ചാലക്കുടി: ദേശീയപാതയില്‍ കൊരട്ടി ലത്തീന്‍ പള്ളിക്ക് സമീപം നിറുത്തിയിട്ടിരുന്ന ലോറിയില്‍ ജീപ്പിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല.20 മിനിറ്റലധികം സമയം സംഭവ സ്ഥലത്ത് കിടന്ന ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പരാതി.
അപകടം നടന്ന് കൊരട്ടി പോലീസില്‍ വിവരമറിയിച്ചിട്ടും പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്.അപ്പോഴേക്കും പരിക്കേറ്റവരെ നാട്ടുകാര്‍ അത് വഴി വന്ന മറ്റൊരു ആംബുലന്‍സില്‍ കയറ്റി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പാലക്കാട് സ്വദേശി ഓലപ്പുരക്കല്‍ ഷെമീര്‍ (26)പാലക്കാട് നെല്ലിക്കോട് വെട്ടിക്കല്‍ കുത്ത് ഫാവാസ് (21),എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്.
സാരമായി പരിക്കേറ്റ തൊടുപുഴ കുരിയിനാപ്പിള്ളി ഷംസുദ്ദീന്(20),പാലക്കാട് വട ക്കുംചേരി സ്വദേശി നിയാസ്(21),മംഗലം ഡാം സ്വദേശി ആലക്കല്‍ ദേവന്റെ മകന് സൂദീപ്(24)എന്നിവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
വ്യാഴാഴ്ച രാവിലെ 6-45നാണ് അപകടം. പാലക്കാട് നിന്ന് മുവാറ്റുപുഴക്ക് പോവുകയായിരുന്നു ജീപ്പിലുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: