തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് റദ്ദ് ചെയ്ത സര്‍ക്കാര്‍ ഉത്തരവ് പുന പരിശോധിക്കണമെന്ന് ആവശ്യപെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബുവിന് പരാതി നല്കി എബിവിപി. ഈ അദ്ധ്യായന വര്‍ഷത്തില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കില്ല എന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനം കോവിഡ് കാലത്തും പഠനേതര കാര്യങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച കേരളത്തിലെ വിദ്യാര്‍ത്ഥികളോടുള്ള നീതി കേടാണെന്ന് എബിവിപി വ്യക്തമാക്കി.
ഈ മഹാമാരി കാലത്തും എന്‍.എസ്.എസ്, എന്‍.സി.സി, സുഡന്റ് പോലീസ് കേഡറ്റ് മുതലായ സംവിധാനങ്ങള്‍ ചലനാത്മകമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഭാഗഭാക്കായിട്ടുണ്ട്. സമൂഹം പ്രതിസന്ധിയിലായ ഇക്കാലത്ത് സേവന പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ നല്കിയ ഊര്‍ജം വിലമതിക്കാനാവാത്തതാണ്. എന്നാല്‍ ഈ അദ്ധ്യായന വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കില്ല എന്ന നയം വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും പരാതിയില്‍ പറയുന്നു. പുതുതലമുറയിലെ മനോനിലയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തി പുന പരിശോധിക്കണമെന്ന് ആവശ്യപെട്ട് എബിവിപി സംസ്ഥാന ജോയിന്‍ സെക്രട്ടറി എം. മനോജ്, സംസ്ഥാന പ്ലസ് ടു സഹ ഇന്‍ചാര്‍ജ് ആരോമല്‍ എന്നിവര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്കി.
ഗ്രേസ് മാര്‍ക്ക് നിഷേധം രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുക. ഇപ്പോള്‍ പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയവരാണ്. ഈ പ്രകടനം വിലയിരുത്തി ഗ്രേസ് മാര്‍ക്ക് നിശ്ചയിക്കാനുള്ള പ്രവണതയില്‍ നിന്നാണ് സര്‍ക്കാര്‍ ഒഴിയുന്നത്. ഗ്രേസ് മാര്‍ക്ക് വേണ്ടെന്ന തീരുമാനത്തില്‍ അധ്യാപകവിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എബിവിപിക്ക് പുറമെ അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്തു വന്നു. ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനം വിദ്യാഭ്യാസ മന്ത്രി മുന്‍കയ്യെടുത്ത് പുനഃപരിശോധിക്കുകയും അതിന് കൃത്യമായ മാനദണ്ഡം ഉണ്ടാക്കുകയുമാണ് വേണ്ടതെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: