കട്ടപ്പന: നരിയംപാറയില്‍ 16 കാരിയായ ദളിത് പെണ്‍കുട്ടി ഡിവൈഎഫ്ഐ നേതാവിന്റെ പീഡനത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ ഇരുവരുടെയും മരണശേഷംചിത്രങ്ങള് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടത്തിനായി സിപിഎം ശ്രമം. നഗര-ഗ്രാമ മേഖലകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചും സോഷ്യല്‍ മീഡിയ വഴിയുമാണ് ഇരുവരും ഒരുമിച്ചെടുത്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച്
പ്രശ്നം ബിജെപിയുടെ മേല്‍ചാരി വോട്ടു തട്ടാന്‍ സിപിഎം ശ്രമിക്കുന്നത്. പീഡനക്കേസിലെ ഇരയുടെ ചിത്രമോ പേരോ തിരിച്ചറിയുന്ന തരത്തിലുള്ള യാതൊരുവിവരങ്ങളും പ്രചരിപ്പിക്കാന്‍ പാടില്ലെന്ന സുപ്രീം കോടി നിര്‍ദേശവും കാറ്റില്‍പ്പറത്തിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
പരാതി ഉയര്‍ന്നതോടെ പലയിടത്തും സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ ഇടപെട്ട് നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ പ്രചരിച്ചതോടെ മരിച്ചുപോയ കുട്ടിയുടെ കുടുംബത്തിനും വലിയ നാണക്കേടാണ് ഇതുണ്ടാക്കിയത്. തെറ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ മഹത്വവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതുവഴി ഒരു സംഘം സൈബര്‍ സഖാക്കള്‍ നടത്തുന്നത്.
കഴിഞ്ഞ തവണ നിസാര വോട്ടിന് ബിജെപി തോറ്റ വാര്‍ഡിലാണ് വീണു കിട്ടിയ അവസരം മുതലെടുത്ത് സിപിഎം മരണത്തില്‍ പോലും രാഷ്രീയം കളിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛന് പോലും സിപിഎമ്മിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തി കഴിഞ്ഞു. ഇരുവരുടെയും വാിവഹം ഉള്‍പ്പെടെ എല്ലാം ഉറപ്പിച്ച് വച്ചിരുന്നതായും ഇത് രാഷ്ട്രീയക്കാര്‍ ഇടപെട്ടാണ് കുളമാക്കിയതെന്നും സിപിഎം ആരോപിക്കുമ്പോള്‍ ഇത്തരമൊരു ധാരണ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവു തന്നെ പറയുന്നു.
വിഷയത്തില്‍ ഇടപെട്ടുവെന്നല്ലാതെ പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്ന യാതൊരു കാര്യവും പാര്‍ട്ടി പ്രവര്‍ത്തകരാരും ചെയ്തിട്ടില്ലെന്ന് ബിജെപി ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല വ്യക്തമാക്കി. പെണ്‍കുട്ടി ആശുപത്രിയിലായ ശേഷമാണ് പീഡന വിവരം അറിയുന്നത്. ഇതേത്തുടര്‍ന്നാണ് കുട്ടിക്ക് നീതി കിട്ടാനായി പ്രതിഷേധം സംഘടിപ്പിച്ചത്. കുറ്റം ചെയ്തില്ലെങ്കില്‍ പിന്നെ എന്തിനാണ് പ്രതി മനുവിനെ ഡിവൈഎഫ്ഐ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും 16 വയസുകാരിയോട് പ്രണയം തോന്നുന്നത് തെറ്റല്ല, മറിച്ച് അവസരം മുതലെടുത്ത് പതിവായി പീഡിപ്പിച്ചിരുന്നതാണ് കുറ്റമെന്നും നേതാക്കള്‍. പോക്സോ നിയമപ്രകാരം മെഡിക്കല്‍ പരിശോധന അടക്കം നടത്തിയാണ് പോലീസ് പോസ്കോ കേസെടുത്തതും പ്രതിയെ അറസ്റ്റു ചെയ്തതും. രാത്രിയുടെ മറവില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നതാണോ ദിവ്യപ്രണയമെന്ന ചോദ്യത്തിന് സിപിഎം നേതാക്കള്‍ക്കും ഉത്തരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: