Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചേവണ്ണൂര്‍ കളരി ഇനി ശ്രീനാരായണ ഗുരുസ്മരണകളുടെ തീര്‍ത്ഥാടന കേന്ദ്രം

കൊല്ലവര്‍ഷം 1053ല്‍ 21ാമത്തെ വയസിലാണ് വിദ്യ അഭ്യസിക്കുന്നതിനായി ഗുരുദേവന്‍ കായംകുളം പുതുപ്പള്ളി വാരണപ്പള്ളി വീട്ടിലെത്തുന്നത്. സവര്‍ണ്ണ മേധാവിത്വം ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന കാലത്ത് അതൊന്നും വകവയ്‌ക്കാതെ തറവാട്ട് കാരണവരായിരുന്ന കറുത്ത കൊച്ചു കൃഷ്ണപ്പണിക്കര്‍ കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസവും താമസ സൗകര്യവും നല്‍കുന്നത് വെല്ലുവിളിയായി ഏറ്റെടുത്തു. ദൂര ദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഇവിടെ എത്തിയിരുന്നു.

Janmabhumi Online by Janmabhumi Online
Jun 19, 2021, 03:42 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ പാദസ്പര്‍ശങ്ങളാല്‍ പവിത്രമായ   ചേവണ്ണൂര്‍ കളരി ഇനി ഗുരുസ്മരണകളുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറും. ഗുരുദേവന്‍ വിദ്യഅഭ്യസിച്ച കളരിയും അനുബന്ധ വസ്തുവും ഇനി ശിവഗിരി മഠത്തിനു സ്വന്തം. വഴിയൊരുക്കിയത് മുരളിയ ഗ്രൂപ്പിന്റെ എം.ഡി. കെ.മുരളീധരന്റെ സന്മനസ്സിനാല്‍.

കൊല്ലവര്‍ഷം 1053ല്‍  21ാമത്തെ വയസിലാണ്  വിദ്യ അഭ്യസിക്കുന്നതിനായി ഗുരുദേവന്‍ കായംകുളം പുതുപ്പള്ളി  വാരണപ്പള്ളി വീട്ടിലെത്തുന്നത്. സവര്‍ണ്ണ മേധാവിത്വം ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന കാലത്ത് അതൊന്നും വകവയ്‌ക്കാതെ തറവാട്ട് കാരണവരായിരുന്ന കറുത്ത കൊച്ചു കൃഷ്ണപ്പണിക്കര്‍ കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസവും താമസ സൗകര്യവും നല്‍കുന്നത് വെല്ലുവിളിയായി ഏറ്റെടുത്തു. ദൂര ദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഇവിടെ എത്തിയിരുന്നു.

വാരണപ്പള്ളി തറവാടിനു സമീപത്തുള്ള ചേവണ്ണൂര്‍ തറവാട്ടിലെ ചാവടിയില്‍ സംസ്‌കൃതത്തില്‍ അഗാധ പാണ്ഡ്യത്യം ഉണ്ടായിരുന്ന കുമ്മംമ്പിള്ളി രാമന്‍പിള്ള ആശാനായിരുന്നു കളരി നടത്തിയിരുന്നത്.   രാമന്‍പിള്ള ആശാനില്‍ നിന്നാണ്   ഗുരുദേവന്‍ സംസ്‌കൃതം അഭ്യസിച്ചത്. ഗുരുദേവനുള്‍പ്പെടെയുള്ള  നിരവധി ശിഷ്യര്‍  സംസ്‌കൃതത്തോടൊപ്പം മറ്റ് നിരവധി വിദ്യകളും ചേവണ്ണൂര്‍ കളരിയില്‍ നിന്നും സ്വായത്തമാക്കിയിരുന്നു.

പുതുപ്പള്ളി എസ്ആര്‍വിഎല്‍പി സ്‌കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ചെല്ലമ്മയുടെ ഇളയമകള്‍ ചേപ്പാട് കാഞ്ഞൂരില്‍ താമസിക്കുന്ന ഇന്ദിരാദേവിയുടെ ഉടമസ്ഥതയിലാണ്  കളരിയും തറവാടുമുള്‍പ്പെടുന്ന 1.77 ഏക്കര്‍ ഭൂമി. ഒറ്റമുറിയും വരാന്തയുമാണ്  തറവാടിനോട് ചേര്‍ന്നുള്ള കളരി.   കാലക്രമേണ സംരക്ഷകരില്ലാതെ ചേവണ്ണൂര്‍ കളരിക്കും ക്ഷയം സംഭവിച്ചു . തറവാട് വീടും കളരിയും ഉള്‍പ്പെട്ട ഭൂമി കാടുകയറി. കളരിയിലെ ചുമരുകള്‍ക്ക്  വിള്ളല്‍ വീണ് മേല്‍ക്കൂര നിലം പൊത്താറായി.  നായര്‍ കുടുംബത്തിന്റെ കൈവശം ഉള്ള കളരിയും തറവാടും നശിക്കരുതെന്ന് തറവാട്ടുകാരും  ഏറെ ആഗ്രഹിച്ചിരുന്നു.  ഗുരുദേവന്‍ വിദ്യ അഭ്യസിച്ച കളരി അന്യം നിന്ന് പോകാതിരിക്കാന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറാനും തയ്യാറായിരുന്നു. എന്നാല്‍ 1.77 ഏക്കര്‍ വസ്തു വില കൊടുത്ത് വാങ്ങിയ്‌ക്കാന്‍ ആരും തയ്യാറായില്ല. സര്‍ക്കാരുകളും ഇതിനു വേണ്ട നടപടികള്‍ സ്വീകരിച്ചില്ല.

ചേവണ്ണൂര്‍ കളരിയുടെ ദുരവസ്ഥ അറിഞ്ഞ ശിവഗിരി മഠം കളരിയും തറവാടും ഏറ്റെടുക്കാന്‍ തയ്യാറായി. തറവാട് അംഗങ്ങള്‍ക്കാകട്ടെ ആഗ്രഹ സഫലീകരണവും. 2019ല്‍ ഭൂമി കൈമാറ്റത്തിന്റെ ധാരണാ പത്രം ഇന്ദിരാദേവി ശിവഗിരി മഠത്തിലെത്തി സ്വാമി വിശുദ്ധാനന്ദയ്‌ക്ക്  കൈമാറി.  എന്നാല്‍ ഭീമമായ തുക മഠത്തെയും ബുദ്ധിമുട്ടിലാക്കി. ദുബായില്‍ എസ്എഫ്‌സി ഗ്രൂപ്പ് ചെയര്‍മാനും  കാട്ടാക്കട മുരളിയ ഡയറി മില്‍ക്ക് കമ്പനി   എംഡിയുമായ  കെ.മുരളീധരന്‍ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.   കളരി ഉള്‍പ്പെടുന്ന 1.77 ഏക്കര്‍ ഭൂമി വില കൊടുത്ത് വാങ്ങി  ശിവഗിരി മഠത്തിന് നല്‍കി.

കെ.മുരളീധരന്‍,സ്വാമി സാന്ദ്രാനന്ദ

ശിവഗിരി  മഠത്തിലെ ശാരദാമഠത്തിനു മുമ്പിലുള്ള മണ്ഡപത്തിന്റെ പുനര്‍ നിര്‍മ്മാണവും ബോധാനന്ദ സ്വാമിയുടെ ആശ്രമം  പുതുക്കി പണിതതും മുരളിയ ഗ്രൂപ്പാണ്. ഭൂമി ഏറ്റെടുക്കലിന്റെ ഔദ്യോഗിക ചടങ്ങ് കെ.മുരളീധരന്‍ ദുബായില്‍ നിന്നും വന്നതിനു ശേഷം നടക്കുമെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. കേരള നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച ഗുരുദേവന്റെ സാന്നിധ്യത്താല്‍ പവിത്രമായ പഠനക്കളരി ഉള്‍പ്പെടുന്ന വസ്തുവില്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കി സംരക്ഷിക്കാനുള്ള നീക്കത്തിലാണ് ശിവഗിരി മഠം

Tags: kalari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതയെ പീഡിപ്പിച്ചു; കളരി പരിശീലകന്‍ അറസ്റ്റില്‍

Kannur

കളരി ജീവിതവ്രതമാക്കിയ അവേര ഭാസ്‌കരന്‍ ഗുരുക്കള്‍ വിടപറഞ്ഞു

Kerala

കളരിയുടെ കേരള പാരമ്പര്യത്തെയും വിശ്വാസ്യതയെയും തകര്‍ക്കാന്‍ വ്യാജ സംഘടന; പിന്തുണയുമായി മന്ത്രി

ചിത്രം മണലൂര്‍ ഗോപിനാഥ്
Kerala

‘തുള്ളാനായ്’ ഒരു കളരി; വീടിനോട് ചേര്‍ന്ന് കൂത്തമ്പലം നിര്‍മിച്ച് ഓട്ടന്‍തുള്ളല്‍ പരിശീലനം നല്‍കി റിട്ട. എസ്ഐ

Article

‘കളരിയാവിരൈ’ മുതല്‍ കള്ളിപാകിന കളരിയിലൂടെ ആര്യവത്കൃത കളരി അഥവാ ഖളൂരികവരെ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

100 കോടി ആഗോള ഗ്രോസ് പിന്നിട്ട് ഐതിഹാസിക വിജയവുമായി ധനുഷ്- ശേഖർ കമ്മുല ചിത്രം “കുബേര”

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

താന്തോന്നി എന്ന് വിളിക്കപ്പെടാന്‍ ഇഷ്ടമെന്ന് സുരേഷ് ഗോപി; ജെഎസ് കെയില്‍ താന്തോന്നിയായ വക്കീലായി സുരേഷ് ഗോപി വീണ്ടും

ഭാരതാംബ ചിത്രം :ഗവര്‍ണറെ മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies