ഇടുക്കി: കേരളം ദളിത് പീഡനങ്ങളുടെ നാടായി മാറിയിരിക്കുന്നു. വാളയാറിലെ ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിലും, കട്ടപ്പനയിലെ കാഞ്ചിയാറില്‍ 16കാരി പീഡനത്തെത്തുടര്‍ന്ന് തീക്കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതികള്‍ സിപിഎം, ഡിവൈഎഫ്ഐ നേതാവാണ്.
വാളയാര്‍ കേസ് അട്ടിമറിച്ചത് പോലെ കാഞ്ചിയാര്‍ക്കേസും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബിജെപിയുടേയും യുവമോര്‍ച്ചയുടേയും ശക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് തയ്യാറായത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം, കേസ് ദുര്‍ബലപ്പെടുത്താനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന് പറഞ്ഞു.
ആത്മഹത്യ ചെയ്ത കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ എ. അനൂപ് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ജനറല്‍ സെക്രട്ടറി വിനീത് വെണ്ണിപ്പറമ്പില്‍, നേതാക്കളായ ഗോകുല്‍ ഗോപിനാഥ്, വൈഗിരി എ. നായര്‍, അഖില്‍ രാധാകൃഷ്ണന്, ശ്രീരാജ്, സനല്‍ സഹദേവന്, അരുണ്‍, ജീമോന്‍ ജോസഫ്, രഞ്ജിത്ത്, ജിമ്മിച്ചന്‍, രതീഷ് വരകുമല എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: