Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തപസ്യയ്‌ക്കായി അക്കിത്തം എഴുതിയ നാന്ദിഗീതം

''ഇല്ലത്ത് പുതിയ പുസ്തകങ്ങള്‍ കഷ്ടിയായിരുന്നു. അച്ഛന്‍ കടുത്ത യാഥാസ്ഥിതികനായിരുന്നില്ല എന്നേ പറഞ്ഞുകൂടൂ. വിടിയോട് വലിയ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടെ നടന്നാല്‍ ഞാന്‍ ചീത്തയാവാന്‍ ന്യായമില്ല എന്നും കരുതിയിരിക്കണം.

Janmabhumi Online by Janmabhumi Online
Oct 15, 2020, 10:56 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പുറ്റുമണ്ണിന്റെ കരളിലെ കണ്ണിനീ-

രിറ്റില്‍ നിന്നാദ്യം കുരുത്ത പൂവേ

മാനവവംശസുഷുമ്‌നതന്നറ്റത്തൊ-

രാനന്ദമായി വിടര്‍ന്ന പൂവേ,

ആയിരം കൂര്‍ത്ത ദളങ്ങളോടെ പതി-

നായിരം വര്‍ഷം പുലര്‍ന്ന പൂവേ,

ആത്മാവിനെന്നും ജരാനര തീണ്ടാത്തൊ-

രാലോചനാമൃതം തന്ന പൂവേ

തൂവെള്ളത്താമരപ്പൂവേ നിരന്തരം

തൂവുക തൂവുക സൗരഭം നീ

ഞാനതുള്‍ക്കൊണ്ടുമയങ്ങവേ ചിത്തത്തില്‍

ജ്ഞാനക്കണ്‍പോള വിടര്‍ന്നിടുന്നു

ദീനാനുകമ്പയാലാവിയായ്‌ത്തീര്‍ന്നു ഞാന്‍

ഗാനം പോല്‍ കാറ്റില്‍ പരന്നിടുന്നു

സോമത്തെസ്സാമത്തെ വെല്ലുന്നൊരുലയ

രോമാഞ്ചമായ് ഞാനുയര്‍ന്നിടുന്നു

ആത്മാവിനെന്നും ജരാനര തീണ്ടാത്തൊ-

രാലോചാനാമൃതം തന്ന പൂവേ

തൂവെള്ളത്താമരപ്പൂവേ നിരന്തരം

തൂവുക തൂവുക സൗരഭം നീ.

അക്കിത്തം പറഞ്ഞു…

”നാല്പത്തിയാറിലോ നാല്പത്തിയേഴിലോ ആണ്. ഒരുച്ചയ്‌ക്ക് പത്തന്റെ ഹോട്ടലില്‍ നിന്ന് ഊണ് കഴിച്ചിറങ്ങി. പി.സി.യും തകഴിയുമുണ്ട് ഒപ്പം. കൂട്ടത്തില്‍ മാനേജര്‍ ഗോപാലന്‍നായരും. ഫുട്പാത്ത് മുറിച്ചുകടക്കുമ്പോള്‍ തകഴി ‘ഹോ’ എന്ന് ഭയങ്കരമായ ഒരു ശബ്ദമുണ്ടാക്കി. ഞങ്ങളങ്ങോട്ടുനോക്കി. ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ഒരു സ്ത്രീ കിടക്കുന്നു. അവരുടെ മേല്‍ ഒരു കാക്ക. കുറച്ചപ്പുറം ഒരു കുഞ്ഞ്. ഒറ്റനോട്ടമേ നോക്കിയുള്ളൂ. ഞാന്‍ കണ്ണടച്ചു. ആ ദൃശ്യം മനസ്സില്‍ കിടന്നു. പിന്നീട് എത്രയോ വര്‍ഷം കഴിഞ്ഞാണ് അത് ഒരു ശ്ലോകരൂപത്തില്‍ ഇങ്ങനെ പുറത്തുവന്നത്.  

”നിരത്തില്‍ കാക്കകൊത്തുന്നൂ

ചത്ത പെണ്ണിന്റെ കണ്ണുകള്‍

മുല ചപ്പി വലിക്കുന്നൂ

നരവര്‍ഗ്ഗ നവാതിഥി”

അമ്പത്തൊന്നിലാണിതെഴുതിയത്. ഇപ്പോഴും അങ്ങനെയാണ്. കണ്ണടച്ചുകിടന്നാല്‍ പണ്ടുകണ്ട ആള്‍രൂപങ്ങള്‍ കാണാന്‍ തുടങ്ങും. അവരുടെ തലമുടി കെട്ടിവെച്ചത്, നടത്തം, നോട്ടം… അങ്ങനെ കോഴിക്കോട് മൂന്നാംഗേറ്റിന് സമീപം ഞാനും കക്കാടും നില്‍ക്കുമ്പോള്‍ ഒരു ഘോഷയാത്ര കടന്നുപോയി. അതിലെ ഒരംഗം ഞങ്ങളെ തുറിച്ചുനോക്കി. ആ കണ്ണുകള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.”

”ഇല്ലത്ത് പുതിയ പുസ്തകങ്ങള്‍ കഷ്ടിയായിരുന്നു. അച്ഛന്‍ കടുത്ത യാഥാസ്ഥിതികനായിരുന്നില്ല എന്നേ പറഞ്ഞുകൂടൂ. വിടിയോട് വലിയ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടെ നടന്നാല്‍ ഞാന്‍ ചീത്തയാവാന്‍ ന്യായമില്ല എന്നും കരുതിയിരിക്കണം. അച്ഛന്റെ കിടപ്പറയുടെ മേല്‍ഭാഗത്ത് ചില പുസ്തകങ്ങളെല്ലാം ഇരിക്കുന്നത് കണ്ടിട്ടുണ്ട്. മടക്കിവെച്ച കോസറിമേല്‍ക്കേറിനിന്ന് വടികൊണ്ട് ഒരിക്കല്‍ ഞാനതില്‍ച്ചിലത് കുത്തിച്ചാടിച്ചു. ഉണ്ണിനമ്പൂതിര, യോഗക്ഷേമം, സുദര്‍ശനം… 

അങ്ങനെ ചില പ്രസിദ്ധീകരണങ്ങള്‍ താഴേക്കുവീണു. കൂട്ടത്തില്‍ രണ്ടു പുസ്തകങ്ങളും. ഒന്ന് വിടിയുടെ അടുക്കളനാടകം. മറ്റേത് ഒരു ഭഗവദ്ഗീതാവ്യാഖ്യാനം. പുസ്തകങ്ങളൊഴിച്ച് മറ്റെല്ലാം ഞാന്‍ തിരിച്ചുവെച്ചു. പത്തായപ്പുരയിലിരുന്ന് പല തവണ വായിച്ചു. ഈ രണ്ടു പുസ്തകങ്ങളും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഗീതാശ്ലോകത്തിന്റെ പൊരുളല്ലേ അടുക്കളയിലും ആവിഷ്‌കരിച്ചിട്ടുള്ളത് എന്ന് ചിന്തിച്ചിട്ടുണ്ട്.”

(കാവ്യജീവിത സ്മരണകള്‍) അക്കിത്തം; ഭാഷാപോഷിണി

Tags: അക്കിത്തംakkitham achuthan namboothiriഅക്കിത്തം അന്തരിച്ചു
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കാവ്യജീവിതത്തിന്റെ അമൃതഘടിക; ഇന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നൂറാം ജന്മദിനം

Kerala

അക്കിത്തം ജന്മശതാബ്ദി വര്‍ഷം: ഉദ്ഘാടനം 16ന്

Kerala

അച്ഛനും എംടിയും അസാമാന്യ ബന്ധം

Varadyam

അക്കിത്തം എന്ന അദ്ഭുതം

Varadyam

അന്തിമഹാകാലത്തെ അമൃതദര്‍ശനം

പുതിയ വാര്‍ത്തകള്‍

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

തിരുവനന്തപുരത്ത് പള്ളിയിലേക്ക് പോയി കാണാതായ 60-കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു: പ്രതി അറസ്റ്റിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സ്ഫോടനം നടക്കും

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies