തൃശൂര്‍: മക്കള്‍ മൂന്നുണ്ടെങ്കിലും വാര്‍ധക്യത്തില്‍ തുണയില്ലാതെ നരകിച്ച വൃദ്ധക്ക് ശാന്തിഭവനം ഒരുക്കി വനിതാ കമ്മീഷന്. കൊടുങ്ങല്ലൂര്‍ മേത്തല വി.പി തുരുത്തില് പരേതനായ പുരുഷോത്തമന്റെ എഴുപത്തിനാലുകാരിയായ ഭാര്യ അമ്മിണിയുടെ സംരക്ഷണമാണ് കല്ലൂരിലെ ശാന്തിഭവനം ഏറ്റെടുത്തത്.
വൃദ്ധയുടെ പരാതി കമ്മീഷന് പരിഗണിച്ചു വരികയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ഇവരുടെ സ്ഥിതി ദയനീയമായി. സംരക്ഷണച്ചുമതല മുനിസിപ്പാലിറ്റി ജീവനക്കാരിയായ മകള്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്.ഡി.ഒയെ സമീപിച്ചിട്ടും പരിഹാരമായില്ല. ഇതേതുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. മറ്റൊരു മകളാകട്ടെ സംരക്ഷണം നല്‍കാനുള്ള സ്ഥിതിയിലുമല്ല. മകന് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ ദൂരെയാണ് താമസം. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള മാധ്യസ്ഥ ശ്രമങ്ങളും അമ്മിണിയുടെ സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയില്ല. ഭര്‍ത്താവിന്റെ പേരിലുണ്ടായിരു പത്ത് സെന്റ് സ്ഥലം വിറ്റാല്‍ ചികിത്സാ ചെലവ് ഉള്‍പ്പെടെ നിര്‍വഹിക്കാന്‍ കഴിയുമെങ്കിലും അതിലും തീരുമാനമുണ്ടായില്ല.
ഇതിനിടെ രോഗം മൂര്‍ഛിച്ച് അവശനിലയിലായ അമ്മിണിയുടെ കാര്യം അയല്‍ക്കാര്‍ കമ്മീഷന് അംഗം അഡ്വ ഷിജി ശിവജിയെ ഫോണില്‍ അറിയിച്ചു. തുടര്‍് അമ്മിണിക്ക് അടിയന്തര സഹായത്തിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. അമ്മിണിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ കല്ലൂരിലെ ശാന്തിഭവനം അധികൃതര്‍ തയാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: