ചിറക്കക്കോട്: കച്ചിത്തോട് നിന്നുകുഴിയില്‍ നായാട്ടിനിടെ യുവാവിന് വെടിയേറ്റു. താളിക്കോട് വലിയപറമ്പില്‍ സനല്‍ മോഹനാണ് (29)വെടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ സനലിനെ തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനി രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൊടുപുഴയുള്ള കൂട്ടുകാരായ അനീഷ്, ഉല്ലാസ്, സഹോദരി ഭര്‍ത്താവ് അനീഷ് എന്നിവരോടൊപ്പമാണ് സനല്‍ നായാട്ടിന് പോയത്.
പന്നിയെ വെടിവെയ്ക്കാന്‍ വേണ്ടി പോയതാണെന്ന് പറയുന്നു. സഹോദരീഭര്‍ത്താവായ അനീഷ് പിന്നീടാണ് സംഭവസ്ഥലത്തേക്ക് പോയതെന്നറിയുന്നു. തൊടുപുഴ സ്വദേശികളായ അനീഷ്, ഉല്ലാസ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തൃശൂര്‍ എ.സി.പി പി.വാഹിദ്, ഒല്ലൂര്‍ സി.ഐ കെ.കെ.സജീവന്, ഈസ്റ്റ് സി.ഐ.കെ.സി.സേതു, മണ്ണുത്തി എസ്.ഐ.രതീഷ് എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: