Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവനക്കാരുടെ പ്രതിഷേധത്തെ അട്ടിമറിച്ച് മന്ത്രി കടകംപള്ളി

രാവിലെയോടെ കമ്പനിപരിസരം ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് വേദിയായി. മാനേജ്‌മെന്റ് പ്രതിനിധി സ്ഥലത്തെത്തി പ്രഭുല്ലകുമാറിന്റെ ആത്മഹത്യയ്‌ക്ക് സമാധാനം പറയണമെന്നും കളകടറുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്താല്‍ മതിയെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു

Janmabhumi Online by Janmabhumi Online
Jan 4, 2021, 10:39 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

പേട്ട: പ്രഭുല്ലകുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് നാട്ടുകാരും ജീവനക്കാരും കമ്പനിനടയില്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ അട്ടിമറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്പനി മാനേജ്‌മെന്റും സര്‍ക്കാരും പ്രഭുല്ലകുമാറിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ നഷ്ടപരിഹാരത്തുക കൃത്യമായി പറയാതെ മന്ത്രി കടകംപള്ളിയുടെ തന്ത്രപൂര്‍വമുള്ള ഇടപെടല്‍ പ്രതിഷേധത്തെ അട്ടിമറിച്ചു.

രാവിലെയോടെ കമ്പനിപരിസരം ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് വേദിയായി. മാനേജ്‌മെന്റ് പ്രതിനിധി സ്ഥലത്തെത്തി പ്രഭുല്ലകുമാറിന്റെ ആത്മഹത്യയ്‌ക്ക് സമാധാനം പറയണമെന്നും കളകടറുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്താല്‍ മതിയെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു. പത്തുമണി കഴിഞ്ഞിട്ടും പ്രതിഷേധത്തിന് പരിഹാരമുണ്ടായില്ല. ഒടുവില്‍ എല്ലാവരും സംഘടിച്ച് പ്രതിഷേധവുമായി റോഡിലേക്കിറങ്ങി. റോഡ് ഉപരോധിക്കുമെന്നായപ്പോള്‍ ഉച്ചയോടെ സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി എത്തി ഇന്‍ക്വസ്റ്റ് കഴിഞ്ഞ് തീരുമാനമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കി പ്രതിഷേധക്കാരെ അനുരഞ്ജനത്തിലെത്തിച്ചു.

എന്നാല്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായിട്ടും തീരുമാനമുണ്ടായില്ല. ജീവനക്കാരും നാട്ടുകാരും വീണ്ടും പ്രതിഷേധവുമായി റോഡിലിറങ്ങി. ഇതിനിടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ പേട്ട സ്റ്റേഷനിലെത്തി അസിസ്റ്റന്റ്  കമ്മീഷണറുമായി ചര്‍ച്ച നടത്തി പിരിഞ്ഞു. ഇതുസംബന്ധിച്ച വിവരം പോലീസ് വെളിപ്പെടുത്തിയില്ല. പകരം എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നായിരുന്നു ജീവനക്കാര്‍ക്ക് നല്‍കിയ വിശദീകരണം. സബ്കളകടറുടെ സാന്നിധ്യത്തില്‍ പ്രദേശവാസികളുടെ പ്രതിനിധികളും വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടി നേതാക്കളുമായും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായും ചര്‍ച്ച നടന്നു. കമ്പനി കാര്യവും പ്രഭുല്ലകുമാറിന് നല്‍കേണ്ട നഷ്ടപരിഹാരം  സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ഒടുവില്‍ ഈ ചര്‍ച്ചയും അന്തിമ തീരുമാനത്തിലെത്തിയില്ല. കെപിഎംഎസിലെ ചിലര്‍ ചര്‍ച്ചയ്‌ക്കിടയില്‍ എത്തി. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം അനുവദിപ്പിക്കാമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ സമ്മതിച്ചതായി പറഞ്ഞ് അവര്‍ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക വ്യക്തമാക്കിയില്ല. ഈ വിവരം കളക്ടര്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റി വിട്ടശേഷമാണ് പുറത്തറിയിച്ചത്. പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍ മന്ത്രി തന്ത്രപൂര്‍വ്വം ജീവനക്കാരുടെ ആവശ്യത്തെ അട്ടിമറിക്കുകയായിരുന്നു.

Tags: കലാപംminister
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

Kerala

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

Kerala

ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി എത്തിയത് പൊലീസിനെപ്പോലും അറിയിക്കാതെ സ്വകാര്യ കാറില്‍, ഇരുട്ടിന്‌റെ മറവില്‍

Kerala

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

Thiruvananthapuram

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

പുതിയ വാര്‍ത്തകള്‍

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

ഭാരതത്തിലെ സ്വർണ്ണശേഖരം എത്ര ടൺ ആണെന്നോ? 10 ലോകരാജ്യങ്ങളുടെ ആകെ ശേഖരത്തേക്കാൾ കൂടുതൽ

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏത് ചോക്ലേറ്റാണ് ഏറ്റവും ഗുണം ചെയ്യുന്നത് ?

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിറുത്തിവച്ച് എന്‍എംസി, വ്യാപക പരിശോധനയ്‌ക്ക് ഉന്നത സമിതി

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies