സതാംപ്ടന്: ലോകകപ്പ് ക്രിക്കറ്റില്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ബാറ്റിംഗ് വീരന്മരുടെ പ്രകടനം ദയനീയമായി. റണ്‍ എടുക്കാന്‍ ഇന്ത്യ വിഷമിച്ച കളിയില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 224 റണ്‍സ് മാത്രം. 63 പന്തില്‍ 67 റണ്‍സെടുത്ത ക്്യാപ്റ്റന് വിരാട് കോലി , 68 പന്തില്‍ 52 റണ്‍സെടുത്ത കേദാര്‍ ജാദവ് എന്നിവരുടെ അര്ധസെഞ്വറികളാണ് ഇന്ത്യയുടെ സ്ക്കോര്‍ 200 കടത്തിയത്്
15 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് ഓപ്പണര്‍മാര്‍ രണ്ടുപേരും പുറത്തായി 12 പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായപ്പോള്‍ 53 പന്തില്‍ 30 റണ്‍സ് എടുത്താണ് കെ എല്‍ രാഹുലിന്റെ മടക്കം.. മുജീബുര്‍ റഹ്മാന്റെ പന്തില്‍ രോഹിത് ബൗള്‍ഡാകുകയായിരുന്നു. മുഹമ്മദ് നബിയുടെ പ്ന്ത് രാഹുല്‍ റിവേള്സ് സ്വീപ്പ് ചെയ്തെങ്കിലും ഉയര്‍ന്ന് തേര്‍ഡമാന്‍ പോയിന്റില്‍ നിന്ന ഹസ്രത്തുള്ള ഹസാസിയുടെ കയ്യിലെത്തുകയായിരുന്നു. 41 പന്തില്‍ 29 റണ്‍സെടുത്ത വിജയ് ശങ്കര്‍ റഹ്മത് ഷായുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണു പുറത്തായത്. 52 പന്തില്‍ 28 റണ്‍സുമായി മഹേന്ദ്രസിങ് ധോണിയെ റാഷിദ് ഖാന്റെ പന്തില്‍ ഇക്രം അലിഖില്‍ സ്റ്റംപു ചെയ്താണ് പുറത്താക്കിയത്.
ഹാര്‍ദിക് പാണ്ഡ്യ (ഒന്‍പതു പന്തില്‍ ഏഴ്), മുഹമ്മദ് ഷമി (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. കുല്‍ദീപ് യാദവ് (ഒന്ന്), ജസ്പ്രീത് ബുമ്ര (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു
അഫ്ഗാന് ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബും മുഹമ്മദ് നബിയും. രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുജീബുര്‍ റഹ്മാന്, അഫ്താബ് ആലം, റാഷിദ് ഖാന്, റഹ്മത്ത് ഷാ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: