ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ മേച്ചിറ കനകമല റോഡിലെ തകര്‍ന്ന കലുങ്ക് അടിയന്തിരമായി പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധ സമരം നടത്തി. കലുങ്ക് തകര്‍ന്നതിനെത്തുടര്‍ന്ന് ഈ റൂട്ടിലെ വാഹന ഗതാഗതവും താറുമാറായി. ചാലക്കുടി-കൊടകര റോഡിലെ പ്രധാന കലുങ്കാണിത്.
നാല്പത് വര്‍ഷത്തോളം പഴക്കമുള്ള കലുങ്കിന്റെ ഒരു വശം തകര്‍ന്ന് അറ്റകുറ്റ പണികള്‍ നടത്തിയപ്പോള്‍ അടുത്ത വശം തകര്‍ന്നു. കലുങ്ക് ആകെ പുതുക്കി പണിയുവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ല. ദിനം പ്രതി നൂറു കണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡാണിത്. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ആറു മാസത്തിലേറെയായി തകര്‍ന്നു കിടക്കുന്ന കലുങ്ക് നന്നാക്കാന്‍ നടപടിയായില്ല.
സമരം ബിജെപി കോടശ്ശേരി പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് മോഹനന് കുണ്ടോളി ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഗിരീഷ് കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ഷാരോണ്‍ കുമാര്‍, എ.കെ.അനൂപ്, എം.ജി സന്തോഷ് കുണ്ടുവാറ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: