പാരീസ്: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും അഞ്ചാം സീഡ് സ്റ്റെഫാനോ സിറ്റ്സിപാസും ഫ്രഞ്ച് ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം വനിതളുടെ അഞ്ചാം സീഡ് എലിന സ്വിറ്റോലിന മൂന്നാം റൗണ്ടില്‍ പുറത്തായി. സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ ലിത്വാനിയയുടെ റികാര്‍ഡ്സ് ബെരാന്കിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 6-1, 6-4, 6-1.
ഗ്രീക്ക് താരമായ സിറ്റ്സിപാസ് മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ മുപ്പത്തിയൊന്നാം സീഡായ ജോണ്‍ ഇസ്നറെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ സെറ്റ് നഷ്ടമായ സിറ്റിസിപാസ് ശക്തമായ തിരിച്ചുവരവിലൂടെ അവസാന മൂന്ന് സെറ്റും നേടിയാണ് നാലാം റൗണ്ടിലെത്തിയത്. സ്കോര്‍: 5-7, 6-3, 7-6, 6-1.
ഉക്രെയിന് താരമായ എലന സ്വിറ്റോലിനയെ മൂന്നാം റൗണ്ടില്‍ ചെക്കിന്റെ ബാര്‍ബോറ ക്രാജ്സിക്കോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചു. സ്കോര്‍: 6-3,6-2. അടുത്ത റൗണ്ടില്‍ സ്ലോയ്ന് സ്റ്റീഫന്‍സാണ് ബാര്‍ബോറയുടെ എതിരാളി. പതിനെട്ടാം സീഡായ കരോളിന മുച്ചോവയെ തോല്‍പ്പിച്ചാണ് സ്റ്റീഫന്‍സ് നാലാം റൗണ്ടിലെത്തിയത്. സ്കോര്‍: 6-3, 7-5.
അര്‍ജന്റീനിയന്‍ താരമായ ഡീഗോ ഷ്വാര്്ട്സ്മാന് മൂന്നാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജര്‍മനിയുടെ ഫിലിപ്പിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-4, 6-2, 6-1. വാശിയേറിയ പോരാട്ടം അരങ്ങേറിയ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഇറ്റലിയുടെ ലോറന്‍സോ മുസേറ്റി മറ്റൊരു ഇറ്റാലിയന്‍ താരമായ മാര്‍ക്കോ സെച്ചിനാറ്റോയെ മറികടന്നു. അഞ്ചു സെറ്റ് നീണ്ട മത്സരത്തില്‍ 3-6, 6-4, 6-3, 3-6, 6-3 എന്ന സ്കോറിനാണ് ലോറന്‍സോ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: