Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ജീവിതം തുടങ്ങിയത് കത്തോലിക്കാ ക്രിസ്ത്യാനിയായി, ഇപ്പോള്‍ ഹിന്ദുസംസ്‌കാരത്തിന്റെ ആരാധിക’; ധാരണകള്‍ മാറി മറിഞ്ഞ കഥ സിനു ജോസഫ് പറയുന്നു

ഹിന്ദുവായി ജീവിക്കുക എന്നാല്‍ തന്റെ ചുറ്റുമുള്ളതിന്റെയെല്ലാം സംരക്ഷകന്‍  എന്ന ചുമതലാ ബോധത്തോടെ ഒരു മനുഷ്യന്‍ ജീവിക്കുക എന്നാണ് ഒരര്‍ത്ഥം. ഏറ്റവും ചെറിയ ഒരു ജീവി മുതല്‍, ഏറ്റവും വലിയ പര്‍വ്വതം വരെ തന്റെ ചുറ്റുമുള്ള എല്ലാറ്റിനേയും കാത്തു സൂക്ഷിക്കുകയും ഭാവി തലമുറയ്‌ക്കു വേണ്ടി സംരക്ഷിക്കുകയും ചെയ്യുക എന്നത് ജീവിതത്തിന്റെ ഭാഗമാണ്.

Janmabhumi Online by Janmabhumi Online
Jul 31, 2019, 09:12 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

‘ഹിന്ദുവായിരിക്കുക എന്നത് ഒരു ജീവിതരീതിയാണ്’ 
മുതിര്‍ന്ന ഒരു ആര്‍എസ്എസ് പ്രചാരകനില്‍ നിന്ന് കേട്ട ഈ പ്രസ്താവനയാണ് ഹിന്ദുത്വത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള  അന്വേഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് സിനു ജോസഫ്. ‘സാത്വി’ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് യുവഎഞ്ചിനീയറും സാമൂഹ്യപ്രവര്‍ത്തകയുമായ സിനു ജോസഫ്  ഹിന്ദുത്വത്തെക്കുറിച്ചുള്ള തന്റെ ധാരണകള്‍ മാറി മറിഞ്ഞ കഥ പങ്കു വച്ചത്.  ഞാന്‍ ഒരു കത്തോലിക്കാ ക്രിസ്ത്യാനിയായാണ് ജീവിതം ആരംഭിച്ചത്. പിന്നീട് തിരിച്ചറിവിന്റെ പ്രായമായപ്പോള്‍ എല്ലാറ്റിനേയും ചോദ്യം ചെയ്യാന്‍ തുടങ്ങി. ക്രമേണ നിരീശ്വരവാദിയായി മാറി. നിരീശ്വരവാദിയാണെങ്കിലും എന്റെ മനസ്സില്‍ എങ്ങനെയോ ഹിന്ദുത്വത്തെക്കുറിച്ചും ആര്‍എസ്എസിനെ കുറിച്ചുമുള്ള  ഭയം ഇടം പിടിച്ചിരുന്നു.  അതെങ്ങനെ വന്നു എന്നെനിക്ക് ഇപ്പോഴും അറിയില്ല. എന്നാല്‍ അതില്‍ നിന്നും ശരിക്കും എന്റെ കണ്ണു തുറപ്പിച്ചത് ഒരു സെമിനാറാണ്. അവിടെ വച്ചാണ് ഞാന്‍ ഹിന്ദുത്വത്തെ കുറിച്ചുള്ള ഈ പ്രസ്താവന ആദ്യമായി കേള്‍ക്കുന്നത്. അതെന്റെ കണ്ണു തുറപ്പിച്ചു. എനിക്ക് അപ്പോളത് മനസ്സിലായില്ലെങ്കിലും എന്റെ ചുറ്റുമുണ്ടായിരുന്ന മറ്റുള്ള സദസ്യര്‍ക്ക് ഇക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്ന തിരിച്ചറിവാണ്  എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. അതായത് നമ്മുടെ നാടിനെയും ജനങ്ങളേയും കുറിച്ചുള്ള ഈ സുപ്രധാനമായ ആശയം മനസ്സിലാക്കാതെയാണ് ഏതാണ്ട് മുപ്പതു വര്‍ഷങ്ങളോളം ഞാന്‍ ജീവിച്ചത് എന്നത് എന്നെ ശരിക്കും ചിന്തിപ്പിച്ചു. പിന്നീടങ്ങോട്ട് ഇന്നുവരെ അതേപ്പറ്റി ശരിയായി മനസിലാക്കാന്‍ ഈ ആശയം ഞാന്‍ മനസില്‍ സൂക്ഷിച്ചു പോരുകയായിരുന്നു.  എന്റെ സ്വന്തം അനുഭവങ്ങളില്‍ നിന്നും ഹിന്ദുജീവിതരീതി പിന്തുടര്‍ന്ന് ജീവിക്കുന്ന മറ്റുള്ളവരില്‍ നിന്നുമാണ്  ആ പ്രസ്താവനയുടെ അര്‍ത്ഥം കണ്ടെത്തിയത്.

ഹിന്ദുവായി ജീവിക്കുക എന്നാല്‍ തന്റെ ചുറ്റുമുള്ളതിന്റെയെല്ലാം സംരക്ഷകന്‍  എന്ന ചുമതലാ ബോധത്തോടെ ഒരു മനുഷ്യന്‍ ജീവിക്കുക എന്നാണ് ഒരര്‍ത്ഥം. ഏറ്റവും ചെറിയ ഒരു ജീവി മുതല്‍, ഏറ്റവും വലിയ പര്‍വ്വതം വരെ തന്റെ ചുറ്റുമുള്ള എല്ലാറ്റിനേയും കാത്തു സൂക്ഷിക്കുകയും ഭാവി തലമുറയ്‌ക്കു വേണ്ടി സംരക്ഷിക്കുകയും ചെയ്യുക എന്നത് ജീവിതത്തിന്റെ ഭാഗമാണ്. അതിനു വേണ്ടി അവയെ ആരാധിക്കണമെങ്കില്‍ അങ്ങനെയും ആവാം. അപ്രകാരം നമ്മള്‍ മരത്തെ ആരാധിക്കുന്നു. നദിയെയും പര്‍വ്വതത്തെയും ആരാധിക്കുന്നു. ഹിന്ദു ജീവിതരീതിയില്‍ ഒരു ഉറുമ്പിനു പോലും പ്രാധാന്യമുണ്ട്. അങ്ങനെയാണ് നമ്മള്‍ ഈ പ്രകൃതിയെ ഭാവിയിലേക്ക് വേണ്ടി സംരക്ഷിക്കുന്നത്. ഒരു ഹിന്ദുവായിരിക്കുക എന്നതിനര്‍ത്ഥം ഏത് അര്‍ദ്ധരാത്രിയിലും ഒരതിഥിക്ക് നമ്മുടെ വീട്ടിലേക്ക് കയറിവരാം. നമ്മള്‍ സ്വയം പട്ടിണി കിടക്കേണ്ടി വന്നിട്ടാണെങ്കിലും യാതൊരു ചോദ്യങ്ങളും ചോദിക്കാതെ ആ അതിഥിക്ക് ഭക്ഷണവും ജലവും കൊടുക്കാന്‍ നമ്മള്‍ തയ്യാറാവും. നിങ്ങള്‍ ക്രിസ്ത്യാനിയോ മുസ്ലീമോ മറ്റേത് മതക്കാരനോ ആയിക്കൊള്ളട്ടെ അതൊന്നും ആരും ചോദിക്കില്ല. നിങ്ങള്‍ ഈ രാജ്യത്താണെങ്കില്‍ ഇങ്ങനെയാണ് നടക്കുക. ഒരു കൊച്ചു കുട്ടിയാണെങ്കിലും, അവന്‍ പറയുന്നത് സത്യമാണെങ്കില്‍ അതിനെയാണ് ഒരു ഹിന്ദു വിലമതിക്കുന്നത്.

ആദരവ് കിട്ടുന്നത് സമൂഹത്തിലെ പദവിയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് ഒരു വ്യക്തിക്ക് സത്യമറിയാമോ എന്ന് നോക്കിയിട്ടാണ്, അയാള്‍ നിരന്തരമായ സത്യാന്വേഷണത്തിലാണോ എന്നതിന്റെ അടിസ്ഥാനത്തിലാണ്.  ഒരു ഹിന്ദുവിനെ സംബന്ധിച്ച് തന്റെ ചുറ്റുമുള്ളതിനാണ് ആദ്യ പരിഗണന, സ്വന്തം കാര്യം അതിനു ശേഷമേ വരുന്നുള്ളൂ. നിരന്തരമായി സത്യത്തെ തേടിക്കൊണ്ടിരിക്കുക എന്നതാണ് ഹിന്ദു ജീവിതരീതിയുടെ മറ്റൊരു ലക്ഷണം. എല്ലാറ്റിനേയും കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുക, അന്വേഷിച്ചുകൊണ്ടേ ഇരിക്കുക. ഒന്നിനേയും വെറും വിശ്വാസത്തിന്റെ പേരില്‍ അംഗീകരിക്കാതിരിക്കുക.

അതേസമയം തന്നെ എത്  വിശ്വാസം വേണമെങ്കിലും നിങ്ങള്‍ക്ക് സ്വീകരിക്കുകയും ചെയ്യാം. മറ്റു മതങ്ങളോട് സഹിഷ്ണുത കാണിക്കാനല്ല ഹിന്ദുധര്‍മ്മം പഠിപ്പിക്കുന്നത് മറിച്ച്  എല്ലാറ്റിനെയും സ്വാഗതം ചെയ്യാനാണ്. മതം അല്ലെങ്കില്‍ വിശ്വാസം എന്നതിനെ ആത്യന്തിക സത്യത്തിലേക്കുള്ള വേറൊരു പാതയായിട്ടാണ് കാണുന്നത് . അതുകൊണ്ടു തന്നെ ഇവിടെ സംഘര്‍ഷമില്ല. എല്ലാവര്‍ക്കും നിലനില്‍ക്കാനുള്ള ഇടം ഇതിലുണ്ട്. 

‘മൈത്രി സ്പീക്‌സ്’ എന്ന സാമൂഹ്യ സംഘടനയുടെ  മാനേജിംഗ് ട്രസ്റ്റിയായ സിനു 2009 മുതല്‍ ഗ്രാമവികസനം, സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയില്‍ ഗവേഷണവും ബോധവല്‍ക്കരണവും നടത്തിവരുന്നു. പൊതുപ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരും നിയമവിദഗ്ധരും ഉള്‍പ്പെട്ട ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സാത്വി

Tags: ആര്‍എസ്എസ്Hindu DharmaHindutvachristianസിനു ജോസഫ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

Kerala

കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന് അഭ്യൂഹം; കെ സുധാകരന്‍ എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി, ആന്റോ ആന്റണിയെ അംഗീകരിക്കില്ലെന്ന് നേതാക്കള്‍

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

Kerala

ആദായ നികുതി അടയ്‌ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട സംഭവത്തില്‍ 4 ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്ത് വിദ്യഭ്യാസ വകുപ്പ്

India

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

കുറുനരിയുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്

കാറില്‍ യാത്ര ചെയ്യവെ യുവാവിനെ പാമ്പുകടിച്ചു

ഇറാനില്‍ ഭൂകമ്പം, കാരണം ഭൂഗര്‍ഭ അറയില്‍ നടത്തിയ ആണവായുധ പരീക്ഷണമോ?

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

ആലപ്പുഴയില്‍ പേപ്പട്ടിയുടെ കടിയേറ്റ ആള്‍ ചികിത്സയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം?

ആയത്തുള്ള അലി ഖൊമേനിയ്‌ക്ക് മരണഭയം ; താൻ കൊല്ലപ്പെട്ടാൽ പിൻഗാമിയാകാൻ കഴിയുന്ന മൂന്ന് നേതാക്കളുടെ പേരുകൾ ഖമേനി തീരുമാനിച്ചതായി വിശ്വസ്തർ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയപ്പോള്‍

യുദ്ധസാഹചര്യം മുതലാക്കാന്‍ തുര്‍ക്കിയുടെ എര്‍ദോഗാന്‍ മധ്യസ്ഥന്റെ റോളില്‍ എത്തി; എര്‍ദോഗാന്റെ മധ്യസ്ഥശ്രമം തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി

കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies