Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമ്മയുടെ വിലാപം

ഭാഗവതത്തിലൂടെ

എ.പി. ജയശങ്കര്‍ by എ.പി. ജയശങ്കര്‍
Nov 28, 2020, 12:21 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ബ്രാഹ്മണവേഷധാരിയായ വിശ്വാമിത്ര മഹര്‍ഷിയുടെ വാസസ്ഥാനത്ത് അടിമപ്പണി ചെയ്യുകയായിരുന്നു ഹരിശ്ചന്ദ്ര പത്‌നി. മകന്‍ രോഹിതന്‍ ബ്രാഹ്മണനു വേണ്ടി വിറകും ചമതയും സംഘടിപ്പിക്കാന്‍ പോകും. ഇടയ്‌ക്ക് പുതുതായി പരിചയപ്പെട്ട കൂട്ടികാരോടൊപ്പം കളിക്കാനും പോകും. തിരിച്ചു വരുമ്പോള്‍ ചമതയും ദര്‍ഭയുമെല്ലാം കൈയിലുണ്ടാകും. കൈയിലും കാലിലും ശരീരത്തിന്റെ പല ഭാഗത്തും ദര്‍ഭമുന കൊണ്ട വേദനയുണ്ടാകും.

ഒരു ദിവസം ചമതയും ദര്‍ഭയുമെടുത്തു മടങ്ങുമ്പോള്‍ ഒരു കരിമൂര്‍ഖന്‍ രോഹിതനെ കടിച്ചു. അവന്‍ അപ്പോള്‍ തന്നെ അവിടെ വീണു. കളിക്കൂട്ടുകാര്‍ ഇതു കണ്ടു. രോഹിതന്‍ മരിച്ചു കഴിഞ്ഞതായി മനസ്സിലാക്കിയ അവര്‍ അവന്റെ അമ്മ ചന്ദ്രമതിയെ വിവരമറിയിച്ചു.

അതുകേട്ടതും അമ്മ ബോധംകെട്ടു വീണു. ബ്രാഹ്മണന്‍ വന്നു നോക്കുമ്പോള്‍ ചന്ദ്രമതി ത്രിസന്ധ്യക്ക് കിടന്നുറങ്ങുന്നു. അല്‍പം വെള്ളം മുഖത്ത് തളിച്ച് അവളെ ഉണര്‍ത്തി. മകനെ ഓര്‍ത്ത് ആ അമ്മ കരഞ്ഞു. ത്രിസന്ധ്യക്ക് കരഞ്ഞുകൊണ്ടിരുന്ന ചന്ദ്രമതിയെ ബ്രാഹ്മണന്‍ ശാസിച്ചു.  

തന്റെ മകന്‍ പാമ്പു കടിയേറ്റു മരിച്ച വിവരം അറിയിച്ചപ്പോള്‍ അതൊന്നും കേട്ട് ബ്രാഹ്മണന്‍ ദയാലുവായില്ല. ‘അടിമപ്പണം വാങ്ങി പണിയെടുക്കാതെ തടിതപ്പാനാണ് ചന്ദ്രമതിയുടെ ശ്രമം. എവിടെ പോകാനാണെങ്കിലും വീട്ടിലെ പണിയൊക്കെ തീര്‍ത്തിട്ടു മതി. എപ്പോള്‍ പോയാലും രാവിലത്തെ എല്ലാ പണികളും ചെയ്യാന്‍ പാകത്തിന് നേരത്തേ എത്തിക്കൊള്ളണം.’

ബ്രാഹ്മണന്റെ കടുത്ത നിര്‍ദേശം കേട്ട് വിതുമ്പിക്കൊണ്ട് ചന്ദ്രമതി ജോലികള്‍ തുടര്‍ന്നു. പാതിരാത്രിയോടെ ജോലികള്‍ തീര്‍ന്നു. ഉടനെ തന്നെ മകന്‍ മരിച്ചു കിടക്കുന്ന സ്ഥാനത്തേയ്‌ക്ക് ചന്ദ്രമതി ഓടി. മകന്റെ ശരീരം മരവിച്ചു കഴിഞ്ഞിരുന്നു.

എത്രനാളത്തെ പ്രാര്‍ഥനയ്‌ക്കു ശേഷമാണ് ഈ പുത്രനെ ലഭിച്ചത്. ഇപ്പോള്‍ അവനെയും തനിക്ക് നഷ്ടമായിരിക്കുന്നു. ഇവന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് വരുണനെ പിണക്കിയതും എല്ലാവര്‍ക്കും മഹോദരം പിടിപെട്ടതുമെല്ലാം. ഒടുവില്‍ ശുനശേഫനെ വിലയ്‌ക്കെടുത്തു ബലികൊടുക്കാന്‍ ശ്രമിച്ചതും വിശ്വാമിത്രന്‍ ഇടപെട്ട് രംഗം ശാന്തമാക്കിയതുമെല്ലാം ചന്ദ്രമതി ഒരു നിമിഷം ആലോചിച്ചു പോയി. ഒരു പുത്രന്റെ വേര്‍പാടിന്റെ വിഷമം ഇപ്പോള്‍ തനിക്കും അനുഭവിക്കേണ്ടി വന്നിരിക്കുന്നു. എല്ലാം കര്‍മഫലം തന്നെ. താന്‍ തികച്ചും ഏകാകിയായിരിക്കുന്നു.  

ചലനമറ്റ ഈ ശരീരം ഇനിയും ഇങ്ങനെ വച്ചുകൊണ്ടിരിക്കുന്നതെങ്ങനെ? ഉടന്‍ ഏതെങ്കിലും ശ്മശാനത്തില്‍ എത്തിക്കണം. കൈയില്‍ പണവുമില്ല. സഹായത്തിന് ഒരു വ്യക്തി പോലുമില്ല.  

രാജാ ഹരിശ്ചന്ദ്രന്‍ ഇപ്പോള്‍ എവിടെയാണെന്നു പോലും അറിയില്ല. മഹര്‍ഷിമാരുടെ അനുഗ്രഹങ്ങളെല്ലാം വെറുതെയായിപ്പോയല്ലോ? ‘ദീര്‍ഘായുഷ്മാന്‍ ഭവഃ’ എന്ന് പല മഹര്‍ഷിമാരും പണ്ട് അനുഗ്രഹിച്ചതാണ്.            

എന്നിട്ടും തന്റെ മകന്‍ രോഹിതന്‍ ഇതാ ചലനമറ്റു കിടക്കുന്നു. അഥവാ അവന്‍ ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ അമ്മേയെന്നു പറഞ്ഞ് കെട്ടിപ്പിടിക്കുമായിരുന്നല്ലോ.

ഇനിയും ജീവന്‍ ബാക്കിയുണ്ടോ? ചന്ദ്രമതി വീണ്ടും വീണ്ടും അവന്റെ നെഞ്ചില്‍ കൈ വച്ചു നോക്കി. ഇല്ല, ശ്വാസമോ, ചലനമോ ഇല്ല. ഉറപ്പാണ്. ഇതോര്‍ത്തപ്പോള്‍ ആ അമ്മ അവന്റെ ദേഹത്തു തന്നെ ബോധമറ്റു വീണു.  

ഇടയ്‌ക്കു ബോധം തെളിഞ്ഞപ്പോള്‍ ചന്ദ്രമതി വീണ്ടും ആര്‍ത്തലച്ചു കരഞ്ഞു. ‘മോനേ, പ്രിയ രോഹിതാ, നീ എന്താ എന്റെ വിളി കേള്‍ക്കാത്തത്? നീയും എന്നെ വിട്ടു പോയോ? ‘പിന്നെപ്പിന്നെ അവള്‍ക്കും വാക്കുകള്‍ ഇല്ലാതായി. ഇടയ്‌ക്ക് പരിസര വാസികളില്‍ ചിലര്‍ അവിടെ ഒത്തുകൂടി. ഇതാരാണ് ഒരു സ്ത്രീ അസമയത്ത് ഒരു കുട്ടിയുമായി ഇവിടെ വന്നിരിക്കുന്നത്?  ഇവള്‍ സദാചാരം പുലര്‍ത്തുന്നവളാണെങ്കില്‍ ഈ പാതിരായ്‌ക്ക് ഇവിടെ വന്നിരിക്കില്ല. ഇവള്‍ ദുര്‍ന്നടപ്പുകാരി തന്നെയായിരിക്കണം.  

കൈയില്‍ ഒരു കുട്ടിയുമുണ്ടല്ലോ?  ആ കുട്ടിക്ക് ചലനമില്ലല്ലോ? അവന്‍ മരിച്ചു കിടക്കുകയാണോ? അതോ ആ കുഞ്ഞിനെ ഇവള്‍ കൊന്നതാണോ? എങ്കില്‍ ഇവളും ശിക്ഷാര്‍ഹ തന്നെ. നാട്ടുകാര്‍ ഇങ്ങനെ പലതും പറഞ്ഞ് ദുഷിച്ചുകൊണ്ടിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

Kerala

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

Kerala

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

Kerala

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

India

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

പുതിയ വാര്‍ത്തകള്‍

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies