Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജാതി സര്‍ട്ടിഫിക്കറ്റിനു പകരം എസ്എസ്എല്‍സി ബുക്ക്; പട്ടിക വിഭാഗങ്ങള്‍ക്ക് തിരിച്ചടി; തീരുമാനം പിന്‍വലിക്കണമെന്ന് ഹിന്ദുഐക്യവേദി

വിദ്യാഭ്യാസ രേഖകളില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തഹസില്‍ദാരില്‍ നിന്നു ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം മതപരിവര്‍ത്തിതരായ ഇതര മത സമൂഹങ്ങളില്‍പ്പെട്ടവരെ സംരക്ഷിക്കാനും, പട്ടിക ജാതി, വര്‍ഗ സമൂഹത്തെ ദ്രോഹിക്കാനുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

Janmabhumi Online by Janmabhumi Online
Oct 9, 2021, 09:47 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മാവേലിക്കര: എസ്എസ്എല്‍സി ബുക്കിലോ വിദ്യാഭ്യാസ രേഖകളിലോ ജാതി വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ അവ തഹസില്‍ദാര്‍ നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റിനു പകരമായി ഉപയോഗിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പട്ടിക ജാതി, വര്‍ഗ, പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകും. എസ്എസ്എല്‍സി ബുക്കിലും വിദ്യാഭ്യാസ രേഖകളിലും ജാതി തെറ്റായി ചേര്‍ത്തവര്‍ക്കും പില്‍ക്കാലത്ത് മതം മാറിയവര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുള്ള അവകാശങ്ങള്‍ അനധികൃതമായി നേടിയെടുക്കാന്‍ പുതിയ ഉത്തരവ് സഹായകമാകും.  

അടുത്ത കാലം വരെ മാതാപിതാക്കള്‍ വാക്കാല്‍ പറഞ്ഞു കൊടുക്കുന്ന ജാതിയാണ് വിദ്യാഭ്യാസ രേഖകളില്‍ ചേര്‍ക്കാറുള്ളത്. അതിനാല്‍ത്തന്നെ സ്‌കൂള്‍ രേഖകള്‍ ജാതി തെളിയിക്കാനുള്ള ആധികാരിക രേഖയായി പരിഗണിക്കാറുമില്ല. പകരം സമഗ്രമായ അന്വേഷണത്തിനു ശേഷം തഹസില്‍ദാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് ജാതി തെളിയിക്കാനുള്ള രേഖയായി അംഗീകരിച്ചിരുന്നത്. ഒരാള്‍ പിന്തുടരുന്ന മതാചാരമുള്‍പ്പെടെയുള്ള വസ്തുതകള്‍ പരിഗണിച്ചാണ് തഹസില്‍ദാര്‍മാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നതും. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്കുപോലും പരമാവധി മൂന്നു വര്‍ഷമായിരുന്നു കാലാവധി.  

ഈ സമ്പ്രദായത്തിനാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ രേഖകളില്‍ പട്ടികജാതി-പട്ടികവര്‍ഗമെന്നോ പിന്നാക്ക ജാതിയെന്നോ തെറ്റായി ചേര്‍ത്തിട്ടുള്ളവര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ജാതി, മതം മാറിയവര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അനധികൃതമായി നേടിയെടുക്കാന്‍ ഇതിടയാക്കും. നിലവില്‍ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകുകയും ചെയ്യും. മതംമാറി ക്രിസ്ത്യന്‍ വിഭാഗത്തില്‍ ചേര്‍ന്നവര്‍ക്കു വേണ്ടിയാണ് ഈ ഉത്തരവിറക്കിയിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. വലിയ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന  ഉത്തരവിനെതിരേ പല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

വിദ്യാഭ്യാസ രേഖകളില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തഹസില്‍ദാരില്‍ നിന്നു ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം മതപരിവര്‍ത്തിതരായ ഇതര മത സമൂഹങ്ങളില്‍പ്പെട്ടവരെ സംരക്ഷിക്കാനും, പട്ടിക ജാതി, വര്‍ഗ സമൂഹത്തെ ദ്രോഹിക്കാനുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം പട്ടിക ജാതിക്കാര്‍ക്ക് ദോഷകരമാകും. മതപരിവര്‍ത്തിതര്‍ക്ക് ആനുകൂല്യങ്ങളും പദവിയും സംവരണവും നല്കാത്തത് അവര്‍ ഹിന്ദുവല്ലാത്തതിനാലാണ്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോഴാണ് ആദ്യമായി ജാതിക്കോളം പൂരിപ്പിക്കുന്നത്, അതിനുശേഷം മതം മാറിയാലും ഹിന്ദുക്കള്‍ക്കു മാത്രം കൊടുക്കേണ്ട ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. ജാതി നിജപ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ അതോറിറ്റി അല്ലെന്നും ബിജു ചൂണ്ടിക്കാട്ടി.

Tags: HinduAikyaVediപുസ്തകംപട്ടികജാതിഎസ്എസ്എല്‍സി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കര ജയന്തി ആഘോഷം - അദൈ്വതശങ്കരത്തില്‍ 
ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തുന്നു
News

ജീവിതം ധര്‍മത്തിന് വേണ്ടി സമര്‍പ്പിക്കണം: തില്ലങ്കേരി

സിപിഎം മുന്‍എംപി എ സമ്പത്ത് (ഇടത്ത്) കസ്തൂരി (വലത്ത്)
Kerala

മുന്‍ സിപിഎം എംപി എ.സമ്പത്തിന്റെ അനുജന്‍ കസ്തൂരി അനിരുദ്ധ് ഹിന്ദു ഐക്യവേദി ജില്ലാ നേതാവ്

Kerala

കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ ശക്തമായി നേരിടണം: ആര്‍.വി. ബാബു

മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍ശാന്താനന്ദമഠം ഋഷിജ്ഞാന സാധനാലയം സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠാനന്ദഗിരി ഉദ്ഘാടനം ചെയ്യുന്നു
Kerala

സ്ത്രീകള്‍ നേതൃത്വത്തില്‍ വരുമ്പോള്‍ സമാജത്തില്‍ ധര്‍മ്മം പരിപാലിക്കപ്പെടും: സ്വാമിനി ജ്ഞാനാഭനിഷ്ഠാനന്ദഗിരി

Main Article

മാതൃത്വത്തിന്റെ നേതൃത്വത്തിന് പതിനൊന്നാണ്ട്

പുതിയ വാര്‍ത്തകള്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

പാലക്കാട് 1.300 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies