Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്

ലോകായുക്തയിലും വിജിലന്‍സിലു മടക്കം പത്തോളം കേസുകള്‍ നിലവിലുള്ള മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വഹിച്ചിരുന്ന സി.കെ. ബൈജുവിനു വേണ്ടിയാണ് ഡയറക്ടര്‍ തസ്തികയില്‍ പുതിയ നിയമനം നടത്താതെ വ്യവസായ വകുപ്പ് ഒളിച്ചുകളിക്കുന്നത്

സി.രാജ by സി.രാജ
Apr 19, 2021, 09:42 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ സ്ഥാനത്തു നിന്നു പുറത്താക്കിയ, പത്തോളം അഴിമതിക്കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥനു വേണ്ടി ഡയറക്ടറുടെ കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്. ലോകായുക്തയിലും വിജിലന്‍സിലു മടക്കം പത്തോളം കേസുകള്‍ നിലവിലുള്ള മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വഹിച്ചിരുന്ന സി.കെ. ബൈജുവിനു വേണ്ടിയാണ് ഡയറക്ടര്‍ തസ്തികയില്‍ പുതിയ നിയമനം നടത്താതെ വ്യവസായ വകുപ്പ് ഒളിച്ചുകളിക്കുന്നത്.  

 സി.കെ. ബൈജുവിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് മണികുമാര്‍, ഷാജി പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഫ്രെബുവരി 23നാണ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. പതിനാറാളോം അഴിമതിക്കേസുകളാണ് സി.കെ. ബൈജുവിനെതിരെ ഉണ്ടായിരുന്നത്. ഇതില്‍ ആറോളം കേസുകള്‍ അവസാനിച്ചു. പത്ത് കേസുകളുണ്ട്. 2016 ല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 90 ലക്ഷം രൂപ സി.കെ. ബൈജുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 33 ലക്ഷത്തോളം രൂപയുടെ കണക്ക് കാണിക്കാനാകാത്തതിനാല്‍ വിജിലന്‍സ് കേസെടുത്തിരുന്നു. അഴിമതിക്കേസുകള്‍ നിലവിലുള്ളതിനാല്‍ രണ്ടു തവണ പിഎസ്‌സി പ്രൊമോഷന് വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു സി.കെ. ബൈജു. ഇദ്ദേഹത്തിന് ഡയറക്ടറുടെ ചുമതല വഹിക്കാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ വി.ജെ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍, ഹൈക്കോടതി പുറത്താക്കാന്‍ ഉത്തരവിട്ടിട്ടും ബൈജു ചുമതലയൊഴിയാന്‍ കൂട്ടാക്കിയില്ല. ഉത്തരവ് വന്ന ശേഷം ക്വാറിയിങ് ലീസ് അനുവദിക്കുന്നതും ക്രഷറുകള്‍ക്ക് കോമ്പൗണ്ടിങ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതുമായ നടപടികള്‍ എന്നിവ ബൈജു ഡയറക്ടറുടെ ചുമതലയില്‍ ഇരുന്നു തന്നെ നിര്‍വഹിച്ചു. ഇത് ലക്ഷങ്ങളുടെ കോഴ വാങ്ങിയാണെന്നു ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനായ പൗലോസ് വീണ്ടും ചീഫ് സെക്രട്ടറിയെ സമീപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 31 ന് സി.കെ. ബൈജുവിനെ പുറത്താക്കുകയും ഫ്രെബുവരി 24 മുതല്‍ ഡയറക്ടറുടെ ചുമതലയില്‍ ഇരുന്ന് ബൈജു സ്വീകരിച്ച നടപടികള്‍ അസാധുവാണെന്നും ചൂണ്ടിക്കാട്ടി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കുകയുമായി

രുന്നു. ബൈജുവിന് പകരം ഡയറക്ടറുടെ ചുമതലയില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി വ്യവസായ വകുപ്പിന് നിര്‍ദേശം നല്‍കി. എന്നാല്‍ നാളിതുവരെ നടപടിയുണ്ടായില്ല.  

ഇതിനിടെ, സി.കെ. ബൈജു ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. മേയ് മാസത്തില്‍ വിരമിക്കുന്ന ബൈജുവിന്, സുപ്രീംകോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായാല്‍ വീണ്ടും ഡയറക്ടര്‍ കസേര നല്‍കാമെന്ന വ്യവസായ വകുപ്പിന്റെ താല്‍പ്പര്യമാണ് പുതിയ ഡയറക്ടറെ നിയമിക്കാത്തതിനു പിന്നിലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ക്വാറികളുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാനും പരിശോധന നടത്താനും അധികാരമുള്ള സുപ്രധാന വകുപ്പിലെ ഡയറക്ടര്‍ തസ്തികയാണ് നിക്ഷിപ്ത താല്‍പര്യത്തിനു വേണ്ടി ഒഴിച്ചിട്ടിരിക്കുന്നത്.

സി.കെ. ബൈജുവിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കെ ഇയാളെ കെഎംഎംഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ച വ്യവസായ വകുപ്പിന്റെ നടപടിയും വിവാദമായിരുന്നു.

Tags: സംവിധായകന്‍കേരള സര്‍ക്കാര്‍അഴിമതിIndustry
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

Kerala

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി സ്ഥാനത്ത് നിന്നും കോടിയേരയുടെ ഭാര്യാ സഹോദരനെ മാറ്റി

Travel

ഇന്ത്യയിലുടനീളമുള്ള വിനോദ സഞ്ചാര യാത്രകൾ സുരക്ഷിതവും എളുപ്പവുമാണ് ; സിംഗപ്പൂരുകാർക്ക് ഇഷ്ടം ഉത്തർപ്രദേശിനെ

India

പുതിയതായി ജോലിക്ക് കയറുന്നവർക്ക് സർക്കാർ ശമ്പളം നൽകും; 4.1 കോടി യുവാക്കൾക്ക് തൊഴിൽ നൽകാൻ 2 ലക്ഷം കോടി

India

ഇന്ത്യന്‍ കളിപ്പാട്ട വ്യവസായം കയറ്റുമതിയില്‍ നേടിയത് 239 ശതമാനം വര്‍ദ്ധനവ്

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies