ബെംഗളൂരു:പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരീ ലങ്കേഷ് വധക്കേസില്‍ അന്വേഷണസംഘം വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പടെ 44 പേരെ സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തി. അന്വേഷണ സംഘത്തില്‍ ആകെ 65 ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇന്റലിജന്‍സ് ഐ.ജി ബി.കെ സിങിന്റെ നേതൃത്വത്തിലുള്ള 19 അംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല.
55 വയസുള്ള ഗൗരിയെ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ചുകൊന്നത്. കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത ശേഷം ഗേറ്റടയ്ക്കാന്‍ ഗൗരി എത്തിയപ്പോള്‍ അക്രമികള്‍ ഏഴു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകള്‍ അവരുടെ തലയിലും കഴുത്തിലും നെഞ്ചത്തും തറഞ്ഞുകയറി. നാലെണ്ണം മതിലിലാണ് ഏറ്റത്.
അതേസമയം ഗൗരി ലങ്കേഷിന് നക്സലെറ്റുകളില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.നക്സലേറ്റുകളെ പൊതുധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗൗരി ലങ്കേഷ് പ്രവര്‍ത്തിച്ചിരുന്നു. ഗൗരിയുടെ സ്വാധീനത്താല്‍ പലരും തീവ്രവാദം ഉപേക്ഷിക്കാനും തയാറായി. ഇതില്‍ നക്സലേറ്റുകള്‍ക്ക് ഗൗരിയോട് ദ്യേഷ്യം ഉണ്ടായിരുന്നതായും ഇത് പ്രകടമാക്കുന്ന കത്തുകള്‍ വന്നിരുന്നതായും ഇന്ദ്രജിത്ത്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: