ആത്മനിര്‍ഭര ഭാരതത്തിന്റെ ശാക്തീകരണത്തിനായി വ്യക്തമായ നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളുമടങ്ങുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അതില്‍ ആരോഗ്യ മേഖലയുടെ സമഗ്രവികസനത്തിനുള്ള നിര്‍ദ്ദേശങ്ങളും കാര്‍ഷിക മേഖലയുടെ ശാക്തീകരണത്തിനുള്ള പരിപാടികളും അടിസ്ഥാന സൗകര്യവികസനത്തിന് മൂലധനനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമാണുള്ളത്. ആരോഗ്യ രംഗത്തെ സമഗ്രവികസനമാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്. നിലവിലുള്ള ദേശീയ ആരോഗ്യമിഷന് കൂടാതെ സംയോജിത പൊതു ആരോഗ്യ സംരക്ഷണ സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കും. 64,180 കോടി രൂപയുടെ ആത്മനിര്‍ഭര്‍ ആരോഗ്യ പദ്ധതി പുതുതായി ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനും സ്വാശ്രയ ഭാരതമെന്ന സമീപനത്തിന് ശക്തിപകരുന്നതിനുമായി അടിസ്ഥാന സൗകര്യമേഖലയ്ക്ക് വലിയ മുന്‍ഗണനയാണുള്ളത്.
ദേശീയപാതകള്‍ക്ക് 1.18 ലക്ഷം കോടിയും ഊര്‍ജ്ജമേഖലയുടെ സമഗ്രവിഗസനത്തിന് 3.05 ലക്ഷം കോടിരൂപയും, റയില്‍വെ വികസനത്തിന് 1.10 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വികസനത്തിനുള്ള നിര്‍ദ്ദേശങ്ങളില്‍ കാര്‍ഷിക വായ്പകള്‍ 16.5 ലക്ഷം കോടി രൂപയായി ഉയര്‍ത്തി, താങ്ങുവില തുടരുമെന്ന ഉറപ്പ് ബജറ്റില്‍ ആവര്‍ത്തിക്കുന്നുണ്ട്. 23 കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തും. നികുതി മേഖലകളിലെ പരിഷ്കരണത്തോടും സുതാര്യവല്ക്കരണത്തോടുമൊപ്പം ചില ധനകാര്യ സംവിധാനങ്ങളുടെ പരിഷ്കരണവും ഡിജിറ്റൈസേഷനും ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉല്‍പ്പാദന മേഖലകളില്‍ മൂലധന നിക്ഷേപം കൂടും. വിദേശ മൂലധന നിക്ഷേപം ചില മേഖലകളില്‍ വര്‍ദ്ധിപ്പിക്കും.
കേരളത്തിന് മൂന്ന് പ്രധാന മേഖലകളില്‍ പ്രത്യേക പരിഗണന കിട്ടിയിട്ടുണ്ട്. കൊച്ചി തുറമുഖത്തെ ഒരു കൊമേഴ്സ്യല്‍ തുറമുഖമായി ഉയര്‍ത്തും. ഇതിന് സഹായകമായി 1100 കിലോ മീറ്റര്‍ ദേശീയ പാത വികസിപ്പിക്കാന്‍ 65000 കോടി പ്രത്യേകമായി വകയിരുത്തി. കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴിയുടെ വികസനത്തിന് ഇത് അത്യന്താപേക്ഷിതമാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവികസനത്തിന് 1957 കോടിയും വകയിരുത്തി. 15-ാം ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന് മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേന്ദ്രനികുതിയുടെ 41 ശതമാനവും ധനകാര്യ കമ്മി നികത്താനുള്ള പ്രത്യേക സാമ്പത്തിക സഹായവും ലഭിക്കും. എന്നാല്‍ സ്ത്രീ ശാക്തീകരണം എം.എസ് എംഎ വികസനം എന്നിവ ശക്തമാക്കിയിട്ടുണ്ടെങ്കിലും ബജറ്റ് പ്രസംഗത്തില്‍ വേണ്ട രീതിയില്‍ പരാമര്ശിക്കപ്പെട്ടില്ല.
ഡോ.എം. മോഹന്‍ദാസ്
(ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: