തൃശൂര്‍: ഊരകത്തമ്മ തിരുവടിക്ഷേത്രത്തിലെ സ്വര്‍ണ നെറ്റിപ്പട്ടം തൃപ്പൂണിത്തുറ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാനുള്ള വിഷയത്തില്‍ ഊരകത്തെ ഭക്തജനങ്ങളുടെ വികാരവും ആശങ്കയും കൊച്ചിന് ദേവസ്വം ബോര്‍ഡ് കണക്കിലെടുക്കണമെന്ന് ചേര്‍പ്പില്‍ ചേര്‍ന്ന ഹിന്ദുഐക്യവേദി താലൂക്ക് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പലതവണകളായി നിരവധി സ്വര്‍ണം നഷ്ടപ്പെട്ടിട്ടുള്ള ഊരകം ക്ഷേത്രത്തില്‍ നിന്നും നെറ്റിപ്പട്ടം മറ്റൊരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നത് ഭക്തരെ സംബന്ധിച്ചിടത്തോളം ആശങ്കയുണര്‍ത്തുന്നുണ്ട്.
വളരെയധികം വരുമാനമുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡ് ഇവിടെ നിന്നും നെറ്റിപ്പട്ടം കൊണ്ടുപോകുന്നതിന് പകരം തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ മറ്റൊരു നെറ്റിപ്പട്ടം നിര്‍മ്മിക്കുകയാണ് വേണ്ടത്. പവിത്രമായ നെറ്റിപ്പട്ടം ഇവിടെനിന്ന് നീക്കുന്നത് ആചാരപരമായി ശരിയല്ല. യോഗത്തില്‍ രാജന് കുറ്റുമുക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, ട്രഷറര്‍ പി.മുരളീധരന്, സെക്രട്ടറി ഹരിമുള്ളൂര്‍, താലൂക്ക് ജനറല്‍ സെക്രട്ടറിമാരായ മണികണ്ഠന് ചേര്‍പ്പ്, പി.വി.അജയന്, സംഘടനാ സെക്രട്ടറി നന്ദന് കൊള്ളന്നൂര്‍, വര്‍ക്കിങ്ങ് പ്രസിഡണ്ട് മണി വ്യാസപീഠം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: