ഗുരുവായൂര്‍: ബിജെപി പ്രവര്ത്തകന് നെന്മിനി കടംവള്ളി കോളനിയിലെ വടക്കേതര കത്ത് ആനന്ദനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ നാലുപേരില്‍ രണ്ടാള്‍ക്ക് ക്രിമിനല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ പശ്ചാത്തലം. കേസ്സിലെ രണ്ടും നാലും പ്രതികളായ ബ്രഹ്മകുളം സ്വദേശികള്‍ നമ്പറമ്പത്ത് ജിതേഷ് (22), പുതിയേടത്ത് വീട്ടില്‍ ശ്രീദത്ത് എന്നിവര്‍ കലാലയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിരവധി ആക്രമണങ്ങളാണ് നടത്തിയിട്ടുള്ളത്.
ഇതില്‍ ശ്രീദത്തിന്റെ പേരില്‍ മാത്രമായി നിരവധി കേസ്സുകളാണ് നിലവിലുള്ളത്. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ഇയാള്‍.
കേവലം 19 വയസ്സിനുള്ളില്‍ തന്നെ വധശ്രമം അടക്കം ധാരാളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ഇയാള്‍ കേരളവര്‍മ്മ കോളേജിലെ എസ്.എഫ്.ഐ.നേതാവും യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറുമാണ്. കേരള വര്‍മ്മയിലെ എബിവിപികാര്ക്കെതിരെയും, സ്പോര്‍ട്സ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ആക്രമണം നടത്തിയതിന് ഇയാളുടെ പേരില്‍ കേസ്സുകളുണ്ട്. കേരള വര്‍മ്മയ്ക്ക് പുറത്ത് എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് മുതലായ കോളേജുകളിലും എസ്.എഫ്.ഐ.ക്കു വേണ്ടി ഇയാള്‍ കൂലിത്തല്ലിന് പോയിട്ടുണ്ട്.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന പോലെ കോളേജുകളിലും മറ്റു രാഷ്ട്രീയക്കാരെ, പ്രത്യേകിച്ച് എ.ബി.വി.പി.യെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാതെ നിരന്തരം ആക്രമങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ പേടിപ്പിച്ച് കൂടെ നിര്‍ത്തുന്ന സി.പി.എം, എസ്.എഫ്.ഐ. എന്നിവയുടെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഉല്‍പ്പന്നമാണ് ഇയാള്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ സമാധാനപരമായ കലാലയാന്തരീക്ഷം തകര്‍ത്ത് ഇതര വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് ജിതേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: