തിരുവനന്തപുരം: പ്രകൃതിദുരന്തത്തിൽ നൂറോളം ജീവനുകൾ പൊലിയുമ്പോഴും എന്തും സംഭവിക്കാമെന്ന് ഭയന്ന് വിറച്ചു പ്രാർത്ഥനയോടെ കഴിഞ്ഞിരുന്ന വെമ്പായം മദപുരത്തെ നൂറോളം കുടുംബങ്ങൾക്ക് തുണയായി ജന്മഭൂമി വാർത്ത. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ കാറ്റിൽ പറത്തി വെമ്പായം മദപുരം പ്രദേശങ്ങളിൽ വ്യാപക പാറ ഖനനം നടത്തിയ പാറക്വാറികളിലാണ് ഖനനം നിർത്തിവയ്ക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യേഗസ്ഥർ ഉത്തരവ് നൽകിയത്.
കഴിഞ്ഞ ദിവസം ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് പരിശോധനയ്ക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. തുടർന്ന് ജില്ലാ ജിയോളജിസ്റ്റ് ഗീതയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാർ അടങ്ങിയ സംഘമാണ് പരിശോധനടത്തിയത്. പരിശോധയിൽ പാറയിലെ ഖനനം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. ക്വാറി ഉടമങ്ങൾ സമീപത്തെ സർക്കാർ ഭൂമി കയ്യേറ്റം നടത്തിയെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. താല്കാലികമായി ഖനനം നിർത്തിവയ്ച്ച് വേണ്ടത്ര രേഖകൾ ഓഫീസിൽ ഹാജരാക്കാനും ജില്ലാ ജിയോളജിസ്റ്റ് ക്വാറി ഉടമകളോട് ആവശ്യപ്പെട്ടു. എന്നാൽ കേരളമാകെ പ്രകൃതിക്ഷോഭങ്ങൾ അലയടിക്കുമ്പോഴും മനുഷ്യ ജീവനുകളെ വകവയ്ക്കാതെ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ ലംഘിച്ചും. അനധികൃത പാറ ഖനനം നടത്തിയ മദപുരത്തെ ക്വാറി ഉടമകൾക്കെതിരെ പിഴയുൾപ്പെടെ ഇടാക്കി കടുത്ത നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നെടുമങ്ങാട് താലൂക്കിലെ അതീവ പരിസ്ഥിതി പ്രാധാന്യം ഉള്ള മാണിക്കൽ, വെമ്പായം പഞ്ചായത്തുകളിൽ മദപുരം, ചീരാണിക്കര പ്രദേശത്തെ ക്വാറികളിലെ പ്രവർത്തനമാണ് നാട്ടുകാരെ ദുരന്തത്തിലാക്കിയിരുന്നത്. വളരെ പ്രശസ്തമായ ചരിത്ര പ്രാധാന്യമുള്ള തമ്പുരാൻ തമ്പുരാട്ടിപ്പാറയും ഇടിയെയാണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് പ്രകൃതി ഭംഗിയായ കാഴ്ച കാണാൻ മറ്റ് സ്ഥലങ്ങളിൽ നിന്നും നിരവധിപ്പേരാണ് ഇവിടെ എത്താറുള്ളത്. വികസത്തിന് സർക്കാർ പദ്ധതികൾ ഉണ്ടെങ്കിലും പലതും നിലച്ച അവസ്ഥയാണ്. പദ്ധതികൾ പലതും നിലച്ചതോടെ സമീപത്തെ പാറ ഉടമകൾ സർക്കാർ ഭൂമിയെ കൈയ്യേറ്റം ചെയ്തന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയർന്നാൽ പാറയ്ക്ക് സമീപത്തെ കുടുംബങ്ങൾക്ക് നേരെ ഗുണ്ടാസംഘങ്ങൾ അക്രമണം അഴിച്ച് വിടാറാണ് പതിവെന്ന് പ്രദേശവാസികൾ പറയുന്നു.
സുരക്ഷാ പ്രാധാന്യം നൽകാതെയുള്ള ക്വാറിയുടെ പ്രവർത്തനം നാട്ടുകാരെ എന്നും ദുരിതത്തിലാഴ്ത്തുന്നു. പാറ പൊട്ടിക്കുമ്പോൾ ഭൂമിയിൽ അമിതമായ ചലനങ്ങൾ ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇടയ്ക്കിടെ പാറ പാളികളായി അടർന്ന് വീഴ്ന്ന് അപകടങ്ങൾ ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. കൊള്ളലാഭത്തിനായി പ്രക്യതിയെ അമിതമായി ചൂഷണം ചെയ്യുന്നതോടെ ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന ഭയത്തോടെ പേടിച്ചാണ് മലയ്ക്ക് താഴ് വാരത്തെ നൂറോളം കുടുംബങ്ങൾ കഴിയുന്നത്. പാറ ഖനനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും പൊടിപടലങ്ങളും കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്.
ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ക്വാറി പ്രവര്‍ത്തിക്കരുതെന്നാണു നിയമമെങ്കിലും ഇവിടെ അതൊന്നും ബാധകമല്ലെന്നാണു പറയുന്നത്. ഇവിടെ പ്രത്യേക തരത്തിലുള്ള ചുടുകാറ്റു വീടുകളിലേക്കു വീശുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു. പാറ പൊട്ടുമ്പോഴുള്ള ശബ്ദവും കമ്പനവും വെടി മരുന്നിന്റെ ഗന്ധവും ചെറിയ കുട്ടികളില്‍ കേള്‍വിക്കുറവ്, ആസ്തമ തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്നതായും പരാതികളുണ്ട്. പാറ ക്വാറിയിൽ ഭീമൻ വാഹനങ്ങളുടെ യാത്ര പ്രദേശത്തെ റോഡ് ഗതാഗതത്തെയും താറുമാറാക്കുന്നതായും പരാതിയുടെ പ്രദേശത്തെ റോഡുകൾ പൊട്ടിപ്പൊളിയുന്നതും പതിവാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: