ന്യൂദല്‍ഹി: ടെലിവിഷനിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ ദേശീയ പതാകയെ അലങ്കാരമായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ‘പിഴവ് തിരുത്തിയതിന്’ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നന്ദി പറഞ്ഞ് കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ളാദ് പട്ടേല്‍. വാര്‍ത്താ സമ്മേളനങ്ങള്‍ക്കിടെ അരവിന്ദ് കെജ്രിവാളിന്റെ പിന്നിലായി കാണുന്ന ദേശീയ പതാകയില്‍ പതാക നിയമത്തിന്റെ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രഹ്ളാദ് പട്ടേല്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ശനിയാഴ്ച കെജ്രിവാള് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹത്തിന്റെ പിന്നിലുള്ള പതാക മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടു.
‘ഒരാള്‍ക്ക് അബദ്ധത്തില്‍ തെറ്റു പറ്റിയാല്‍ അത് അംഗീകരിച്ച് പിന്നീട് തിരുത്തുന്നു. അരവിന്ദ് കെജ്രിവാള് ജി തെറ്റ് അംഗീകരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം ഹൃദയവിശാലത കാണിക്കുമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മൗനം സംശയങ്ങളുയര്‍ത്തുന്നു. താങ്കളുടെ തെറ്റ് അംഗീകരിച്ചിട്ടില്ലെങ്കിലും അത് തിരുത്തുകയെങ്കിലും ചെയ്തിട്ടുണ്ട്. നന്ദി’- ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവരെ ടാഗ് ചെയ്തുള്ള ട്വീറ്റില്‍ കേന്ദ്രമന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: