Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്‌ലറ്റിക്‌സ്; ഉയരങ്ങള്‍ താണ്ടി ജിഷ്ണ; ഹര്‍ഡിലുകള്‍ക്ക് മീതെ പറന്ന് അപര്‍ണ

Janmabhumi Online by Janmabhumi Online
Jan 15, 2020, 05:56 am IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

ഗുവാഹത്തി: മൂന്നാമത് ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസില്‍ ഇന്നലെ കേരളത്തിന് നാല് സ്വര്‍ണം. രണ്ട് വ്യക്തിഗത സ്വര്‍ണവും രണ്ട് റിലേ സ്വര്‍ണവുമാണ് ഇന്നലെ ട്രാക്കില്‍ നിന്ന് കേരളം സ്വന്തമാക്കിയത്. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ എം. ജിഷ്ണ, ഇതേ വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോഡോടെ അപര്‍ണ റോയ്, അണ്ടര്‍ 17 4-400 മീറ്റര്‍ റിലേ, അണ്ടര്‍ 21 4-400 മീറ്റര്‍ റിലേ എന്നിവയിലാണ് കേരളത്തിന് ഇന്നലെ പൊന്ന് ലഭിച്ചത്. രണ്ട് റിലേയിലും പുതിയ റെക്കോഡോടെയായിരുന്നു കേരളത്തിന്റെ നേട്ടം. ആണ്‍കുട്ടികളുടെ ഇതേ വിഭാഗം റിലേകളില്‍ വെള്ളിയും കേരളം സ്വന്തമാക്കി.

ട്രാക്കിലും ഫീല്‍ഡിലുമായുള്ള മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മെഡല്‍ പട്ടികയില്‍ കേരളം ഒന്നാമത്. 10 സ്വര്‍ണവും രണ്ട് വെള്ളിയും 6 വെങ്കലവുമടക്കം 18 മെഡലുകളാണ് കേരളത്തിനുള്ളത്.  രണ്ടാമതുള്ള ഹരിയാനക്ക് 9 സ്വര്‍ണവും 10 വീതം വെള്ളിയും വെങ്കലവുമടക്കം 29ഉം മൂന്നാമതുള്ള തമിഴ്‌നാടിന് എട്ട് സ്വര്‍ണവും 16 വെള്ളിയും 7 വെങ്കലവുമടക്കം 31 മെഡലുകളുമാണുള്ളത്.

മെഡല്‍ നേട്ടത്തില്‍ കേരളം ഒന്നാമതാണെങ്കിലും ഓവറോള്‍ പോയിന്റ് നിലയില്‍ 201 പോയിന്റുമായി ഹരിയാന ഓവറോള്‍ ചാമ്പ്യന്മാരായി. 199 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനവും 193 പോയിന്റുമായി മഹാരാഷ്‌ട്ര മൂന്നാം സ്ഥാനവും നേടി. 165 പോയിന്റുമായി കേരളം നാലാമത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുമാണ് ഒന്നാം സ്ഥാനത്ത്. പെണ്‍കുട്ടികളില്‍ കേരളം രണ്ടാമത്.

ഹര്‍ഡില്‍സില്‍ കഴിഞ്ഞ വര്‍ഷം പൂനെയില്‍ താന്‍ തന്നെ സ്ഥാപിച്ച റെക്കോഡ് തിരുത്തിയാണ് അപര്‍ണ റോയ് സ്വര്‍ണം നേടിയത്. 13.91 സെക്കന്‍ഡില്‍ അപര്‍ണ ഇന്നലെ ഹര്‍ഡിലുകള്‍ക്കു മീതെ പറന്നെത്തിയപ്പോള്‍ പഴങ്കഥയായത് 14.25 സെക്കന്‍ഡിന്റെ റെക്കോഡ്. വെള്ളിയും വെങ്കലവും തമിഴ്‌നാടിന്. വെള്ളി നേടിയ പി.എം. തബിത 14.03 സെക്കന്‍ഡില്‍ ഓടിയെത്തി നിലവിലെ റെക്കോഡ് മറികടന്നു. 14.30 സെക്കന്‍ഡില്‍ ഓടിയെത്തിയ കെ. നന്ദിനിക്കാണ് വെങ്കലം. കഴിഞ്ഞയാഴ്ച സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയായ അപര്‍ണ റോയ്.

ഹൈജമ്പില്‍ 1.73 മീറ്റര്‍ ചാടിയാണ് എം. ജിഷ്ണ സ്വര്‍ണമണിഞ്ഞത്. കഴിഞ്ഞയാഴ്ച മൂഡബിദ്രിയില്‍ നടന്ന അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു ജിഷ്ണ. 1.64 മീറ്റര്‍ ചാടി തമിഴ്‌നാടിന്റെ  കെവിന എ. അശ്വിനെ വെള്ളിയും ആന്ധ്രയുടെ ജിജി ജോര്‍ജ് സ്റ്റീഫന്‍ 1.60 മീറ്റര്‍ ചാടി വെങ്കലവും കരസ്ഥമാക്കി.

അണ്ടര്‍ 17 പെണ്‍. 4-400 മീറ്റര്‍ റിലേയില്‍ 3:52.07 മിനിറ്റില്‍ ഓടിയെത്തിയാണ് റെക്കോഡ് സ്വര്‍ണം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കേരളം തന്നെ സ്ഥാപിച്ച 3:54.68 മിനിറ്റിന്റെ റെക്കോഡാണ് ഇന്നലെ സാന്ദ്രമോള്‍ സാബു, പ്രതിഭ വര്‍ഗീസ്, സ്‌റ്റെഫി സാറാ കോശി, എല്‍ഗ തോമസ് എന്നിവരടങ്ങിയ ടീം പഴങ്കഥയാക്കിയത്. മഹാരാഷ്‌ട്ര വെള്ളിയും തമിഴ്‌നാട് വെങ്കലവും നേടി.

അണ്ടര്‍ 21 പെണ്‍. റിലേയില്‍ 3:48.98 മിനിറ്റില്‍ ഓടിയെത്തിയാണ് കേരളം റെക്കോഡ് സ്വര്‍ണം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം പൂനെയില്‍ മഹാരാഷ്‌ട്ര സ്ഥാപിച്ച 3:49.95 മിനിറ്റാണ് ഇന്നലെ കേരളം തിരുത്തിയത്. ഗൗരി നന്ദന, പ്രസ്‌കില്ല ഡാനിയേല്‍, കെ.എം. നിഭ, എ.എസ്. സാന്ദ്ര എന്നിവരാണ് കേരളത്തിനായി ബാറ്റണേന്തിയത്. തമിഴ്‌നാട് വെള്ളിയും മഹാരാഷ്‌ട്ര വെങ്കലവും നേടി. 

അണ്ടര്‍ 17, 21 ആണ്‍കുട്ടികളുടെ റിലേയില്‍ തമിഴ്‌നാടും ഹരിയാനയും പുതിയ റെക്കോഡോടെ സ്വര്‍ണം നേടി. രണ്ട് വിഭാഗത്തിലും വെള്ളി കേരളത്തിനാണ്. അണ്ടര്‍ 17 വിഭാഗത്തില്‍ 3:24.65 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ആര്‍.കെ. വിശ്വജിത്ത്, മുഹമ്മദ് ഹനാന്‍, കെ. അഭിജിത്ത്, എസ്. അക്ഷയ് എന്നിവരടങ്ങിയ ടീം വെള്ളി നേടിയത്. 3:22.73 മിനിറ്റിലാണ് തമിഴ്‌നാട് ഫിനിഷ് ചെയ്തത്. ഇവരുടെ കുതിപ്പില്‍ തിരുത്തപ്പെട്ടത് കഴിഞ്ഞ വര്‍ഷം കേരളം സ്ഥാപിച്ച 3:24.45 മിനിറ്റിന്റെ റെക്കോഡ്. ഹരിയാന വെങ്കലം നേടി.

അണ്ടര്‍ 21 വിഭാഗത്തില്‍ 3:16.78 മിനിറ്റിലാണ് എ. രോഹിത്, പി.എം. നവനീത്, അഖില്‍ ബാബു, അനന്തു വിജയന്‍ എന്നിവരടങ്ങിയ ടീം കേരളത്തിന് വെള്ളി സമ്മാനിച്ചത്. മഹാരാഷ്‌ട്രക്കാണ് വെങ്കലം. ആദ്യ മൂന്ന് സ്ഥാനക്കാരും കഴിഞ്ഞ വര്‍ഷം കേരളം സ്ഥാപിച്ച 3:22.37 മിനിറ്റിന്റെ റെക്കോഡ് തിരുത്തി. 3:14.94 മിനിറ്റിലാണ് ഹരിയാന സ്വര്‍ണം നേടിയത്. വെങ്കലം നേടിയ മഹാരാഷ്‌ട്ര ഫിനിഷ് ചെയ്തത് 3:21.68 മിനിറ്റിലും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

India

ഹിമന്ത ശർമ്മയെ ജയിലിൽ അടയ്‌ക്കുമെന്ന് രാഹുൽ : ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നയാളാണ് എന്നെ ജയിലിൽ അടയ്‌ക്കാൻ നടക്കുന്നത് ; പരിഹസിച്ച് ഹിമന്ത ശർമ്മ

ഹിന്ദുമുന്നണി രൂപീകരിച്ച നേതാക്കളും പ്രവര്‍ത്തകരും (ഇടത്ത്) മുത്തുമലൈ മുരുകന്‍ ക്ഷേത്രത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ (വലത്ത്)
India

തമിഴ്നാട്ടില്‍ മുരുകനെ ഉണര്‍ത്തി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന ഹിന്ദുമുന്നണിയുടെ ചരിത്രം രക്തത്തില്‍ എഴുതിയത്

Entertainment

വിവാഹം എന്ന സങ്കൽപ്പത്തിൽ എനിക്ക് വിശ്വാസമില്ല : താലിയും വിവാഹവും എനിക്ക് ഒരു ഭീഷണിയാണ് ; ശ്രുതിഹാസൻ

India

ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി നരേന്ദ്രമോദിയാണ് ; വൈറലായി നാരായണമൂർത്തിയുടെ വാക്കുകൾ ; പങ്ക് വച്ച് തേജസ്വി സൂര്യ

പുതിയ വാര്‍ത്തകള്‍

പത്ത് കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ : പിടിയിലായത് സ്ഥിരം കഞ്ചാവ് കടത്തുന്നവർ

ഹിന്ദുക്കളെ അടിച്ചമർത്താനാകില്ല ; 16 വർഷത്തിന് ശേഷം, തിരുപ്പറകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം ; എത്തിയത് ഭക്തലക്ഷങ്ങൾ

മദ്രസ പഠനത്തിന് കോട്ടമുണ്ടാകരുത് ; ഓണം , ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണം ; മധ്യവേനൽ അവധി കുറയ്‌ക്കുക ; സർക്കാരിന് നിർദേശങ്ങളുമായി സമസ്ത

കൻവാർ യാത്ര മതഭ്രാന്ത് ; ശിവഭക്തരെ അവഹേളിച്ച് അമിത് ഷായ്‌ക്ക് കത്തെഴുത്തി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ നേതാവ് ഹയാത്ത് ഖാൻ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

പൊളിഞ്ഞത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കം; ‘കീം’ ന്റെ വിശ്വാസ്യത തകർത്ത ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം: വി.മുരളീധരൻ

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies