കൊച്ചി: മെട്രോയില്‍ യാത്രക്കാരുടെയെണ്ണം വര്‍ദ്ധിക്കുന്നു. ഇന്നലെ മാത്രം 14351 പേരാണ് യാത്ര ചെയ്ത്. ലോക്ഡൗണിനെ തുടര്‍ന്ന് ജൂലൈ ഒന്നിന് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ 7586 പേരായിരുന്നു യാത്രക്കാര്‍. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്.
ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷം സൈനിറ്റൈസര്‍ ഉപയോഗിച്ചെങ്കില് മാത്രമേ സ്റ്റേഷനുള്ളിലേയ്ക്ക് പ്രവേശനമുള്ളൂ. കോണ്ടാക്ട് ലെസ് ടിക്കറ്റ് സംവിധാനമാണ് മെട്രോ ഉപയോഗിക്കുന്നത്.
കൂടുതല്‍ വായുസഞ്ചാരത്തിനായി 25 സെക്കന്റ് സ്റ്റേഷനില്‍ ട്രെയിന്‍ നിറുത്തിയിടുന്നുണ്ട്. കൂടാതെ ഓരോ യാത്ര അവസാനിക്കുമ്പോഴും ട്രെയിന്‍ അണുവിമുക്തമാക്കും. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ ട്രെയിനുകളുടെയെണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമാണ് യാത്രക്കാര്‍ അധികമായി മെട്രോയെ ആശ്രയിക്കുന്നതെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
വിമാനയാത്രക്കാര്‍ക്ക് തടസ്സരഹിതമായ കണക്റ്റിവിറ്റി നല്‍കുന്നതിനായി ആലുവയില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസുകളും മെട്രോ വ്യാഴാഴ്ച പുനരാരംഭിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് രാവിലെ 07.50 നും ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് രാവിലെ 08.30 നും ആദ്യ ബസ് സര്‍വീസ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: