തൃശ്ശൂര്‍: കുളപ്പായല്‍ നിര്‍മാര്‍ജ്ജനം ശാസ്ത്രീയമായി നടപ്പിലാക്കി മത്സ്യമേഖലയിലെ പ്രതിസന്ധിക്ക് സംസ്ഥാനസര്‍ക്കാര്‍ പരിഹാരം കാണണമെന്ന് ബി.ജെ.പി പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളി തൊഴില്‍ സംരംക്ഷണ സംയുക്തസമിതി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
ജലാശയങ്ങളിലെ കുളവാഴ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രിയ കൃഷി വികാസ് യോജനയിലുള്‍പ്പെടുത്തി അനുവദിച്ച 5 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിച്ചിട്ടില്ല.
കൃഷിവകുപ്പും ജലവിഭവ വകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ചേര്‍ന്ന് ഫണ്ട് ചിലവഴിക്കാനുള്ള നടപടി സ്വീകരിക്കണം. തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തികസഹായം നല്‍കണമെന്നും, നാശം സംഭവിച്ച തൊഴില്‍ ഉപകരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദന് അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. അലാവുദ്ദീന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി വേണു വെണ്ണറ, മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി വിഷ്ണുദാസന്, കെ.എസ്.കൈസാബ്, ബി.ജെ.പി ജില്ലാ കമ്മിറ്റി മെമ്പര്‍ കെ.ആര്.വിദ്യാസാഗര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: