ആലപ്പുഴ: ചെറുകിട കയര്‍ ഫാക്ടറി മേഖലയില്‍ ഒരു വര്‍ഷത്തിലധികമായി തുടരുന്ന ഓര്‍ഡര്‍ ക്ഷാമം കാരണം രണ്ടു മാസത്തിനു മുകളിലായി ബഹുഭൂരിപക്ഷം തറികളും നിശ്ചലം. കയര്‍ കോര്പ്പറേഷന് ചെയര്‍മാനടക്കമുള്ള അധികാരികളോടും, വകുപ്പ് മന്ത്രിയോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് ആക്ഷേപം. കയര്‍ മേഖലയില്‍ വര്‍ഷത്തില്‍ 150 ദിവസത്തെ തൊഴില്‍ ഉറപ്പു പറഞ്ഞു മന്ത്രി തോമസ് ഐസക് വന്‍കിട മുതലാളിമാരുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുകയാണെന്ന് കേരള കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃയോഗം കുറ്റപ്പെടുത്തി.
കയര്‍ കോര്പ്പറേഷന് വാര്‍ഷിക വിറ്റുവരവ് അവതരിപ്പിക്കുന്നതില്‍ വലപ്പായുടെയും മാറ്റിങിന്റെയും കണക്കു പെരുപ്പിച്ചു കാണിച്ചാണ് മുന്നോട്ട് പോകുന്നത്. അടിസ്ഥാന മേഖലയായ ചകിരിത്തടുക്ക്, പപ്പടത്തടുക്ക് ഉല്‍പ്പന്നങ്ങള്‍ നന്നേ കുറവാണ് എന്നത് പരിശോദിച്ചാല്‍ മനസ്സിലാകും.കയര്‍ കോര്പ്പറേഷന് അടക്കം പിന്‍വാതില്‍ നിയമനം നടത്തി അവര്‍ക്കുള്ള ശമ്പളം വരെ കൊടുക്കുന്നത് സൊസൈറ്റികള്‍ക്ക് കൊടുക്കുവാനുള്ള കോടിക്കണക്കിന് രൂപയില്‍ നിന്ന് വകമാറ്റിയാണ്.
ഈ സര്‍ക്കാരിന്റെ കാലത്ത് എംഡിഎ കുടിശ്ശിക പോലും തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
തൊഴിലാളികളോടും ചെറുകിടക്കാരോടും പ്രതിബദ്ധതയുണ്ടെങ്കില്‍ ഓര്‍ഡര്‍ ക്ഷാമം തീര്‍ക്കാനുള്ള ശ്രമം അടിയന്തരമായി ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു .ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറാവേണ്ടി വരുമെന്ന് അസോസിയേഷന് നേതൃ യോഗത്തില്‍ തീരുമാനമാനിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: