തൃശൂര്‍: അരണാട്ടുകരയില്‍ കട ആക്രമിച്ച് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗൂണ്ട കടവി രഞ്ജിത്തിന്റെ കൂട്ടാളികള്‍ അറസ്റ്റില്‍.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് മുഴുവന്‍ പ്രതികളെയും വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വടൂക്കര അനില്‍ ( പുല്ലന് അനില്‍-30), അന്തിക്കാട് അമ്പലത്ത് വീട്ടില്‍ ബഷീര്‍ ( മാമ ബഷീര്‍-29), തളിക്കുളം കിഴക്കന്‍വീട്ടില്‍ വിഷ്ണു ( ചൈനീസ് -23), പൂവ്വന്‍ചിറ പറമ്പന്തലക്കല് വീട്ടില്‍ വിജീഷ് ( കടുകണ്ണന്-31), മണ്ണുത്തി സ്നേഹപാലം ഓള്‍ഡ് ചന്തപ്പുര വീട്ടില്‍ അമര്‍ഷാ (24), വെള്ളാനിക്കര ചിറായി വീട്ടില്‍ ഗിരികൃഷ്ണന്‍ ( 22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി അരണാട്ടുകരയിലെ ടിജോയിയുടെ കോഴിക്കടയിലാണ് ആക്രമണം നടന്നത്. ടിജോയിയെ അന്വേഷിച്ചെത്തിയതായിരുന്നു സംഘം. പ്രതികളെ കണ്ട് ടിജോയ് ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കടയിലുണ്ടായിരുന്ന ശരത്ത് എന്നയാളെ അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പുല്ലന് അനിലും ടിജോയിയും തമ്മിലുണ്ടായിരുന്ന പൂര്‍വ വൈരാഗ്യമാണ് അക്രമത്തിനിടയാക്കിയത്. കൊലപാതക ശ്രമത്തിനു ശേഷം അന്തിക്കാട്ടേയ്ക്ക് രക്ഷപ്പെട്ട പ്രതികള്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ കാഞ്ഞാണിയില്‍ വച്ചാണ് പ്രതികള്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: