Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൈനയുടെയും പാകിസ്ഥാന്റെയും മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ചാരമാക്കാന്‍ എസ് 400 ട്രയംഫ് മിസൈല്‍; ഇന്ത്യ തെക്കേഏഷ്യയിലെ പുലിയാകും

കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന എസ് 400 ട്രയംഫ് മിസൈല്‍ റഷ്യയില്‍ നിന്നും എത്തിയതോടെ ലോകത്തിലെ ഏറ്റവും ശക്തമായ ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനം ഇനി ഇന്ത്യയ്‌ക്ക് സ്വന്തം. പാകിസ്ഥാന്റെയും ചൈനയുടെയും ഇന്ത്യയ്‌ക്ക് നേരെ തൊടുക്കുന്ന ക്രൂസ് മിസൈലുകളോ, യുദ്ധവിമാനങ്ങളോ, ഡ്രോണുകളോ നിമിഷാര്‍ധത്തില്‍ എസ് 400 ചാരമാക്കും.

Janmabhumi Online by Janmabhumi Online
Nov 15, 2021, 11:30 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന എസ് 400 ട്രയംഫ് മിസൈല്‍ റഷ്യയില്‍ നിന്നും എത്തിയതോടെ  ലോകത്തിലെ ഏറ്റവും ശക്തമായ ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനം ഇനി ഇന്ത്യയ്‌ക്ക് സ്വന്തം. പാകിസ്ഥാന്റെയും ചൈനയുടെയും ഇന്ത്യയ്‌ക്ക് നേരെ തൊടുക്കുന്ന ക്രൂസ് മിസൈലുകളോ, യുദ്ധവിമാനങ്ങളോ, ഡ്രോണുകളോ നിമിഷാര്‍ധത്തില്‍ എസ് 400 ചാരമാക്കും. ഇതോടെ ഇന്ത്യ ദക്ഷിണേഷ്യന്‍ മേഖലയില്‍ കരുത്തുറ്റ ശക്തിയാകും. ഇന്ത്യയ്‌ക്ക് മിസൈല്‍ കൈമാറ്റം ആരംഭിച്ചതായി റഷ്യൻ പ്രതിനിധി ദിമിത്രി ഷുഗേവ് ദുബായിൽ സ്ഥിരീകരിച്ചു.  

ദൂരക്കാഴ്ചയുള്ള റഡാറുകളാണ് എസ്400 ട്രയംഫ് മിസൈലിന്റെ കരുത്ത്.  ഇവയ്‌ക്ക് 600 കിലോമീറ്റര്‍ അകലെ വരെ കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള കഴിവുണ്ട്. ഇതോടെ അതിര്‍ത്തിമേഖലകളില്‍ നിന്നും ഇന്ത്യയിലേക്ക് പറുന്നവരുന്ന ഏത് വസ്തുവും നിമിഷങ്ങള്‍ക്കുള്ളില്‍ റഡാറുകള്‍ കണ്ടെത്തും. നിമിഷങ്ങള്‍ക്കുള്ളില്‍ അത് മിസൈലായാലും യുദ്ധവിമാനമായാലും ഡ്രോണായാലും അതിനെതിരെ ശക്തമായ മിസൈലുകള്‍ തൊടുത്ത് എസ്400 അതിനെ ചാരമാക്കും. ആക്രമണത്തിനല്ല, ശത്രുരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഏത് ആക്രമണവും നേരിടാന്‍ തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് പാകിസ്താനെയും ചൈനയെയും അറിയിക്കുകയാണ് ലക്ഷ്യം. പാകിസ്ഥാന്‍, ചൈന അതിര്‍ത്തിയില്‍ നിന്നും ഏത് വ്യോമാക്രമണത്തെയും നേരിടാനുള്ള കഴിവ് എസ് 400നുണ്ട്. ഇരു രാജ്യങ്ങളുടെയും കയ്യിലുള്ള ക്രൂസ് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ത്തു തരിപ്പണമാക്കാന്‍ എസ് 400ന് സാധിക്കും.  

റഷ്യയില്‍ നിന്നും ആദ്യം ലഭിക്കുന്ന എസ്400 ട്രയംഫ് മിസൈലുകള്‍ ഇന്ത്യ ആദ്യം സ്ഥാപിക്കുന്ന പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ്. പ്രധാനമായും പാകിസ്ഥാനെയാണ് ലക്ഷ്യമിടുന്നത്. 40,000 കോടി ചെലവാക്കി അഞ്ച് എസ് 400 ട്രയംഫാണ് ഇന്ത്യ വാങ്ങുന്നത്.  2018ൽ അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് റഷ്യയിൽ നിന്നും 5 ബില്ല്യൺ ഡോളറിന് അഞ്ച് യൂണിറ്റ് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 2019ൽ തന്നെ ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 800 മില്ല്യൺ ഡോളർ ഇന്ത്യ റഷ്യക്ക് കൈമാറിയിരുന്നു.അടുത്ത് എസ് 400 ട്രയംഫ് മിസൈലുകള്‍ എത്തിയാല്‍ അത് ചൈനയെ ലക്ഷ്യമാക്കി വടക്ക്, കഴിക്ക് അതിര്‍ത്തികളില്‍ സജ്ജീകരിക്കാനാണ് പദ്ധതി.  

പാകിസ്ഥാന്‍ വ്യോമാക്രമണത്തില്‍ പ്രധാനമായ അമേരിക്ക നിര്‍മ്മിച്ച് എഫ്16 യുദ്ധവിമാനത്തെ തകര്‍ക്കാന്‍ എസ് 400നാകും. ശത്രുസേനകളുടെ കണ്ണില്‍പ്പെടാതെ പറക്കാനുള്ള ശേഷിയുള്ള സ്റ്റെല്‍ത് സ്വഭാവമുള്ള അമേരിക്കന്‍ നിര്‍മ്മിത എഫ് 35നെ വരെ തകര്‍ക്കാന്‍ എസ് 400 ട്രയംഫിനാകും.  

ചൈന റഷ്യയുടെ കയ്യില്‍ നിന്നും   2014ല്‍ ആറ് എസ്400 മിസൈലുകള്‍ വാങ്ങിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഈ മിസൈലുകള്‍ തിരിച്ചുവെച്ചിട്ടുണ്ട്.  കൂട്ടാളിയായി റഷ്യ തന്നെ തങ്ങളുടെ ക്ഷേമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന വിരോധമാണ് ചൈനയ്‌ക്കുള്ളത്.

2021 ഡിസംബറോടെ എസ് 400 ഇന്ത്യയില്‍ പരീക്ഷിക്കും. ഇതിന് റഷ്യയില്‍ നിന്നും സാങ്കേതിക വിദഗ്ധര്‍ എത്തും. അതിന് മുന്നോടിയായി ഇന്ത്യയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ എത്തും. ഇരു നേതാക്കളും ഒന്നിടവിട്ട വർഷങ്ങളിൽ ഉഭയകക്ഷി ചർച്ചകൾക്കായി പരസ്പരം സന്ദർശനം നടത്താറുണ്ട്. ഇതുവരെ ഇന്ത്യയും റഷ്യയും തമ്മിൽ 20 വാർഷിക ഉച്ചകോടികൾ നടന്നിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത പ്രതിരോധ പങ്കാളികളിൽ പ്രമുഖ സ്ഥാനമാണ് റഷ്യക്കുള്ളത്. 2023നകം അഞ്ച് യൂണിറ്റുകളും ഇന്ത്യയില്‍ എത്തും. മിസൈലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സൈനികരെ ഇന്ത്യ നേരത്തെ റഷ്യയിലേക്ക് അയച്ചിരുന്നു.

Tags: റഷ്യchinaപാക്കിസ്ഥാന്‍ഏഷ്യVladimir PutinmissileIndo China War400 ട്രയംഫ് മിസൈല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അപൂര്‍വ്വ ഭൗമ കാന്തം (നടുവില്‍) ആനന്ദ് മഹീന്ദ്ര (വലത്ത്)
India

ചൈനയുടെ വെല്ലുവിളി സഹിക്കാനാവുന്നില്ല; ഇന്ത്യയ്‌ക്ക് വേണ്ടി അപൂര്‍വ്വ ഭൗമ കാന്തം നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

India

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

World

ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ആക്രമണം നടത്തി റഷ്യ ; ആശുപത്രികളടക്കം തകർന്നു ; 9 പേർക്ക് പരിക്ക്

Chinese President Xi Jinping
World

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ കാണാനില്ലെന്ന് കിംവദന്തി; അധികാരം വിട്ടൊഴിഞ്ഞോ?എന്തുകൊണ്ട് അപ്രത്യക്ഷനായി?

പുതിയ വാര്‍ത്തകള്‍

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്യുന്നതിനെതിരെ അശോകന്‍ ചരുവിൽ ; വിമർശിച്ച് സോഷ്യൽ മീഡിയ

നിമിഷപ്രിയയുടെ മോചനം: ദയാധനം വാങ്ങില്ലെന്ന നിലപാടിൽ ഉറച്ച് തലാലിന്റെ ഗോത്രം, സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താൻ കേന്ദ്രസർക്കാർ

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies