തൃശൂര്‍: റബ്ബറിന്റെ പുനര്‍നടീല്‍ മുടങ്ങിയതോടെ തിരിച്ചടി നേരിട്ട് റബ്ബര്‍ എസ്റ്റേറ്റുകളും തൊഴിലാളികളും. തോട്ടങ്ങളില്‍ ജോലിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷമായി തോട്ടങ്ങളില്‍ റബ്ബര്‍ മരം വെട്ടിമാറ്റുന്നത് നിരോധിച്ചിരിക്കയാണ്. മരങ്ങള്‍ വെട്ടി മാറ്റുമ്പോള്‍ സര്‍ക്കാരിന് നല്‍കേണ്ട സിനിയറേജ് തുക വര്‍ദ്ധിപ്പിച്ചതും തോട്ടങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹാരിസണ്‍സ് മലയാളം ഉള്‍പ്പടെയുള്ള വന്‍കിട തോട്ടങ്ങളെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചിട്ടുള്ളത്.
നിലവിലുള്ള സിനിയറേജ് തുക 2012ല്‍ നിര്‍ദ്ദേശിക്കപ്പെട്ടതാണ്. റബ്ബര്‍ മരങ്ങള്‍ക്ക് 2500ഉം റബ്ബര്‍ ഫയര്വുഡിന് മെട്രിക് ടണ്ണിന് 900 രൂപയുമാണിത്. ഇത് ഉയര്‍ന്ന നിരക്കാണെന്നാണ് തോട്ടം ഉടമകളുടെഅഭിപ്രായം.
ഉല്പാദന കാലാവധി കഴിഞ്ഞ റബര്‍ മരങ്ങള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ വെക്കുന്നതാണ് തോട്ടങ്ങള്‍ അനുവര്‍ത്തിച്ച് വരുന്ന രീതി. ഹാരിസണ്‍ മലയാളം തോട്ടങ്ങളില്‍ ഇതിന് നിരോധനമുണ്ട്. പ്രകൃതി ക്ഷോഭങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങളിലും നശിച്ച മരങ്ങള്‍ പോലും വെട്ടിമാറ്റാനാകാത്ത സ്ഥിതിയാണെന്ന് മാനേജ്മെന്റ് പറയുന്നു. പഴയ റബര്‍ മരങ്ങള്‍ വെട്ടി പുതിയത് നടാന്‍ പറ്റാതായതോടെ തോട്ടങ്ങളിലെ ഉല്പാദനം ഗണ്യമായി കുറഞ്ഞു. തൊഴിലാളികള്‍ക്കോ തോട്ടത്തിനോ ഗുണമില്ലാതെ ഉപയോഗ ശൂന്യമായ 2.5 ലക്ഷത്തില്‍ പരം റബര്‍ മരങ്ങള്‍ നില്‍ക്കുകയാണ്. 2000 ഏക്കറിലാണ് പുനര്‍നടീല്‍ ആവശ്യമുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: