Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എഐസിസിക്കു മുന്നില്‍ പരാതിക്കെട്ടുമായി നേതാക്കള്‍; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോരിന്റെ വിഴുപ്പലക്കല്‍

എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് മുന്നില്‍ ഗുരുതര ആരോപണങ്ങളാണ് രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങള്‍ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് ശക്തമായി, തെരഞ്ഞെടുപ്പില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടായില്ല, സോഷ്യല്‍ ഗ്രൂപ്പുകളെ പോലും ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല, സംസ്ഥാന തലത്തില്‍ ഏകോപനം ഇല്ല, തെരഞ്ഞെടുപ്പ് ഫണ്ടുകള്‍ നല്‍കാന്‍ വിമുഖത കാട്ടി തുടങ്ങിയവയാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.

Janmabhumi Editorial Desk by Janmabhumi Editorial Desk
Dec 28, 2020, 10:31 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ ചൊല്ലി ഗ്രൂപ്പ് പോരിന്റെ വിഴുപ്പുകെട്ട് എഐസിസിക്ക് മുന്നില്‍ തുറന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍. ഗ്രൂപ്പ് അതിപ്രസരമാണ് തോല്‍വിക്ക് കാരണമെന്ന് പി.സി. ചാക്കോ. സംസ്ഥാന നേതൃത്വത്തിന് ഏകോപനമില്ലെന്ന് വി.ഡി. സതീശന്‍. തിരുവനന്തപുരത്ത് അടക്കം ഡിസിസികള്‍ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യം.

എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് മുന്നില്‍ ഗുരുതര ആരോപണങ്ങളാണ് രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങള്‍ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് ശക്തമായി, തെരഞ്ഞെടുപ്പില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടായില്ല, സോഷ്യല്‍ ഗ്രൂപ്പുകളെ പോലും ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല, സംസ്ഥാന തലത്തില്‍ ഏകോപനം ഇല്ല, തെരഞ്ഞെടുപ്പ് ഫണ്ടുകള്‍ നല്‍കാന്‍ വിമുഖത കാട്ടി തുടങ്ങിയവയാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.  

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് വീതം വയ്പാണ് നടന്നതെന്നാണ് അടൂര്‍ പ്രകാശ് എംപി ആരോപിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മയാണ് പരാജയ കാരണമെന്നായിരുന്നു സതീശന്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും വീഴ്ചയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മുന്‍പ് തയാറെടുക്കണമായിരുന്നു. ചുരുങ്ങിയ ദിവസത്തേക്കുള്ള പുനഃസംഘടനകൊണ്ട് കാര്യമില്ലെന്നും വോട്ട് ചോര്‍ച്ച പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നാണ് പി.സി. ചാക്കോ അഭിപ്രായപ്പെട്ടത്. തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു.  

സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു. തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല ജില്ലാ ഘടകങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നു പറഞ്ഞ കെ.സി.ജോസഫ്, മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ നേതൃമാറ്റം അപ്രായോഗികമാണെന്ന നിലപാടും വ്യക്തമാക്കി. നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിക്കും ഉള്ളത്. അതേസമയം ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരികയോ അര്‍ഹമായ സ്ഥാനം നല്‍കുകയോ വേണമെന്ന ആവശ്യവും എഐസിസിക്ക് മുന്നില്‍ നേതാക്കള്‍ ഉന്നയിച്ചു.  

രാഷ്‌ട്രീയകാര്യ സമതി നേതാക്കള്‍ക്ക് പുറമെ കെപിസിസി വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എംപിമാര്‍ എന്നിവരില്‍ നിന്നും എഐസിസി സംഘം വിശദാംശങ്ങള്‍ തേടും. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായും ചര്‍ച്ച നടത്തും.  

എഐസിസി സംഘം എത്തുന്നതിനാല്‍ ഗ്രൂപ്പ് പോരാണു തോല്‍വിക്കു കാരണമെന്നു ചൂണ്ടിക്കാട്ടി കെപിസിസിക്ക് മുന്നില്‍ ഇന്നലെ ഫഌക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാസര്‍കോട്ടും ഫഌസ്‌കസ് ബോര്‍ഡുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

Tags: congressഎഐസിസി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

India

ഗുജറാത്തിലെ കാഡിയിൽ ലീഡ് നില വർദ്ധിപ്പിച്ച് ബിജെപി; 21,584 വോട്ടുകളുമായി രാജേന്ദ്ര ചാവ്ഡ മുന്നിൽ, വിസവദറിൽ ഇഞ്ചോടിഞ്ച് പോരാട്ടം

India

ഇറാൻ ഇന്ത്യയുടെ പഴയ സുഹൃത്താണ് : കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യമാണ് ; സോണിയ

Kerala

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു,വി.എസിനെ തോല്‍പ്പിച്ച നേതാവ്

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies