വാടാനപ്പിള്ളി : ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റായ കെ.വി.അശോകന് രാജിവെച്ച് മൂന്നുആഴ്ചയില് കൂടുതലായിട്ടും പകരം ആളെ കണ്ടെത്താനാവാത്തത് ഏങ്ങണ്ടിയൂരില്‍ ഭരണപ്രതിസന്ധിയുണ്ടാക്കുന്നതായി ആരോപണം.
മുന്‍ധാരണപ്രകാരമാണ് രാജി എന്നു പറയുന്നുണ്ടെങ്കിലും സി.പി.എമ്മിലുള്ള ഗ്രൂപ്പ് പോരും ഇതിന് കാരണമായിട്ടുണ്ട്. പ്രസിഡന്റും പാര്‍ട്ടിയും തമ്മില്‍ ഭരണകാര്യത്തില്‍ ശീതസമരം നിത്യസംഭവമായിരുന്നു. പാര്‍ട്ടി സമ്മര്‍ദ്ദം മൂലം പല ജനകീയ പദ്ധതികളും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. പെട്ടന്നുള്ള രാജി മൂലം മുന്‍ കരുതല്‍ എടുക്കാത്തതിനാല്‍ ഡിസംബര്‍ 31 ന് മുന്‍പ് തീര്‍ക്കേണ്ട പൊതുമരാമത്ത് വര്‍ക്കുകളെല്ലാം കെട്ടികിടക്കുകയാണ്.പുളിവെള്ളം കയറാതിരിക്കാന്‍ ചീപ്പുകള്‍ കെട്ടുന്ന പ്രവര്‍ത്തിയും നിലച്ചിരിക്കുകയാണ്.പഞ്ചായത്തില്‍ ഉദ്യോഗസ്ഥഭരണമാണ് ഇപ്പോള്‍ നടക്കുന്നത്.ഏത്തായ് ബീച്ചീല്‍ നിരവധി വീടുകളില്‍ വെള്ളം കയറി.
ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു .കെ.എസ് .കനകന്,കെ.പി.മണികണ്ഠന് ,കെ.എ രാധാകൃഷ്ണന് ,ഇ.സി. പ്രജിത്ത് , പി.എസ് .ദേവാനന്ദന് ,പി.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: