Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റോഹിങ്ക്യക്കാരെ ഇന്ത്യ സഹായിക്കണം; അനധികൃത കുടിയേറ്റക്കാരായി കാണരുത്; അഭയാര്‍ത്ഥി പദവി നല്‍കണമെന്നും സിപിഎം

അതേസമയം, ആഴ്ചകള്‍ക്കു മുന്‍പാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ രാജ്യസുരക്ഷ മുന്‍നിര്‍ത്തി ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്തുനിന്നും കുടിയൊഴിപ്പിച്ച് തുടങ്ങിയത്.

Janmabhumi Online by Janmabhumi Online
Mar 13, 2021, 04:47 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:  മ്യാന്‍മറില്‍ നിന്ന് അനധികൃതമായി രാജ്യത്തേക്ക് കടക്കുന്നവരെ തടയാന്‍ വടക്കുകിഴക്കന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം. രാജ്യത്തിന്റെ സുരക്ഷയ്‌ക്കു തന്നെ വെല്ലുവിളിയായ ”അനധികൃത കുടിയേറ്റക്കാരെ” തിരിച്ചറിയാനും അവരെ പിടിച്ച് നാടുകടത്തല്‍ നടപടികള്‍ ആരംഭിക്കാനും ആഭ്യന്തര മന്ത്രാലയം നടത്തുന്ന നീക്കത്തിനെതിരേയാണ് സിപിഎം പിബി പത്രക്കുറിപ്പിറക്കിയത്.  

ആംഗ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈനിക ഭരണാധികാരികള്‍ നടത്തിയ അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്ന ആളുകളോടുള്ള മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്ന് സിപിഎം ആരോപിക്കുന്നു.  

സൈനിക ഏറ്റെടുക്കലിനെതിരെ ധീരമായി പ്രതിഷേധിക്കുന്ന അയല്‍വാസികളായ മ്യാന്‍മറിനോട് ഇന്ത്യന്‍ ജനതയ്‌ക്ക് വലിയ സഹതാപവും പിന്തുണയുമുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഈ സഹതാപം പ്രതിഫലിപ്പിക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. റോഹിങ്ക്യക്കാരെ ”അനധികൃത കുടിയേറ്റക്കാര്‍” ആയി കണക്കാക്കരുത്. അവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുകയും മാനുഷികമായ സഹായം നല്‍കുകയും വേണമെന്നും സിപിഎം പിബി.

അതേസമയം, ആഴ്ചകള്‍ക്കു മുന്‍പാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ രാജ്യസുരക്ഷ മുന്‍നിര്‍ത്തി ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്തുനിന്നും കുടിയൊഴിപ്പിച്ച് തുടങ്ങിയത്. . ഭാസന്‍ ചാര്‍ ദ്വീപിലെ പുനരധിവാസ കേന്ദ്രത്തിലേക്കാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ ബംഗ്ലാദേശ് സര്‍ക്കാര്‍ മാറ്റി പാര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം കപ്പലില്‍ നാടുകടത്തിയ സംഘത്തില്‍ ഏഴായിരത്തിലേറെ പേരാണ് ഉണ്ടായിരുന്നത്.  

കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പുനരധിവാസ പദ്ധതി പ്രകാരം നാലാമത്തെ സംഘത്തെയാണ് ദ്വീപിലേക്കയച്ചത്. റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്ന നിലപാടാണ് ബംഗ്ലാദേശ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇനിയും കുടിയൊഴിപ്പിക്കലുകള്‍ തുടരുമെന്നും ഭരണകൂടം വ്യക്തമാക്കി. ലോകത്തിലെ എല്ലാ മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പുകള്‍ തള്ളിയാണ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.  

ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ കോക്സ് ബസാറില്‍ കഴിയുന്ന 10 ലക്ഷം റോഹിങ്ക്യ മുസ്ലീങ്ങളിലെ ഒരു ലക്ഷം പേരെയാണ് ദ്വീപിലേക്ക് മാറ്റുന്നത്. ബംഗാള്‍ കടലില്‍ ഹിമാലയത്തില്‍നിന്നുള്ള എക്കല്‍ മണ്ണ് അടിഞ്ഞുകൂടി 2006ല്‍ രൂപപ്പെട്ട ഭാസന്‍ ചാര്‍ ദ്വീപിലേക്ക് എല്ലാം റോഹിങ്ക്യകളെയും മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും രാജ്യത്തിന് ആവശ്യം സമാധാനമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.  

Tags: Rohingya Muslimcpmrohingya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

Kerala

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

Kerala

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

Kerala

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

Kerala

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies