Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘നാണക്കേട്…’; എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തീരുമാനം ന്യായീകരിച്ച് അമരീന്ദര്‍ സിംഗ്, കസേര സംരക്ഷിക്കാനെന്ന് പ്രതിപക്ഷം

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ പരിഹരിക്കാന്‍ എംപിമാരും എംഎല്‍എമാരുമായി കഴിഞ്ഞ കുറേ ദിവസങ്ങളായി കൂടിക്കാഴ്ച നടത്തി വരികയാണ് അമരീന്ദര്‍ സിംഗ്.

Janmabhumi Online by Janmabhumi Online
Jun 20, 2021, 03:44 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് പുതിയ രാഷ്‌ട്രീയപ്രതിസന്ധിയായി മാറി. ‘വിവേകശൂന്യമായ തീരുമാനം’ പിന്‍വലിക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറും രണ്ട് എംഎല്‍എമാരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന ഘടകത്തില്‍നിന്ന് നേരത്തേ തന്നെ എതിര്‍ശബ്ദങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അമരീന്ദര്‍ സിംഗ് തീരുമാനം റദ്ദാക്കാന്‍ ഒരുക്കമല്ല. ‘അവരുടെ കുടുംബങ്ങളുടെ ത്യാഗത്തിനുള്ള കൃതജ്ഞതയും നഷ്ടപരിഹാരവുമെന്ന നിലയിലുള്ള ചെറിയ പ്രതിഫലം’ എന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരായ അര്‍ജുന്‍ പ്രതാപ് സിംഗ് ബജ്വ, ഭിഷം പാണ്ഡെ എന്നിവരുടെ മക്കളെ പൊലീസ് ഇന്‍സ്‌പെക്ടറായും നയിബ് തഹ്‌സില്‍ദാര്‍ ആയും നിയമിക്കാന്‍ വെള്ളിയാഴ്ചയാണ് പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്. 

ഇവരുടെ മുത്തച്ഛന്‍മാര്‍ ഭീകരരാല്‍ കൊല്ലപ്പെട്ടത് പരിഗണിച്ചായിരുന്നു നടപടി. ‘രണ്ടു കോണ്‍ഗ്രസ് എംഎല്‍മാരുടെ മക്കള്‍ക്ക് ജോലി നല്‍കാനുള്ള പഞ്ചാബ് മന്ത്രിസഭാ തീരുമാനം പിന്‍വലിക്കുമോയെന്ന ചോദ്യമില്ല. ഇത് അവരുടെ കുടുംബങ്ങളുടെ ത്യാഗത്തിനുള്ള കൃതജ്ഞതയും നഷ്ടപരിഹാരവുമെന്ന നിലയിലുള്ള ചെറിയ പ്രതിഫലമാണ്. ചിലര്‍ തീരുമാനത്തിന് രാഷ്‌ട്രീയനിറം നല്‍കുന്നത് നാണക്കേടാണ്’.- അമരീന്ദര്‍ സിംഗ് പറഞ്ഞതായി മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രല്‍ ട്വീറ്റ് ചെയ്തു. ‘ആശയങ്ങൾക്കും നിഷ്പക്ഷതയ്‌ക്കും’ തീരുമാനം എതിരാണെന്ന് ശനിയാഴ്ച ജാഖര്‍ പ്രതികരിച്ചു. ‘മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ജി വിവേക ശൂന്യമായ തീരുമാനം പിന്‍വലിക്കണം. കോണ്‍ഗ്രസും അമരീന്ദര്‍ സിംഗും പിന്തടുരുന്ന ആശയങ്ങൾക്കും നിഷ്പക്ഷതയ്‌ക്കും എതിരാണ് തീരുമാനം’-ജാഖര്‍ പിടിഐയോട് പറഞ്ഞു. 

തീരുമാനം തിരുത്തണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കുല്‍ജിത് നഗ്ര പറഞ്ഞപ്പോള്‍ ബജ്വയും പാണ്ഡെയും മക്കള്‍ക്കുള്ള ജോലി വാഗ്ദാനം സ്വീകരിക്കരുതെന്ന് മറ്റൊരു എംഎല്‍എ അമരീന്ദര്‍ സിംഗ് രാജ വാരിംഗ് ആവശ്യപ്പെട്ടു. ‘അദ്ദേഹത്തിന്റെ കസേര നിലനിര്‍ത്താന്‍’ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറ് വിലയ്‌ക്കുവാങ്ങാനുള്ള ശ്രമമാണ് തീരുമാനമെന്ന് പ്രതിപക്ഷമായ ശിരോമണി അകാലിദള്‍ ആരോപിച്ചു. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ പരിഹരിക്കാന്‍ എംപിമാരും എംഎല്‍എമാരുമായി കഴിഞ്ഞ കുറേ ദിവസങ്ങളായി കൂടിക്കാഴ്ച നടത്തി വരികയാണ് അമരീന്ദര്‍ സിംഗ്.  

Tags: അമരീന്ദര്‍ സിംഗ്congressമുഖ്യമന്ത്രിpunjab
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

Kerala

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

India

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

India

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

India

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

പുതിയ വാര്‍ത്തകള്‍

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തില്‍ പരിസ്ഥിതിസൗഹൃദ കര്‍മ പദ്ധതിയുമായി ബംഗാള്‍ രാജ്ഭവന്‍

നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies