പാരീസ്: മൂന്നാം സീഡ് ആര്യന സബലെങ്ക ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ പുറത്തായി. അതേസമയം പതിനഞ്ചാം സീഡായ വിക്ടോറിയ അസരങ്കയും പുരുഷന്മാരുടെ ആറാം സീഡ് അലക്സാണ്ടര്‍ സ്വരേവും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
മുപ്പത്തിയൊന്നാം സീഡായ അനസ്താസിയാണ് സബലെങ്കയെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് അനസ്താസിയ വിജയിച്ചത്. സ്കോര്‍: 6-4, 2-6, 6-0.
വിക്ടോറിയ അസരങ്ക മൂന്നാം റൗണ്ടില്‍ ഇരുപത്തിമൂന്നാം സീഡായ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 6-2, 6-2.
അലക്സാണ്ടര്‍ സ്വരേവ് മൂന്നാം റൗണ്ടില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ലാസ്ലോ ഡെരേയെ തോല്‍പ്പിച്ചു. സ്കോര്‍: 6-2,7-5,6-2. അതേസമയം ഇരുപത്തിയേഴാം സീഡായ ഫാബിനോ ഫോഗ്നിനി മൂന്നാം റൗണ്ടില്‍ ഫെഡറിക്കോ ഡെല്ബോണിസിനോട് തോറ്റു. സ്കോര്‍: 4-6, 1-6, 3-6.
ഇരുപത്തിയൊന്നാം സീഡായ എലന റൈബാക്കിന പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മൂന്നാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് എലന വെസ്നിനയെ തോല്‍പ്പിച്ചു. സ്കോര്‍: 6-1, 6-4.
മറ്റൊരു മൂന്നാം റൗണ്ട് മത്സരത്തില്‍ തമാര സിദാന്‍സെക് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് കാതറീന സിനിയാകോവയെ പരാജയപ്പെടുത്തി. സ്കോര്‍: 0-6, 7-6, 6-2.
പുരുഷന്മാരുടെ മൂന്നാം സീഡായ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ റിച്ചാര്‍ഡ് ഗാസ്ക്വറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-0, 7-5, 6-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: