Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്ത്രീകൾ സ്വയരക്ഷയ്‌ക്ക് സജ്ജരാകണമെന്ന് ഡോ. ജേക്കബ്ബ് തോമസ്, ചെക്ക് പോസ്റ്റുകളില്‍ ‘സ്ത്രീകള്‍ സൂക്ഷിക്കുക’ എന്ന ബോർഡ് വയ്‌ക്കേണ്ട കാലം അതിക്രമിച്ചു

സ്ത്രീ ശാക്തീകരണത്തിന് പദ്ധതികളേറെയുണ്ട്. പക്ഷെ സ്വയം പ്രതിരോധത്തിനായി സ്ത്രീകള്‍ക്ക് ആയോധനകലകളെ ആശ്രയിക്കേണ്ടി വരുന്നു. പല പദ്ധതികളും ഫലപ്രദമല്ല എന്നുള്ളതിന് തെളിവാണിത് -അദേഹം അഭിപ്രായപ്പെട്ടു.

Janmabhumi Online by Janmabhumi Online
Mar 9, 2021, 10:27 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇരിങ്ങാലക്കുട: സ്ത്രീകൾ സ്വയരക്ഷയ്‌ക്ക് സജ്ജരാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുൻ ഡിജിപി ഡോ.ജേക്കബ്ബ് തോമസ്. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ ശാക്തീകരണത്തിന് പദ്ധതികളേറെയുണ്ട്. പക്ഷെ സ്വയം പ്രതിരോധത്തിനായി സ്ത്രീകള്‍ക്ക് ആയോധനകലകളെ ആശ്രയിക്കേണ്ടി വരുന്നു. പല പദ്ധതികളും ഫലപ്രദമല്ല എന്നുള്ളതിന് തെളിവാണിത് -അദേഹം അഭിപ്രായപ്പെട്ടു.

വാളയാര്‍, തലപ്പാടി, കളിയിക്കാവിള തുടങ്ങിയ ചെക്ക് പോസ്റ്റുകളില്‍ കേരളത്തിലേക്കുള്ള പ്രവേശനകവാടത്തിനരികെ ‘സ്ത്രീകള്‍ സൂക്ഷിക്കുക’ എന്ന ബോർഡ് എഴുതി വെക്കേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു. വനിതാ മതിലും സ്ത്രീസുരക്ഷയുടെ മറ്റ് പല തലങ്ങളും കഴിഞ്ഞെങ്കിലും ഇന്നും സ്ത്രീ അരക്ഷിതയാണെന്ന സ്ഥിതി മാറണം. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാത്രമല്ല, വീടുകളലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന വാര്‍ത്ത ഓരോ ദിവസവും കൂടിവരികയാണ്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം  സ്ത്രീക്ക് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ അവളെ സംരക്ഷിക്കാന്‍ എഴുതിവെക്കപ്പെട്ട നിയമങ്ങളുണ്ടെന്നും  ഡോ. ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.  

‘നമ്മുടെ കൊച്ചു കേരളത്തെ തന്നെ പ്രകമ്പനം കൊള്ളിച്ചതും സ്ത്രീസുരക്ഷ ഹനിക്കുന്നതുമായ ഒട്ടേറെ വാര്‍ത്തകള്‍ക്കൊപ്പം, അതിഥിയായി കേരളത്തിലെത്തിയ ഒരു യൂറോപ്യന്‍ വനിതയുടെ  മൃതദേഹം ഒന്നര മാസത്തിനു ശേഷം കണ്ടെത്തിയെന്നുള്ള സങ്കടകരമായ വാര്‍ത്തയും നാം അറിഞ്ഞതാണ്. വീടുകയറി ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം പോലെ തന്നെ ഭയപ്പെടുത്തുന്ന ഒന്നാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പോലീസിന് യാതൊരു തുമ്പും കിട്ടാത്ത തിരോധാനങ്ങളുടെ കഥകള്‍. ഇന്നും അവരൊക്കെ നമ്മോടൊപ്പമുണ്ടോ അതോ ഇല്ലയോ എന്നുപോലും തിരിച്ചറിയാനായിട്ടില്ല.’

വിവിധ സര്‍ക്കാര്‍ സംഘടനകളോ കമ്മീഷനുകളോ വകുപ്പുകളോ ഇന്ന് അവശ്യഘട്ടത്തില്‍ സുരക്ഷ നല്‍കുമെന്ന വിശ്വാസം പൊതുജനങ്ങള്‍ക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകളുടെയിടയില്‍ നഷ്ടപ്പെട്ടുവെന്ന് വേണം കരുതാന്‍. ഇവിടെയാണ് സ്വയം പ്രതിരോധത്തിന്റെ ആവശ്യകത. കളരി, തായ്‌കോണ്ടോ, കരാട്ടെ പോലുള്ള ആയോധനകലകള്‍ ഒരു പരിധി വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും തങ്ങളുടെ സുരക്ഷയ്‌ക്ക് അറിഞ്ഞിരിക്കേണ്ടതാണ്. ശത്രുവിനെ കീഴ്‌പ്പെടുത്തുന്നതിലല്ല,  ആത്മധൈര്യം സൃഷ്ടിച്ചെടുക്കുന്നതിന് ഇത്തരം കാര്യങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീ സുരക്ഷയ്‌ക്കായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലും അല്ലാതെയുമുണ്ടെങ്കിലും അവ ചുവപ്പുനാടയില്‍ കുരുങ്ങുന്ന അവസ്ഥയാണ് പലപ്പോഴും. ഇതില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്ക് സ്വയം എങ്ങനെ പ്രതിരോധം സൃഷ്ടിക്കാം എന്നതിനെപ്പറ്റി യോഗം ചർച്ച ചെയ്തു. അമ്പിളി ജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭയിലെ കൗണ്‍സിലര്‍മാരും മറ്റു പഞ്ചായത്തുകളിലെ വനിതകളും സജീവമായി പങ്കെടുത്തു. സിന്ധു സതീഷ് സ്വാഗതമാശംസിച്ചു.

രണ്ടു വര്‍ഷമായി ഇരിങ്ങാലക്കുടയിലെ പൊതുശ്മശാനത്തില്‍ ശവസംസ്‌കാരചടങ്ങുകള്‍ നടത്തുന്ന സബീന റഹ്മാന്‍ ചടങ്ങിൽ ആദരിക്കപ്പെട്ടു. കോവിഡ് കാലത്ത് എഴുപതോളം ശവസംസ്‌കാരം നടത്തിയെങ്കിലും ഇതുവരെ തന്റെ ശരീരത്തിലും മനസ്സിലും കോവിഡ് ബാധിച്ചില്ലെന്ന് സബീന സദസ്സിനോട് പറഞ്ഞപ്പോഴത് ഒഴുക്കിനെതിരെ നീന്തുന്ന പെണ്‍കരുത്തായി മാറി.

ചടങ്ങിനോടനുബന്ധിച്ച് തായ്‌കോണ്ടോ അസോസിയേഷന്‍ എറണാകുളം ജനറല്‍ സെക്രട്ടറിയും അന്താരാഷ്‌ട്ര തായ്‌കോണ്ടോ പ്ലെയറുമായ മാസ്റ്റര്‍ എല്‍ദോസ്. പി. അബിയുടെ നേതൃത്വത്തില്‍ നടന്ന തായ്‌കോണ്ടോ സെഷനില്‍ വിവിധ പ്രായത്തിലുള്ള അന്‍പതോളം സ്ത്രീകള്‍ പരിശീലനം നടത്തി. തേർഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാവും അഞ്ച് വര്‍ഷം തുടര്‍ച്ചയായി തായ്‌കോണ്ടോ യൂണിവേഴ്‌സിറ്റി മെഡലിസ്റ്റ് സ്ഥാനം നിലനിര്‍ത്തിയ വ്യക്തിയുമാണ് എല്‍ദോസ്. പി. അബി. അദ്ദേഹത്തോടൊപ്പം പരിശീലനം നല്‍കുന്നതിനായി ദേശീയ തായ്‌കോണ്ടോ മെഡലിസ്റ്റുകളും ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാക്കളുമായ കീര്‍ത്തന എന്‍. കെ, ആര്‍ഷ വി. എം എന്നിവരുമുണ്ടായിരുന്നു. 

കവിത ബിജു ആശംസയര്‍പ്പിച്ച ചടങ്ങില്‍ സുബിത ജയകൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു.

Tags: womenjacob thomasSecurityവനിത ദിനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37 കിലോ കഞ്ചാവുമായി 2 സ്ത്രീകള്‍ പിടിയില്‍, പിടിയിലായത് ബംഗാള്‍ സ്വദേശിനികള്‍

Kerala

വീട്ടുജോലിക്കാരായ സ്ത്രീകള്‍ക്കും പോഷ് ആക്ട് ബാധകം, തൊഴിലിടമെന്നാല്‍ വഴിയും വീടും വരെ ഉള്‍പ്പെടും

Kerala

ബസ് യാത്രക്കാരില്‍ നിന്ന് മാല കവരുന്ന 45 അംഗ സംഘത്തിലെ സ്ത്രീകളടക്കം നാലു പേര്‍ രാമപുരത്ത് പിടിയില്‍

India

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം; സൈന്യവും സര്‍ക്കാരും ഭരണകൂടവും സമാജികശക്തിയും കൈകോര്‍ക്കണം: ഡോ. മോഹന്‍ ഭാഗവത്

Kerala

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കനത്ത മഴയില്‍ തൃശൂരില്‍ ഇരുനില വീട് തകര്‍ന്നു

റഷ്യ ഈയിടെ പ്രദര്‍ശിപ്പിച്ച ഹൈഡ്രജന്‍ ബോംബ്

ഇറാന്‍ അറ്റ കൈയ്‌ക്ക് ഇസ്രയേലില്‍ ഡേര്‍ട്ടി ബോംബിടുമോ? ആശങ്കയില്‍ യുഎസിലെ തിങ്ക് ടാങ്ക്

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

കോഴിക്കോട് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനി വീടിനുളളില്‍ ജീവനൊടുക്കിയ നിലയില്‍

പത്തനംതിട്ടയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ പൊലീസ്, 20 കാരി ഗര്‍ഭം ധരിച്ചത് ആണ്‍ സുഹൃത്തില്‍ നിന്ന്

കോഴിക്കോട് കനത്ത മഴ തുടരുന്നു, 2 മരണം, വടകരയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു

ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം ; കീഴടങ്ങണം ; ഇറാന്റെ പരമോന്നത നേതാവിന് ട്രംപിന്റെ അന്ത്യശാസനം

പാലക്കാട് വ്യത്യസ്ത സംഭവങ്ങളില്‍ യുവതി ഭര്‍തൃ പിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു, ഭാര്യയ്‌ക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു

ഇറാന്‍ സേനയുടെ ഉന്നത കമാന്‍ഡര്‍മാര്‍ ഇറാന്‍റെ മിസൈലുകളും ആയുധങ്ങളും സൂക്ഷിച്ച ഭൂഗര്‍ഭ അറയില്‍ എത്തിയപ്പോള്‍. അല്‍പസമയത്തിനകം ഇസ്രയേല്‍ മിസൈല്‍ ആക്രമത്തില്‍ ഈ ഭൂഗര്‍ഭ അറ തകര്‍ക്കപ്പെട്ടു. ഇരുവരും കൊല്ലപ്പെട്ടു

ഇസ്രയേല്‍ ഇറാനെതിരെ ഉപയോഗിച്ചത് ഹെസ്ബുള്ളയെയും ഹമാസിനെയും ഹൂതിയെയും തകര്‍ത്ത അതേ ആക്രമണതന്ത്രം; തകര്‍ത്തത് ഇറാന്റെ സൈനികതലച്ചോര്‍

മലപ്പുറത്ത് 9 മാസം പ്രായമായ കുഞ്ഞിനെ വിറ്റത് ഒന്നര ലക്ഷം രൂപയ്‌ക്ക്, വിറ്റതും വാങ്ങിയതും തമിഴ്‌നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies