തൃശൂര്‍: തോമസ്ചാണ്ടി വിഷയത്തിലും, സോളാര്‍ കേസിലും നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ നീക്കം ഒത്തുതീര്‍പ്പിന്റെ രണ്ടാം പതിപ്പാണ് എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. യുവമോര്‍ച്ച സംസ്ഥാന സമിതിയോഗം തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തണ്ണീര്‍ത്തട നിയമപ്രകാരം, പരമാധികാരി കളക്ടര്‍ ആയിരിക്കെ, എന്തിനുവേണ്ടിയാണ് നിയമോപദേശം സര്‍ക്കാര്‍ തേടിയത്. ഇതു ശുദ്ധമായ തട്ടിപ്പാണ്. ഇടതുവലതു മുന്നണികള്‍ ഒത്തുതീര്പ്പുണ്ടാക്കിയതിനുശേഷം, കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോയി ജനങ്ങളെ വിഡ്ഢികളക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സോളാര്‍ വിഷയത്തില്‍, നിയമോപദേശം നേടിയത് എന്തിനാണ്. ഒരു സ്ത്രീയുടെ പരാതിയുണ്ടെന്ന കമ്മീഷന് നിരീക്ഷണം ഉണ്ടെന്നിരിക്കെയാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍പോലും തയ്യാറാകാതെ കാര്യങ്ങള്‍ നിയമോപദേശത്തിന്റെ പേരില്‍ വലിച്ചുനീട്ടുന്നത്. ഈ രണ്ടുകേസിലെ ഒത്തുതീര്‍പ്പു രാഷ്ട്രീയം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ.പി.പ്രകാശ്ബാബു അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ യുവമോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ മുരുഗാനന്ദം മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, അഡ്വ. ആര്.എസ്.രാജീവ്, അഡ്വ. കെ.ആര്.ഹരി എന്നിവര്‍ സംസാരിച്ചു. കെ.ടി.ബിപിന്‍, ബസിത്കുമാര്‍, അജിതോമസ്, ബിജു എളക്കുഴി, സമ്പത്ത്, വിജയ്റായ്സ ശ്രീരാജ് ശ്രീവിലാസം, അഡ്വ. സുധീപ്, ജില്ലാഅദ്ധ്യക്ഷന്മാര്, ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: