ചേര്‍ത്തല: നാട് പനിച്ചുവിറച്ചിട്ടും പ്രതിരോധ സംവിധാനം ഒരുക്കാതെ അധികാരികള്‍. ശുചീകരണ മാമാങ്കം അടക്കമുള്ള പൊടിക്കൈകള്‍ കാട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
താലൂക്കില്‍ പനി ബാധിച്ച് മൂന്ന് പേര് മരണമടയുകയും അനവധി പേര് പനി ബാധിച്ച് ആശുപത്രിയിലെത്തുന്നത് വരെ ശുചീകരണ പ്രവര്‍ത്തനത്തനങ്ങള്‍ നീട്ടിക്കൊണ്ട് പോയത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. പെരുമ്പളം, കോടംതുരുത്ത്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലാണ് പനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോടംതുരുത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് കായിപ്പുറത്ത് കല്ലിങ്കല്‍ മംഗളന്‍ (52), പെരുമ്പളം പൂയ്യപ്പിള്ളി രാഘവന്റെ ഭാര്യ ലളിത(67) കഞ്ഞിക്കുഴി പഞ്ചായത്ത് 15 ാം വാര്‍ഡില്‍ പുത്തന്‍വെളി ജയപ്രസാദി(36) എന്നിവരാണ് മരിച്ചത്.
മരണം താണ്ഡവമാടിയിട്ടും പ്രദേശത്തേക്ക് അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് വിമര്‍ശനം. പ്രതിദിനം നിരവധിപേര്‍ പനി ബാധിച്ച് ചേര്‍ത്തല, തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നുണ്ടെങ്കിലും ഇവര്‍ക്ക് മതിയായ ചികിത്സയോ മരുന്നോ ലഭിക്കാത്ത സ്ഥിതിയാണെന്നും വിമര്‍ശനമുണ്ട്. ഭൂരിഭാഗം രോഗികളെയും ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്.
ജലാശയങ്ങളില്‍ ജലനിര്‍ഗമനം തടസപ്പെട്ടതും മാലിന്യം കുമിഞ്ഞ് കൂടുന്നതും കൊതുകു പെരുകുന്നതിന് കാരണമാകുകയാണ്.
തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലടക്കം ഒരുമാസം മുമ്പ് ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പ്രതിരോധസംവിധാനം ഒരുക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെടുകയായിരുന്നു. ഇതാണ് മറ്റ് മേഖലകളിലേക്ക് രോഗം വ്യാപിക്കുന്നതിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: