക്രമാദിത്യ രാജസദസ്സില്‍ നവരത്‌നങ്ങളായ ഗുരുക്കന്മാര്‍ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നു. ദേവഗുരുവായ ബൃഹസ്പതിയും അസുരഗുരുവായ ശുക്രാചാര്യരും സൂര്യവംശരാജാക്കന്മാരുടെ ഗുരുവായ വസിഷ്ഠമുനിയും അതത് വംശത്തിന്റെ രക്ഷകരായി നിലകൊണ്ടവരാണ്. ലോകഗുരുവായ നാരായണന്‍ ബ്രഹ്മദേവന് നാല് ശ്ലോകങ്ങളിലൂടെ ജ്ഞാനശക്തി പകര്‍ന്നുനല്‍കി. ചതുശ്ലോകീ ഭാഗവതം എന്നറിയപ്പെടുന്ന ഈ നാല് ശ്ലോകം ശ്രീമദ് ഭാഗവതത്തിന്റെ ഉറവിടമെന്ന് പണ്ഡിതര്‍ വിശേഷിപ്പിക്കുന്നു. ബ്രഹ്മാവ് അത് നാരദമുനിക്ക് നല്‍കി. നാരദമുനി വേദവ്യാസന് പകര്‍ന്നുകൊടുത്തു. വേദവ്യാസന്‍ ശ്രീശുകന്  ശ്രീനാരായണ സ്വരൂപത്തെ പറഞ്ഞുകൊടുത്തു. ശ്രീശുകന്‍ പരീക്ഷിത്തിന് ആത്മസാക്ഷാത്കാരത്തിനായി അത് പാരായണത്തിലൂടെ നിര്‍വഹിച്ചു. കലിയുഗത്തില്‍  ഭക്തിയുടെ സംരക്ഷണത്തിനായി ഇത് സപ്താഹമായി പാരായണം ചെയ്യുന്നു.

ഭഗവാനില്‍ നിന്നാണ് ബ്രഹ്മാവിന് ജന്മം കിട്ടിയതെങ്കിലും സൃഷ്ടിയെക്കുറിച്ച് ഒരു രൂപവും കിട്ടിയിരുന്നില്ല. ഏകാഗ്രതയോടു കൂടി ചിന്തിച്ചപ്പോള്‍ തപഃ തപഃ എന്ന രണ്ട് പ്രാവശ്യം ആരോ പറയുന്നതായി കേട്ടു. ആരാണ് തന്നോടിത് പറഞ്ഞതെന്ന് അറിയുവാന്‍ നാലു ദിക്കിലും നോക്കി. ആരെയും കാണാന്‍ കഴിഞ്ഞില്ല. എങ്കിലും തപസ്സു ചെയ്തു. അനേകം വര്‍ഷം തപസ്സ് ചെയ്തപ്പോഴാണ് ഭഗവാന്‍ ബ്രഹ്മത്തെ കാണിച്ചുകൊടുത്തത്. സത്വ രജ തമോ ഗുണങ്ങളില്ലാത്ത മഞ്ഞപ്പട്ടുടുത്ത് ചതുര്‍ഭുജങ്ങളോടുകൂടി ലക്ഷ്മീ സമേതനായ പരമാത്മാവിനെ കണ്ടപ്പോള്‍ ബ്രഹ്മാവ് ജ്ഞാനത്തിനായ് അപേക്ഷിച്ചു. നാല് ശ്ലോകങ്ങളിലൂടെ ഭഗവാന്‍ ബ്രഹ്മാവിന് ഭാഗവതം ചൊല്ലിക്കൊടുത്തു. അതിന്റെ ആശയം ഇതാണ്:  

സൃഷ്ടിക്കു മുന്‍പ് ഞാന്‍ തന്നെ. സൃഷ്ടിച്ച ശേഷവും ഞാന്‍ തന്നെയുള്ളൂ. ഈ ലോകം രൂപമായിട്ട് കാണപ്പെടുന്നുവോ അതും ഞാന്‍ തന്നെ. എനിക്ക് ആദിയും അന്തവുമില്ല. എന്നെക്കൂടാതെ അന്യമായി യാതൊന്നുമില്ല. ഞാന്‍ ത്രികാലവ്യാപിയായ പരിപൂര്‍ണ്ണനാണെന്ന് നീ അറിയുക. മായയ്‌ക്ക് അതീതനാണ് ഞാന്‍. സത്യസ്വരൂപമായ ആത്മാവില്‍ ത്രികാലത്തിലുമില്ലാത്ത ഭാവങ്ങള്‍ ഉണ്ടെന്ന് ജനം വിശ്വസിക്കുന്നു. ഇതാണ് മായ. കൃശന്‍, സ്ഥൂലന്‍ എന്നിങ്ങനെയുള്ള ചിന്ത ആത്മാവില്‍ പരമാര്‍ത്ഥമായിട്ടുള്ളതല്ല. അതിനാല്‍ ഇല്ലാത്തതിനെ ഉണ്ടെന്ന് വിചാരിക്കുന്നു. കൃശം, സ്ഥൂലം ഇവ ആത്മധര്‍മ്മമല്ല. ദേഹ ധര്‍മ്മമാണ്. അന്ധര്‍, മൂകര്‍ എന്നിങ്ങനെ ചിന്തിച്ച് ഖേദിക്കേണ്ട. ഇതും ആത്മധര്‍മ്മമല്ല. ഇന്ദ്രിയധര്‍മങ്ങളാണ്. വിശപ്പ്, ദാഹം ഇവ ആത്മധര്‍മ്മങ്ങളല്ല, പ്രാണധര്‍മങ്ങളാണ്. സുഖദുഃഖാദികള്‍ ആത്മധര്‍മ്മങ്ങളല്ല, അന്തഃകരണ ധര്‍മ്മങ്ങളാണ്. ഇവ ആത്മധര്‍മങ്ങളാണെന്ന് ബുദ്ധിയെ മോഹിപ്പിക്കുന്ന  ശക്തിയാണ് മായ എന്നറിയുക.  

സര്‍വ്വത്ര നിറഞ്ഞിരിക്കുന്നതിനാല്‍ ഞാന്‍ ഒന്നിനും പ്രവേശിക്കുന്നവനല്ല. സ്ഥൂല സൂക്ഷ്മ ഭൗതികങ്ങളില്‍ ജീവരൂപേണ പ്രവേശിച്ചിരിക്കുന്ന തുപോലെ തോന്നുന്നുവെങ്കിലും എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഞാന്‍ ഒന്നിലും പ്രവേശിച്ചവനുമല്ല.  ഏതൊന്നാണോ അന്വയത്തിലും വ്യതിരേകത്തിലും എല്ലാകാലത്തും ഇരിക്കുന്നത് അതാണ് ആത്മസ്വരൂപം. സമാധിയാല്‍ എന്റെ മതത്തെ നിരന്തരം അനുസന്ധാനം ചെയ്താല്‍ മഹാകല്പത്തിലും ആവാന്തകല്പങ്ങളിലും അഭിമാനം, ബന്ധം ഇവ ഒരുകാലത്തും ഉണ്ടാകുകയില്ല.  

സച്ചിദാനന്ദ സ്വരൂപവും അദ്വയവും സര്‍വോപരി വിരഹിതവുമായ ഞാന്‍ സാക്ഷാല്‍ പരബ്രഹ്മമാണെന്നറിയുക. നിര്‍ഗുണവും നിര്‍വികാരവും ശാന്തവും ജന്മനാശാദി രഹിതവുമാണ് പരബ്രഹ്മം. സര്‍വകാരണവും സര്‍വവ്യാപിയും സര്‍വാധരനും സര്‍വേശ്വരനും സര്‍വദേവതാമയനുമായ നിര്‍വികാരാത്മാവാണ് ഞാന്‍. പരമാത്മ സ്വരൂപത്തിന്റെ മായാഗുണങ്ങളെ അനുസരിക്കുന്ന മായാദേവി കര്‍മ്മങ്ങളില്‍ ചെയ്യുന്നതായി പ്രതീതി ഉളവാക്കുന്നു. മായാദേവിയെക്കൊണ്ട് ഞാന്‍ പ്രപഞ്ചത്തെ സൃഷ്ടിച്ച് രക്ഷിച്ച് സംഹരിക്കുന്നു. സത്യം ജ്ഞാനം അനന്തമായ ആനന്ദം എന്നിവയുടെ ഏകരൂപമാണ് ഞാന്‍. സത്വാദി ഗുണങ്ങളെ ആശ്രയിച്ച് എന്തിനിതൊക്കെ ചെയ്യുന്നതെന്ന് ജ്ഞാനികള്‍ക്ക് പോലും അറിയാന്‍ പ്രയാസമാണ്. ആചാര്യനായ ഭഗവാനില്‍ നിന്ന് യഥാര്‍ത്ഥ ജ്ഞാനം (ചതുശ്ലോകീ ഭാഗവതം ത്തിന്റെ അര്‍ത്ഥം) ഗ്രഹിച്ചപ്പോള്‍ ബ്രഹ്മാവിന് പ്രപഞ്ചസൃഷ്ടിയില്‍ ഉണ്ടായ വിരസത അകന്നുപോയി.

(തുടരും)

Tags: Bhagavad Gitaപരഹ്ബ്രഹ്മ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു പേജ് പോലും അഗ്നിക്കിരയായില്ല : അത്ഭുതമായി ഈ പുണ്യഗ്രന്ഥം ; എയർ ഇന്ത്യ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഭദ്രമായി ലഭിച്ച് ഭഗവദ് ഗീത

Samskriti

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

India

മുസ്ലീമാണെങ്കിലും  ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് ഹിന്ദു പുരാണങ്ങൾ : ഭഗവദ്ഗീത വായിക്കാതെ ജീവിക്കാൻ കഴിയില്ല ;  ഇംതിയാസ് അലി

Kerala

സംസ്കൃത പഠനം സാർവത്രികമാക്കണം; ലോകം ഇന്ന് ഭാരതത്തെ ആശ്രയിക്കുന്നു, ഭാരതം ആശ്രയിക്കുന്നത് സനാതനധർമ്മത്തെ: സ്വാമി സ്വാമി നിര്‍വിണ്ണാനന്ദ

Samskriti

ഈശ്വരാര്‍പിതമായ കര്‍മ്മയോഗം

പുതിയ വാര്‍ത്തകള്‍

വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ അപമാനിച്ച് വാട്ട്‌സ്ആപ് സ്റ്റാറ്റസ് ഇട്ട മറ്റൊരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്പന്‍ഷന്‍

ഇസ്രയേല്‍ ഇറാനുള്ളില്‍ സ്ഥാപിച്ച മിസൈല്‍ ആക്രമണത്തിനുള്ള ലോഞ്ച് സംവിധാനം (ഇടത്ത്) മൊസ്സാദ് ചാരന്‍ (വലത്ത്)

ഇറാന് മേല്‍ ഇസ്രയേല്‍ വ്യോമാധിപത്യം നേടിയത് ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍

ടിഎച്ച്ഇ ഇംപാക്റ്റ് റാങ്കിംഗില്‍ ആഗോളതലത്തില്‍ മികവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല

ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആപ്ദ മിത്ര സിവില്‍ ഡിഫന്‍സ് ടീമിനെ സജ്ജരാക്കുന്നു

12 വയസുകാരിയെ പീഡിപ്പിച്ച 60കാരന് 145 വര്‍ഷം കഠിന തടവ്

സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണി: പിണറായി വിജയന്‍

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

കുട്ടനാട് പ്രൊഫഷണല്‍ കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി

മിഠായി നല്‍കി 12 കാരിയായ പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ 60കാരന് 145 വര്‍ഷം കഠിനതടവ്

19 വർഷത്തിന് ശേഷം വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies