Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇരവും പകലും കുറെ ജമന്തിപ്പൂക്കളും

രാജ്യത്തിന്റെ പല ഭാഗത്തുമുള്ള പുഷ്പ കര്‍ഷകര്‍ ജമന്തി കൃഷി ഹൈടെക് ആക്കിക്കഴിഞ്ഞു. എല്‍ഇഡി വെളിച്ച വിപ്ലവം അവരുടെ ജീവിതത്തില്‍ സമ്പത്തിന്റെ വിപ്ലവത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു. ഒരുപക്ഷേ ഇതൊരു തുടക്കം മാത്രമാവാം.

ഡോ. അനില്‍കുമാര്‍ വടവാതൂര്‍ by ഡോ. അനില്‍കുമാര്‍ വടവാതൂര്‍
Jun 28, 2020, 03:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

എല്ലാറ്റിനും അതിന്റെതായ സമയമുണ്ടെന്നാണ് പഴമക്കാര്‍ പറയുക. മനുഷ്യനും മൃഗത്തിനും പൂക്കള്‍ക്കും പുഴുക്കള്‍ക്കുമൊക്കെ. കാലം കുറിച്ച സമയത്ത് ജനിക്കാനും ജീവിക്കാനും പൂത്തുലയാനും വാടിക്കൊഴിയാനുമൊക്കെ നിശ്ചിത സമയമുണ്ട്. അതിനെ തടയാന്‍ ആര്‍ക്കാണ് കഴിയുക. കീടാണുവിനെ ഭയന്ന് രാജ്യത്ത് ലോക്ഡൗണ്‍  വന്ന നാളുകളുടെ കാര്യം തന്നെ എടുക്കുക. നാടായ നാട്ടിലെ അമ്പലങ്ങളിലൊക്കെ ഉത്സവത്തിന്റെ നാളുകളായിരുന്നു അത്. ബന്തിയും ജമന്തിയും താമരയുമൊക്കെ പൂത്തുലുയുന്ന നാളുകള്‍. പക്ഷേ അണുനിയന്ത്രണം ഉറപ്പാക്കുന്നതിന് ഗോപുരനടകള്‍ അടഞ്ഞു കിടന്നപ്പോള്‍ പൂത്തുലഞ്ഞ പൂവുകളൊക്കെ കൊഴിഞ്ഞു. പൂ കര്‍ഷകരുടെ പ്രതീക്ഷകള്‍ വാടിക്കരിഞ്ഞു.

പക്ഷേ പൂക്കളുടെ ജീനില്‍ കോറിയിട്ട ജാതക രേഖകള്‍ തിരുത്തിയ ഒരുപിടി കര്‍ഷകര്‍ ബംഗാളിലുണ്ട്. പശ്ചിമബംഗാളിലെ പൂര്‍വ മേദിനിപുര്‍ ജില്ലയിലെ മഹത്പൂര്‍ ഗ്രാമത്തില്‍. വെറും ഒന്‍പത് വാട്ടിന്റെ എല്‍ഇഡി ബള്‍ബുകള്‍ കത്തിച്ച് അവര്‍ ജമന്തിപ്പൂക്കളുടെ തലവര മാറ്റിവരച്ചു. തങ്ങളുടെ ഭാഗ്യത്തിന്റെ ഹസ്തരേഖയും.

ആലക്തിക ദീപങ്ങളുടെ പ്രഭാപൂരത്തില്‍ പൂച്ചെടികളുടെ വളര്‍ച്ചയും പൂവിടലുമൊക്കെ നിയന്ത്രിക്കാമെന്നാണ് ആ കര്‍ഷകര്‍ കണ്ടെത്തിയത്. വിപണി ഉണരും വരെ പൂവിടല്‍ നീട്ടിവയ്‌ക്കാമെന്ന് അവര്‍  തെളിയിച്ചു. അവര്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് കര്‍ഷകരും.

അന്തരീക്ഷ മലിനീകരണവും പൊടിപടലങ്ങളും പുകമഞ്ഞും ഒക്കെ ചെടികളുടെ ഇലയില്‍ പറ്റിക്കൂടി അതിലേക്കുള്ള പ്രകാശത്തിന്റെ കടന്നുവരവ് തടസ്സപ്പെടുത്തുന്നുവെന്നത് ഒരു സത്യം മാത്രം. അത്തരം സാഹചര്യത്തില്‍ സസ്യങ്ങളുടെ ശ്വസന സഹായികളായ സൂക്ഷ്മ രന്ധ്രങ്ങളുടെ (സ്റ്റൊമാറ്റോ)പ്രവര്‍ത്തനം തീര്‍ത്തും മന്ദഗതിയിലാവും. പ്രകാശ സംശ്ലേഷണത്തിന്റെ നിരക്ക് തീരെ കുറയും. അതു മൂലം ചെടിയും ചെടിയിലുണ്ടാകുന്ന പൂക്കളും കനികളുമൊക്കെ കുള്ളന്മാരായിത്തീരാന്‍ എല്ലാ സാധ്യതയുമുണ്ട്. ഈ അവസ്ഥ തീവ്രമായാല്‍ ചെടികള്‍ വാടിയുണങ്ങിപ്പോയാലും അതിശയിക്കേണ്ടതില്ല.

എന്നാല്‍ രാത്രിയെ പകലാക്കുന്ന എല്‍ഇഡി വെളിച്ചത്തില്‍ കാര്യങ്ങളൊക്കെ മാറി മറിയും. പകലുകളില്‍ നിയന്ത്രിതമായി പ്രകാശം കടത്തിവിടുന്ന കവചങ്ങള്‍ കൊണ്ട് ചെടികളെ പൊതിഞ്ഞ് മലിനീകരണത്തില്‍നിന്ന് സംരക്ഷിക്കുന്ന കര്‍ഷകര്‍ രാത്രിയില്‍ ഓരോ ചെടികള്‍ക്കും മേലെ ലൈറ്റുകള്‍ കത്തിക്കുന്നു. പകല്‍ കിട്ടുന്നതിന്റെ ഇരട്ടിയിലേറെ വെളിച്ചം ലഭിക്കുന്നതോടെ ചെടികള്‍ അധികമായി പ്രകാശ സംശ്ലേഷണം നടത്തുന്നു. ഒരുപാട് ഭക്ഷണം പാകപ്പെടുത്തി ഇലകളില്‍ സൂക്ഷിക്കുന്നു. ഒരു നിശ്ചിത ദിവസം പൂക്കള്‍ ആവശ്യമാണെന്ന് ഓര്‍ഡര്‍ കിട്ടിയാലുടന്‍ കര്‍ഷകര്‍ വൈദ്യുത വിളക്കുകള്‍ അണയ്‌ക്കും. അതോടെ ചെടികള്‍ സംഭരിച്ച ഊര്‍ജം മുഴുവനും ഉപയോഗിച്ച് വളരും. നിശ്ചിത സമയത്തിനകം മൊട്ടുകള്‍ വിരിയും. സാധാരണയെക്കാളും ഇരട്ടി വലിപ്പമുള്ള പൂക്കള്‍. ഓരോ കുലയിലും സാധാരണ ഉണ്ടാകുന്നതിന്റെ ഇരട്ടിയിലധികം പൂക്കള്‍. വരുമാനത്തിലും ഇരട്ടി.

ഇരുളും വെളിച്ചവും ശാസ്ത്രീയമായി നിയന്ത്രിച്ചാല്‍ ബന്തിയും ജമന്തിയുമൊക്കെ ആവശ്യമുള്ളപ്പോള്‍ വിരിയിച്ചെടുക്കാമെന്ന് കര്‍ഷകര്‍ പറയുന്നു. ശാസ്ത്രജ്ഞന്മാര്‍ ആ കണ്ടുപിടുത്ത്‌ത്തെ അംഗീകരിക്കുന്നു.

കൊല്‍ക്കത്ത-മുംബൈ നാഷണല്‍ ഹൈവേയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന മഹത്പൂര്‍ ഗ്രാമം ഇന്ന് വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്. കൂരിരുട്ടില്‍ ഓടിയണച്ചെത്തുന്ന മോട്ടോര്‍ വാഹനങ്ങള്‍ എല്‍ഇഡി വിളക്കിന്റെ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന ഗ്രാമങ്ങള്‍കൊണ്ട് അദ്ഭുതം കൂറുന്നു. ഇരുട്ടിലും തിളങ്ങുന്ന ക്രിസാന്തമം(ജമന്തി) പൂക്കളെ കണ്ണുവയ്‌ക്കുന്നു. മഞ്ഞയും ഓറഞ്ചും ചുവപ്പും വയലറ്റും പര്‍പ്പിളും നിറങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന അവയുടെ ചാരുതയില്‍ മനസ്സ് നിറയ്‌ക്കുന്നു.

രാജ്യത്തിന്റെ പല ഭാഗത്തുമുള്ള പുഷ്പ കര്‍ഷകര്‍ ജമന്തി കൃഷി ഹൈടെക് ആക്കിക്കഴിഞ്ഞു. എല്‍ഇഡി വെളിച്ച വിപ്ലവം അവരുടെ ജീവിതത്തില്‍ സമ്പത്തിന്റെ വിപ്ലവത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു. ഒരുപക്ഷേ ഇതൊരു തുടക്കം മാത്രമാവാം. മറ്റ് പൂക്കളുടെയും പഴങ്ങളുടെയുമൊക്കെ ഉല്‍പ്പാദനം വെളിച്ച  സൂത്രവാക്യത്തിലൂടെ നേരത്തെയാക്കാനും വൈകിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഇനി വൈകാനിടയില്ല. വ്യാപകമായി അത്തരം സംരംഭങ്ങള്‍ അരങ്ങേറുമ്പോള്‍ പ്രകൃതിയുടെ താളത്തില്‍ പിഴകള്‍ സംഭവിക്കുമോയെന്ന് സംശയിക്കുന്നവരും കുറവല്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ നിര്‍ത്തിവച്ചു; പിടിപ്പുകേടിന്റെ കാര്യത്തില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയും നമ്പര്‍ വണ്‍

India

മുരുക സംഗമത്തിൽ ഹാലിളകി സ്റ്റാലിൻ സർക്കാർ : പരിപാടിയിൽ പങ്കെടുത്ത പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

Business

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയൻസ് ജിയോ

Kerala

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ചികിത്സയും അവശ്യമരുന്നുകളും നിലച്ചിട്ട് മാസങ്ങള്‍

Kerala

ഗവര്‍ണ്ണറെ അപമാനിച്ച രജിസ്ട്രാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ആശങ്ക

പുതിയ വാര്‍ത്തകള്‍

ജാനകി കോടതി കാണും;പ്രദർശനം ശനിയാഴ്ച

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

അയോദ്ധ്യ മാതൃകയിൽ സീതാദേവിയ്‌ക്കായി വമ്പൻ ക്ഷേത്രം ഒരുങ്ങുന്നു : പദ്ധതിയ്‌ക്ക് അംഗീകാരം നൽകി സർക്കാർ

സൂംബാ വിവാദത്തിന് തിരി കൊളുത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം; ടി.കെ അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ്

ഒമാൻ : ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പുതിയ സേവനകേന്ദ്രങ്ങൾ തുറന്നു

ഗുജറാത്തില്‍ കുറച്ചുമുസ്ലിങ്ങളെ അവശേഷിക്കുന്നുള്ളൂ എന്ന് സൊഹ്റാന്‍ മംദാനി; പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വരെ രംഗത്ത്

ഭരണഘടനാ ഭേദഗതികളും സിപിഎമ്മിന്റെ നിലപാട് മാറ്റവും

പിടിയിലായ പ്രതികൾ

” കേരളത്തിലെത്തി ഇസ്ലാം സ്വീകരിക്കൂ, നിങ്ങൾക്ക് ആഡംബര ജീവിതം ലഭിക്കും”, ജിഹാദി ശൃംഖല ദളിത് പെൺകുട്ടിയോട് ആവശ്യപ്പെട്ടത് ഇത്ര മാത്രം ; മൊഴി നൽകി ഇര

റാഗിങ്ങിനിടമില്ലാത്ത ക്യാമ്പസുകളുണ്ടാവട്ടെ

2002 ജൂലൈയില്‍ നടന്ന ശിക്ഷാ ബച്ചാവോ പ്രക്ഷോഭം

ഇന്ന് ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സ്ഥാപന ദിനം; കൈകോര്‍ക്കാം വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies