Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവനക്കാരന്റെ മരണം: മൃഗശാലയില്‍ സുരക്ഷാവീഴ്ചയെന്ന് ആക്ഷേപം

ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്ന മൃഗപരിപാലകര്‍ക്ക് അപകടമുണ്ടായാല്‍ ചികിത്സ നല്‍കാന്‍ മൃഗശാലയില്‍ ഒരു ഡോക്ടറെ നിയമിച്ചിട്ടില്ല. എന്നാല്‍, മൃഗങ്ങളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ ഇവിടെയുണ്ട്. മൃഗങ്ങളുടെ കൂടു വൃത്തിയാക്കുന്ന സമയങ്ങളില്‍ രണ്ടു ജീവനക്കാര്‍ ഉറപ്പായും ഉണ്ടാകണമെന്നതാണ് നിയമം. ഒരാള്‍ കൂടു വൃത്തിയാക്കുകയും ഒപ്പമുള്ളയാള്‍ മൃഗങ്ങളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുകയും വേണം.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jul 4, 2021, 06:27 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ഹര്‍ഷാദ് എന്ന ജീവനക്കാരന്‍ മരണത്തിനു കീഴടങ്ങേണ്ടിവന്നത് സുരക്ഷയിലുണ്ടായ വീഴ്ചയെന്ന് ആക്ഷേപം. ഒറ്റയ്‌ക്കുള്ള കൂടു വൃത്തിയാക്കല്‍, പ്രവര്‍ത്തനരഹിതമായ അപകട സൈറണ്‍, പ്രാഥമിക ചികിത്സയ്‌ക്ക് ഒരു ഡോക്ടറെ പോലും നിയമിക്കാന്‍ കൂട്ടാക്കാത്ത അധികൃതരുടെ അനാസ്ഥ എന്നിവയൊക്കെയാണ് ഹര്‍ഷാദിന്റെ ജീവനെടുക്കാന്‍ കാരണമായത്.

ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്ന മൃഗപരിപാലകര്‍ക്ക് അപകടമുണ്ടായാല്‍ ചികിത്സ നല്‍കാന്‍ മൃഗശാലയില്‍ ഒരു ഡോക്ടറെ നിയമിച്ചിട്ടില്ല. എന്നാല്‍, മൃഗങ്ങളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ ഇവിടെയുണ്ട്. മൃഗങ്ങളുടെ കൂടു വൃത്തിയാക്കുന്ന സമയങ്ങളില്‍ രണ്ടു ജീവനക്കാര്‍ ഉറപ്പായും ഉണ്ടാകണമെന്നതാണ് നിയമം. ഒരാള്‍ കൂടു വൃത്തിയാക്കുകയും ഒപ്പമുള്ളയാള്‍ മൃഗങ്ങളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുകയും വേണം. അപകടം ഉണ്ടായാല്‍ മറ്റുള്ളവരെ അറിയിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമാണ് ഇങ്ങനെയൊരു നിര്‍ദേശം. എന്നാല്‍ കൊവിഡ് കാലത്ത് മറ്റ് സ്ഥാപനങ്ങളിലെന്നപോലെ മൃഗശാലയിലും അമ്പത് ശതമാനം ജീവനക്കാര്‍ മതിയെന്ന തീരുമാനമെടുത്തു. ഇതോടെ കൂടു വൃത്തിയാക്കാനും മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാനുംഒരാളെ മാത്രം നിയോഗിച്ചു. ഹര്‍ഷാദിന്റെ പ്രാണനെടുക്കാന്‍ കാരണമായത് ഈ സുരക്ഷാവീഴ്ചയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

അപകട ഇന്‍ഷുറന്‍സോ മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഒന്നും തന്നെ മൃഗങ്ങളെ പരിചരിക്കുന്ന ജീവനക്കാര്‍ക്കില്ല. മൃഗപരിപാലകര്‍ക്കോ സന്ദര്‍ശകര്‍ക്കോ മൃഗങ്ങളില്‍ നിന്ന് ആക്രമണമുണ്ടായാല്‍ പ്രഥമ ശുശ്രൂഷ അടിയന്തരമായി ലഭ്യമാക്കാന്‍ രണ്ട് അലോപ്പതി ഡോക്ടര്‍മാരുടെ സേവനം വേണമെന്നതായിരുന്നു സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. തിരുവനന്തപുരം മൃഗശാലയില്‍ ഈ നിര്‍ദേശം നാളിതുവരെ നടപ്പിലാക്കിയിട്ടില്ല.  

വന്യമൃഗങ്ങളും നിറയെ വിഷപാമ്പുകളുമുള്ള മൃഗശാലയില്‍ പരിപാലകരായി നൂറോളം ജീവനക്കാരാണുള്ളത്. അത്യാഹിതം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ പാമ്പിന്റെ കടിയേറ്റാലും മൃഗങ്ങളുടെ ആക്രമണം ഉണ്ടായാലും കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ആശുപത്രിയില്‍ എത്തിച്ചാണ് പ്രാഥമിക ശുശ്രൂഷ പോലും നല്‍കുന്നത്. 24 മണിക്കൂര്‍ അലോപ്പതി ഡോക്ടര്‍മാരുടെ സേവനം ആവശ്യമായിരിക്കെ ഇവിടെ നിയമനം നടക്കാത്തത് ഗുരുതര വീഴ്ചയാണ്.  

പതിനാറ് വര്‍ഷം മുമ്പ് കാണ്ടാമൃഗത്തിന്റെ ഇടിയേറ്റ് വിജയഗണകന്‍ എന്ന ജീവനക്കാരന്‍ മരിച്ചിരുന്നു. അന്നും സുരക്ഷയെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഇപ്പോള്‍ ഹര്‍ഷാദിന്റെ ദാരുണവിയോഗം കണ്ടിട്ടെങ്കിലും മൃഗപരിപാലകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണം എന്നതാണ് ഹര്‍ഷാദിന്റെ സഹപ്രവര്‍ത്തകരുടെ അപേക്ഷ.

Tags: Zoo
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

Kerala

മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ 3 ഹനുമാന്‍ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി

Kerala

അധികൃതരെ വലച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുരങ്ങന്‍

Kerala

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ പുറത്ത് ചാടി

World

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയ്‌ക്ക് 67 വയസ്

പുതിയ വാര്‍ത്തകള്‍

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും,പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

എറണാകുളത്ത് നീലിശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു,പഞ്ചായത്തില്‍ പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചു

ഊസ് ചെസ്സില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യന്‍; തത്സമയറേറ്റിംഗില്‍ പ്രജ്ഞാനന്ദ ഇന്ത്യയില്‍ ഒന്നാമന്‍, ലോകത്ത് നാലാമന്‍

തൃശൂരില്‍ കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികള്‍ മരിച്ചതില്‍ അന്വേഷണം, മരിച്ച 3 പേരും പശ്ചിമ ബംഗാള്‍ സ്വദേശികള്‍

ദൈവ നാമത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം:രജിസ്ട്രാറോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍

ആയത്തൊള്ള ഖമേനി എവിടെ? സുരക്ഷിതമായി ഒളിവിലോ? അതോ… ആശങ്ക പടരുന്നു

പട്ടിണിയും, പരിവട്ടവും ; പഴയ പോലെ ഭീകരരെ കിട്ടാനുമില്ല : ഗാസയിൽ നിന്ന് ഹമാസ് അപ്രത്യക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies