ന്യൂദല്‍ഹി: ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അടുത്ത മാസം ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം അടുത്ത മാസം ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് നിര്‍വഹിക്കും.
മുംബൈ-അഹമ്മദാബാദ് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ പാത 2023ല്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ബുധനാഴ്ച ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക.
പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രാദൂരം ഏഴു മണിക്കൂറുള്ളത് രണ്ടായിക്കുറയും. 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 12 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം ഗുജറാത്തിലും ആറെണ്ണം മഹാരാഷ്ട്രയിലുമാണ്. പുതുതായി നിര്‍മിക്കുന്ന പാലങ്ങളിലൂടെയായിരിക്കും പാതയുടെ 92 ശതമാനവും ഉൾപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: